കൊച്ചി: എഫ്സിസി നിർമല പ്രോവിൻസ് അംഗമായ സിസ്റ്റർ ലിസി ഇന്നലെ ടെലിവിഷൻ ചാനലിലൂടെ സഭയ്ക്കെതിരേ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അൽഫോൻസാ അറിയിച്ചു. എഫ്സിസി മദർ ജനറാൾ, നിർമല പ്രൊവിൻഷ്യൽ, സഭയിലെ മറ്റു സന്യാസിനിമാർ എന്നിവർക്കെതിരേ സിസ്റ്റർ ലിസി ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി പ്രൊവിൻഷ്യൽ സുപ്പീരിയർ നൽകിയ പ്രതികരണക്കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ:
1. അധികാരികൾ അനധികൃതമായി തനിക്കു സ്ഥലംമാറ്റം നല്കി എന്നതാണ് സിസ്റ്റർ ലിസി ഉന്നയിക്കുന്ന ഒന്നാമത്തെ ആരോപണം. 2013, 2014, 2015 എന്നീ വർഷങ്ങളിൽ തുടർച്ചയായി സിസ്റ്റർ ലിസി വിജയവാഡയിലേക്ക് തിരികെയെത്തി പ്രോവിൻസിന്റെ പരിധിയിലുള്ള ശുശ്രൂഷകളോട് സഹകരിക്കാൻ കാലാകാലങ്ങളിലുള്ള അധികാരികൾ ആവശ്യപ്പെടുകയും സിസ്റ്റർ ലിസി അവയെല്ലാം നിരാകരിക്കുകയുമാണുണ്ടായത്. 2019ൽ സിസ്റ്റർ ലിസിക്ക് പുതിയ നിയമനം നല്കുന്പോൾ അവർ ബിഷപ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട കേസിൽ മൊഴി നല്കിയ വിവരം അധികാരികൾക്ക് അറിവുണ്ടായിരുന്നില്ല. പുതിയ നിയമനപത്രം സ്വീകരിച്ചശേഷമാണ് താൻ പോലീസിൽ മൊഴി നല്കിയിട്ടുണ്ടെന്ന വിവരം സിസ്റ്റർ ലിസി പ്രോവിൻഷ്യലിനെയും മറ്റ് അധികാരികളെയും അറിയിക്കുന്നത്.
സഭാംഗങ്ങളായ സന്യാസിനികൾക്ക് കൃത്യമായ ഇടവേളകളിൽ സ്ഥലംമാറ്റം നൽകാനുള്ള ഉത്തരവാദിത്വം അധികാരികൾക്കും അത് അനുസരിക്കാൻ സഭാംഗങ്ങൾക്ക് കടമയും ഉണ്ട് എന്നതാണ് സന്യാസത്തിന്റെ ചൈതന്യം. ബിഷപ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട് സിസ്റ്റർ ലിസി മൊഴി നല്കിയിട്ടുള്ള സാഹചര്യത്തിൽ വിചാരണയുമായി ബന്ധപ്പെട്ട് സഹകരിക്കുന്നതിൽ നിന്ന് ആരും സിസ്റ്റർ ലിസിയെ വിലക്കിയിട്ടില്ല.
2. അധികാരികൾ തന്നെ മഠം വിട്ടുപോകാൻ നിർബന്ധിക്കുന്നു എന്നതാണ് സിസ്റ്റർ ലിസിയുടെ മറ്റൊരു ആരോപണം. എന്നാൽ സഭാനിയമങ്ങളും ജീവിതക്രമവും അനുസരിച്ചു ജീവിക്കണമെന്നതു മാത്രമാണ് അധികാരികൾ രേഖാമൂലം നല്കിയിട്ടുള്ള നിർദേശം. പല്ലു തേക്കാൻ ബ്രഷ് എടുക്കുന്പോൾ മാറിപ്പോകുന്നു, മുഖം കഴുകാൻ ടാപ്പ് ഓണാക്കാൻ മറന്നു പോകുന്നു എന്ന് സ്വയം വിളിച്ചു പറയുന്ന സിസ്റ്റർ ലിസി, അധികാരികൾ ബിഷപ് ഫ്രാങ്കോയുടെ പക്കൽ നിന്നു കൈക്കൂലി വാങ്ങി തന്നെ പീഡിപ്പിക്കുന്നു എന്നു പറഞ്ഞ ആരോപണത്തെ അനുകന്പയോടെ മാത്രം നോക്കിക്കാണുന്നു.
