ചങ്ങനാശേരി: തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയോടു ചേർന്നുള്ള വൈദികമന്ദിരത്തിൽ വൈദികരെ മുറിയിൽ പൂട്ടിയിട്ട് കവർച്ച നടത്തിയത് അന്തർസംസ്ഥാന മോഷ്ടാക്കൾ. കേസിലെ പ്രതികൾ പിടിയിലായെന്നു കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
കണ്ണൂർ തലശേരി പനന്പറ്റ റാഷിദാ മൻസിലിൽ അലിയുടെ മകൻ റൗഫ് (28), ബംഗളൂരു കടപ്പക്കരെ ക്രോസ് ജനപ്രിയ അപ്പാർട്ട്മെന്റിൽ മാത്യുവിന്റെ മകൻ അലക്സ് സൂര്യ (25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് രണ്ടു ബൈക്കുകളിലായി എത്തിയ ഇവർ ഓഫീസ്റൂം സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ താമസിച്ചിരുന്ന മൂന്നു വൈദികരുടെയും ഒരു ഡീക്കന്റെയും മുറികൾ പുറത്തുനിന്ന് ഓടാന്പൽ ഇട്ട ശേഷം ഓഫീസ് റൂം തകർത്ത് ഇരുന്പലമാരയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു.
പള്ളി കോന്പൗണ്ടിൽ സിസിടിവി കാമറ ഇല്ലാതിരുന്നതും തെളിവുകൾ അവശേഷിപ്പിക്കാതെ പ്രതികൾ കടന്നതും അന്വേഷണസംഘത്തിനു വലിയ വെല്ലുവിളിയായിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക പോലീസ് സംഘം നടത്തിയ ശാസ്ത്രീയവും ശ്രമകരവുമായ അന്വേഷണത്തെ തുടർന്നാണ് മോഷണം നടന്നു ദിവസങ്ങൾക്കുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ചെങ്ങന്നൂരിൽ ഒരു പള്ളിയിൽ കവർച്ച നടത്താൻ പ്രതികൾ പദ്ധതിയിടുന്നതിനിടയിലാണ് പോലീസ് സംഘം പ്രതികളെ മാവേലിക്കരയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ചിരുന്ന രണ്ടു മോഷണ ബൈക്കുകളും പള്ളി ഓഫീസിൽനിന്നു മോഷണംപോയ രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മാവേലിക്കരയിലുള്ള വാടകവീട്ടിൽ താമസിച്ചു മീൻകച്ചവടം നടത്തുന്നതിന്റെ മറവിലാണ് ഇരുവരും മോഷണം നടത്തിയിരുന്നത്.
ചങ്ങനാശേരി ഡിവൈഎസ്പി എൻ. രാജന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ പി.പി. ജോയി, എസ്ഐ പി.എം. ഷെമീർ, സൈബർ സെൽ ഉദ്യോഗസ്ഥരായ മനോജ് കുമാർ, വി.എസ്, സതീഷ്, രജനീഷ് പി.എസ്, ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ സിബിച്ചൻ ജോസഫ്, അൻസാരി, ആന്റണി സെബാസ്റ്റ്യൻ, പ്രതീഷ് രാജ്, അരുണ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നതിങ്ങനെ: റൗഫ് കണ്ണൂർ സ്വദേശിയും അലക്സ് സൂര്യ എറണാകുളം സ്വദേശിയാണെങ്കിലും ഇപ്പോൾ ബംഗളൂരുവിൽ താമസക്കാരനുമാണ്. കേരളത്തിലും ബംഗളൂരുവിലുമായി അലക്സ് സൂര്യ നിരവധി മോഷണം, കഞ്ചാവു കേസുകളിലെയും റൗഫ് നിരവധി മോഷണക്കേസുകളിലെയും പ്രതിയാണ്.
അലക്സ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ശിക്ഷ അനുഭവിച്ച സമയത്താണു കണ്ണൂർ സ്വദേശിയും മോഷ്ടാവുമായ റൗഫിനെ ജയിലിൽ പരിചയപ്പെട്ടത്. ഇരുവരും ചേർന്നു കേരളത്തിന്റെ വിവിധ ജില്ലകളിൽ നിരവധി പള്ളികളിലും ക്ഷേത്രങ്ങളിലും വീടുകളിലും കവർച്ച നടത്തിയിട്ടുണ്ട്.
തൃക്കൊടിത്താനം ഫൊറോനാ പള്ളിക്കു സമീപത്തുള്ള ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ സിസിടിവികളിൽനിന്നാണ് രണ്ടു ബൈക്കുകളിലായെത്തിയ മോഷ്ടാക്കളെക്കുറിച്ചുള്ള ദൃശ്യങ്ങൾ പോലീസിനു ലഭിച്ചത്.
