തിരുവനന്തപുരം: സർക്കാരിന്റെ വെബ്സൈറ്റുകളിലെയും കെഎസ്ആർടിസിയിലെയും അടക്കമുള്ള പരസ്യങ്ങൾ പൂർണമായി നീക്കി വകുപ്പു സെക്രട്ടറിമാർ ഇന്നു വൈകുന്നേരത്തിനകം റിപ്പോർട്ട് നൽകണമെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ചില സർക്കാർ വകുപ്പുകളുടെ വെബ്സൈറ്റിലെ സർക്കാരിന്റെ വികസന നേട്ടം പ്രകീർത്തിക്കുന്ന പരസ്യങ്ങൾ പൂർണമായി പിൻവലിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണു നിർദേശം.
ഇതു നീക്കം ചെയ്യുന്നതു സംബന്ധിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ചില മന്ത്രിമാരുടെ ഓഫീസും തമ്മിൽ നേരിയ തർക്കം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചട്ടം കർശനമാക്കിയത്. ഭൂരിഭാഗം വകുപ്പുകളുടെയും വെബ്സൈറ്റുകളിലെ സർക്കാർ പരസ്യങ്ങളും മന്ത്രിമാരുടെ ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, അപൂർവം വകുപ്പുകളുടെ സൈറ്റുകളിൽ ചില വികസന നേട്ടങ്ങൾ അവശേഷിക്കുന്നുണ്ട്. 1000 ദിന വികസന നേട്ടങ്ങളാണു മിക്കവരുടെയും സൈറ്റുകളിലുള്ളത്.
ഇതോടൊപ്പം കെഎസ്ആർടിസി ബസുകളിൽ1000 ദിന നേട്ടങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള പരസ്യങ്ങളും പൂർണമായി നീക്കിയിട്ടില്ല. ഡിപ്പോകളിൽ എത്തുന്ന മുറയ്ക്കു നീക്കി വരുന്നതായാണ് എംഡി കമ്മീഷനെ അറിയിച്ചത്. എല്ലാ ബസുകളിലെയും പരസ്യം നീക്കി ഇന്നു ഗതാഗത സെക്രട്ടറി റിപ്പോർട്ട് നൽകണം.
ഓർഡിനറി ബസിന് 2,000 രൂപയും ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ദീർഘദൂര ബസുകൾക്കു 2,700 രൂപയും വീതം ഈടാക്കിയാണു പരസ്യം നൽകിയത്. ഇതു നീക്കുന്നതോടെ സർക്കാരിനു കോടികളുടെ നഷ്ടമുണ്ടാകും.
ഇതു നീക്കം ചെയ്യുന്നതു സംബന്ധിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ചില മന്ത്രിമാരുടെ ഓഫീസും തമ്മിൽ നേരിയ തർക്കം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചട്ടം കർശനമാക്കിയത്. ഭൂരിഭാഗം വകുപ്പുകളുടെയും വെബ്സൈറ്റുകളിലെ സർക്കാർ പരസ്യങ്ങളും മന്ത്രിമാരുടെ ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, അപൂർവം വകുപ്പുകളുടെ സൈറ്റുകളിൽ ചില വികസന നേട്ടങ്ങൾ അവശേഷിക്കുന്നുണ്ട്. 1000 ദിന വികസന നേട്ടങ്ങളാണു മിക്കവരുടെയും സൈറ്റുകളിലുള്ളത്.
ഇതോടൊപ്പം കെഎസ്ആർടിസി ബസുകളിൽ1000 ദിന നേട്ടങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള പരസ്യങ്ങളും പൂർണമായി നീക്കിയിട്ടില്ല. ഡിപ്പോകളിൽ എത്തുന്ന മുറയ്ക്കു നീക്കി വരുന്നതായാണ് എംഡി കമ്മീഷനെ അറിയിച്ചത്. എല്ലാ ബസുകളിലെയും പരസ്യം നീക്കി ഇന്നു ഗതാഗത സെക്രട്ടറി റിപ്പോർട്ട് നൽകണം.
ഓർഡിനറി ബസിന് 2,000 രൂപയും ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ദീർഘദൂര ബസുകൾക്കു 2,700 രൂപയും വീതം ഈടാക്കിയാണു പരസ്യം നൽകിയത്. ഇതു നീക്കുന്നതോടെ സർക്കാരിനു കോടികളുടെ നഷ്ടമുണ്ടാകും.