3. വിജയവാഡയിൽനിന്നു നാട്ടിലെത്തിയത് മരണഭയത്താലാണെന്നാണ് സിസ്റ്റർ ലിസി ഏഷ്യാനെറ്റിനോട് പറഞ്ഞത്. എന്നാൽ അമ്മയെ കാണാനാണ് താൻ നാട്ടിലെത്തിയതെന്നാണ് ഇവർ മുന്പ് മാധ്യമങ്ങളോടു പറഞ്ഞിട്ടുള്ളത്. വീട്ടുതടങ്കലിൽ വച്ചു എന്ന് ആരോപിച്ച് കേസുകൊടുത്ത വ്യക്തി തടങ്കലിൽ പാർപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സ്ഥലത്തുതന്നെ തുടരുന്നു എന്നതാണ് വിരോധാഭാസം. എന്നാൽ സിസ്റ്റർ ലിസി ഈ കാലഘട്ടങ്ങളിലെല്ലാംതന്നെ സ്വതന്ത്രമായി സഞ്ചരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ടിരുന്നു എന്നതാണ് യാഥാർഥ്യം.
4. തനിക്ക് ഉപജീവനത്തിനുള്ള വകയില്ല എന്ന് കണ്ണുനീരോടെ സിസ്റ്റർ ലിസി ചാനലിനോടു പറഞ്ഞതും വിചിത്രമായി തോന്നുന്നു. എഫ്സിസി സമൂഹത്തിലുള്ള ഒരു സന്യാസിനിക്കു പോലും സ്വന്തമായി ഉപജീവനത്തിനുള്ള വകയില്ല. ആത്മീയമോ ഭൗതികമോ ആയ എല്ലാ ആവശ്യങ്ങളും സഭ തന്നെയാണ് അംഗങ്ങൾക്ക് നിറവേറ്റിക്കൊടുക്കുന്നത്. സമൂഹാംഗങ്ങളുടെ ആവശ്യത്തിനുള്ള സ്റ്റേഷനറി സാധനങ്ങൾ പൊതുവായി വാങ്ങി നല്കുകയാണ് മഠത്തിലെ പതിവ്. സിസ്റ്റർ ലിസിക്കും ആവശ്യമായതെല്ലാം നൽകുന്നുണ്ട്.
5. ഞാനിനി എവിടെപ്പോകും എന്നതാണ് സിസ്റ്റർ ലിസി തന്റെ പ്രധാന ആശങ്കയായി ചാനലിനോടു പറഞ്ഞത്. എഫ്സിസി വിജയവാഡ പ്രോവിൻസ് അംഗമായ സിസ്റ്റർ ലിസി തനിക്ക് ലഭിച്ച നിയമന പത്രത്തിലുള്ള പുതിയ സ്ഥലത്തേക്കു പോവുകയാണു വേണ്ടത്.
1. അധികാരികൾ അനധികൃതമായി തനിക്കു സ്ഥലംമാറ്റം നല്കി എന്നതാണ് സിസ്റ്റർ ലിസി ഉന്നയിക്കുന്ന ഒന്നാമത്തെ ആരോപണം. 2013, 2014, 2015 എന്നീ വർഷങ്ങളിൽ തുടർച്ചയായി സിസ്റ്റർ ലിസി വിജയവാഡയിലേക്ക് തിരികെയെത്തി പ്രോവിൻസിന്റെ പരിധിയിലുള്ള ശുശ്രൂഷകളോട് സഹകരിക്കാൻ കാലാകാലങ്ങളിലുള്ള അധികാരികൾ ആവശ്യപ്പെടുകയും സിസ്റ്റർ ലിസി അവയെല്ലാം നിരാകരിക്കുകയുമാണുണ്ടായത്. 2019ൽ സിസ്റ്റർ ലിസിക്ക് പുതിയ നിയമനം നല്കുന്പോൾ അവർ ബിഷപ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട കേസിൽ മൊഴി നല്കിയ വിവരം അധികാരികൾക്ക് അറിവുണ്ടായിരുന്നില്ല. പുതിയ നിയമനപത്രം സ്വീകരിച്ചശേഷമാണ് താൻ പോലീസിൽ മൊഴി നല്കിയിട്ടുണ്ടെന്ന വിവരം സിസ്റ്റർ ലിസി പ്രോവിൻഷ്യലിനെയും മറ്റ് അധികാരികളെയും അറിയിക്കുന്നത്.