ഇന്നലെ വൈകുന്നേരം പ്രതികളെ തൃക്കൊടിത്താനം ഫൊറോനാ പള്ളിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
കണ്ണൂർ തലശേരി പനന്പറ്റ റാഷിദാ മൻസിലിൽ അലിയുടെ മകൻ റൗഫ് (28), ബംഗളൂരു കടപ്പക്കരെ ക്രോസ് ജനപ്രിയ അപ്പാർട്ട്മെന്റിൽ മാത്യുവിന്റെ മകൻ അലക്സ് സൂര്യ (25) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് രണ്ടു ബൈക്കുകളിലായി എത്തിയ ഇവർ ഓഫീസ്റൂം സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ താമസിച്ചിരുന്ന മൂന്നു വൈദികരുടെയും ഒരു ഡീക്കന്റെയും മുറികൾ പുറത്തുനിന്ന് ഓടാന്പൽ ഇട്ട ശേഷം ഓഫീസ് റൂം തകർത്ത് ഇരുന്പലമാരയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു.
പള്ളി കോന്പൗണ്ടിൽ സിസിടിവി കാമറ ഇല്ലാതിരുന്നതും തെളിവുകൾ അവശേഷിപ്പിക്കാതെ പ്രതികൾ കടന്നതും അന്വേഷണസംഘത്തിനു വലിയ വെല്ലുവിളിയായിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക പോലീസ് സംഘം നടത്തിയ ശാസ്ത്രീയവും ശ്രമകരവുമായ അന്വേഷണത്തെ തുടർന്നാണ് മോഷണം നടന്നു ദിവസങ്ങൾക്കുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ചെങ്ങന്നൂരിൽ ഒരു പള്ളിയിൽ കവർച്ച നടത്താൻ പ്രതികൾ പദ്ധതിയിടുന്നതിനിടയിലാണ് പോലീസ് സംഘം പ്രതികളെ മാവേലിക്കരയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ചിരുന്ന രണ്ടു മോഷണ ബൈക്കുകളും പള്ളി ഓഫീസിൽനിന്നു മോഷണംപോയ രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മാവേലിക്കരയിലുള്ള വാടകവീട്ടിൽ താമസിച്ചു മീൻകച്ചവടം നടത്തുന്നതിന്റെ മറവിലാണ് ഇരുവരും മോഷണം നടത്തിയിരുന്നത്.
ചങ്ങനാശേരി ഡിവൈഎസ്പി എൻ. രാജന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ പി.പി. ജോയി, എസ്ഐ പി.എം. ഷെമീർ, സൈബർ സെൽ ഉദ്യോഗസ്ഥരായ മനോജ് കുമാർ, വി.എസ്, സതീഷ്, രജനീഷ് പി.എസ്, ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ സിബിച്ചൻ ജോസഫ്, അൻസാരി, ആന്റണി സെബാസ്റ്റ്യൻ, പ്രതീഷ് രാജ്, അരുണ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നതിങ്ങനെ: റൗഫ് കണ്ണൂർ സ്വദേശിയും അലക്സ് സൂര്യ എറണാകുളം സ്വദേശിയാണെങ്കിലും ഇപ്പോൾ ബംഗളൂരുവിൽ താമസക്കാരനുമാണ്. കേരളത്തിലും ബംഗളൂരുവിലുമായി അലക്സ് സൂര്യ നിരവധി മോഷണം, കഞ്ചാവു കേസുകളിലെയും റൗഫ് നിരവധി മോഷണക്കേസുകളിലെയും പ്രതിയാണ്.
അലക്സ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ശിക്ഷ അനുഭവിച്ച സമയത്താണു കണ്ണൂർ സ്വദേശിയും മോഷ്ടാവുമായ റൗഫിനെ ജയിലിൽ പരിചയപ്പെട്ടത്. ഇരുവരും ചേർന്നു കേരളത്തിന്റെ വിവിധ ജില്ലകളിൽ നിരവധി പള്ളികളിലും ക്ഷേത്രങ്ങളിലും വീടുകളിലും കവർച്ച നടത്തിയിട്ടുണ്ട്.
തൃക്കൊടിത്താനം ഫൊറോനാ പള്ളിക്കു സമീപത്തുള്ള ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ സിസിടിവികളിൽനിന്നാണ് രണ്ടു ബൈക്കുകളിലായെത്തിയ മോഷ്ടാക്കളെക്കുറിച്ചുള്ള ദൃശ്യങ്ങൾ പോലീസിനു ലഭിച്ചത്.
ഇന്നലെ വൈകുന്നേരം പ്രതികളെ തൃക്കൊടിത്താനം ഫൊറോനാ പള്ളിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.