തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു ചട്ടലംഘനം സംബന്ധിച്ചു ജില്ലകളിൽനിന്നുള്ള പരാതികൾ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിൽ ലഭിച്ചു തുടങ്ങി.
ഇന്നലെ മുതൽ ജോയിന്റ് സിഇഒ ജീവൻ ബാബുവിനു റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. ജീവൻ ബാബുവിനു ലഭിക്കുന്ന റിപ്പോർട്ടുകൾ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വഴി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറും.
കേസ് എടുത്തു തുടർ നടപടിയിലേക്കു പോകേണ്ട കേസുകൾ, നോട്ടീസ് നൽകി ചട്ടലംഘനം ഒഴിവാക്കേണ്ടവ, അനധികൃതമായി സ്ഥാപിച്ചിട്ടുള്ളവ എടുത്തു മാറ്റി ഇവയ്ക്കു ചെലവായ തുക സ്ഥാനാർഥിയുടെ ചെലവിൽ ഉൾപ്പെടുത്തേണ്ടവ എന്നിങ്ങനെ തിരിച്ചാണു കണക്കു നൽകേണ്ടത്.
ഇന്നലെ മുതൽ ജോയിന്റ് സിഇഒ ജീവൻ ബാബുവിനു റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. ജീവൻ ബാബുവിനു ലഭിക്കുന്ന റിപ്പോർട്ടുകൾ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വഴി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറും.
കേസ് എടുത്തു തുടർ നടപടിയിലേക്കു പോകേണ്ട കേസുകൾ, നോട്ടീസ് നൽകി ചട്ടലംഘനം ഒഴിവാക്കേണ്ടവ, അനധികൃതമായി സ്ഥാപിച്ചിട്ടുള്ളവ എടുത്തു മാറ്റി ഇവയ്ക്കു ചെലവായ തുക സ്ഥാനാർഥിയുടെ ചെലവിൽ ഉൾപ്പെടുത്തേണ്ടവ എന്നിങ്ങനെ തിരിച്ചാണു കണക്കു നൽകേണ്ടത്.