സഭാംഗങ്ങളായ സന്യാസിനികൾക്ക് കൃത്യമായ ഇടവേളകളിൽ സ്ഥലംമാറ്റം നൽകാനുള്ള ഉത്തരവാദിത്വം അധികാരികൾക്കും അത് അനുസരിക്കാൻ സഭാംഗങ്ങൾക്ക് കടമയും ഉണ്ട് എന്നതാണ് സന്യാസത്തിന്റെ ചൈതന്യം. ബിഷപ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട് സിസ്റ്റർ ലിസി മൊഴി നല്കിയിട്ടുള്ള സാഹചര്യത്തിൽ വിചാരണയുമായി ബന്ധപ്പെട്ട് സഹകരിക്കുന്നതിൽ നിന്ന് ആരും സിസ്റ്റർ ലിസിയെ വിലക്കിയിട്ടില്ല.
2. അധികാരികൾ തന്നെ മഠം വിട്ടുപോകാൻ നിർബന്ധിക്കുന്നു എന്നതാണ് സിസ്റ്റർ ലിസിയുടെ മറ്റൊരു ആരോപണം. എന്നാൽ സഭാനിയമങ്ങളും ജീവിതക്രമവും അനുസരിച്ചു ജീവിക്കണമെന്നതു മാത്രമാണ് അധികാരികൾ രേഖാമൂലം നല്കിയിട്ടുള്ള നിർദേശം. പല്ലു തേക്കാൻ ബ്രഷ് എടുക്കുന്പോൾ മാറിപ്പോകുന്നു, മുഖം കഴുകാൻ ടാപ്പ് ഓണാക്കാൻ മറന്നു പോകുന്നു എന്ന് സ്വയം വിളിച്ചു പറയുന്ന സിസ്റ്റർ ലിസി, അധികാരികൾ ബിഷപ് ഫ്രാങ്കോയുടെ പക്കൽ നിന്നു കൈക്കൂലി വാങ്ങി തന്നെ പീഡിപ്പിക്കുന്നു എന്നു പറഞ്ഞ ആരോപണത്തെ അനുകന്പയോടെ മാത്രം നോക്കിക്കാണുന്നു.
3. വിജയവാഡയിൽനിന്നു നാട്ടിലെത്തിയത് മരണഭയത്താലാണെന്നാണ് സിസ്റ്റർ ലിസി ഏഷ്യാനെറ്റിനോട് പറഞ്ഞത്. എന്നാൽ അമ്മയെ കാണാനാണ് താൻ നാട്ടിലെത്തിയതെന്നാണ് ഇവർ മുന്പ് മാധ്യമങ്ങളോടു പറഞ്ഞിട്ടുള്ളത്. വീട്ടുതടങ്കലിൽ വച്ചു എന്ന് ആരോപിച്ച് കേസുകൊടുത്ത വ്യക്തി തടങ്കലിൽ പാർപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സ്ഥലത്തുതന്നെ തുടരുന്നു എന്നതാണ് വിരോധാഭാസം. എന്നാൽ സിസ്റ്റർ ലിസി ഈ കാലഘട്ടങ്ങളിലെല്ലാംതന്നെ സ്വതന്ത്രമായി സഞ്ചരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ടിരുന്നു എന്നതാണ് യാഥാർഥ്യം.
4. തനിക്ക് ഉപജീവനത്തിനുള്ള വകയില്ല എന്ന് കണ്ണുനീരോടെ സിസ്റ്റർ ലിസി ചാനലിനോടു പറഞ്ഞതും വിചിത്രമായി തോന്നുന്നു. എഫ്സിസി സമൂഹത്തിലുള്ള ഒരു സന്യാസിനിക്കു പോലും സ്വന്തമായി ഉപജീവനത്തിനുള്ള വകയില്ല. ആത്മീയമോ ഭൗതികമോ ആയ എല്ലാ ആവശ്യങ്ങളും സഭ തന്നെയാണ് അംഗങ്ങൾക്ക് നിറവേറ്റിക്കൊടുക്കുന്നത്. സമൂഹാംഗങ്ങളുടെ ആവശ്യത്തിനുള്ള സ്റ്റേഷനറി സാധനങ്ങൾ പൊതുവായി വാങ്ങി നല്കുകയാണ് മഠത്തിലെ പതിവ്. സിസ്റ്റർ ലിസിക്കും ആവശ്യമായതെല്ലാം നൽകുന്നുണ്ട്.
5. ഞാനിനി എവിടെപ്പോകും എന്നതാണ് സിസ്റ്റർ ലിസി തന്റെ പ്രധാന ആശങ്കയായി ചാനലിനോടു പറഞ്ഞത്. എഫ്സിസി വിജയവാഡ പ്രോവിൻസ് അംഗമായ സിസ്റ്റർ ലിസി തനിക്ക് ലഭിച്ച നിയമന പത്രത്തിലുള്ള പുതിയ സ്ഥലത്തേക്കു പോവുകയാണു വേണ്ടത്.