കൃപാവസന്തം - 14 / ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്ക് സാധിക്കുകയില്ല (1 തിമോ 6:7). എത്രയോ പരമാർഥമാണീ വാക്കുകൾ! ഒന്നും കൊണ്ടുവരുന്നില്ല, ഒന്നും കൊണ്ടുപോകുന്നുമില്ല. എന്നിട്ടും “മധ്യേകാണുന്ന നാം എന്തിനിങ്ങനെ കലഹിക്കുന്നിതു തമ്മിൽ.’’ ശാശ്വതമായ ജീവിതാനന്ദത്തിന്റെ പ്രായോഗിക പാഠങ്ങൾ നൽകുന്ന മനോഹരമായൊരു കഥയാണ് ധനവാനും ലാസറും (ലൂക്കാ 16:19). ഹൃദയം ശിലയാക്കാതിരിക്കുക, പണം കണ്ട് കാഴ്ച കെടുത്താതിരിക്കുക.
1. ഹൃദയവാതിലുകൾ തുറന്ന് സകലർക്കും ഇടം നൽകുക! മുറിവുകളാൽ മൂടി, വിരൂപനായ, മേശയ്ക്കു ചുവട്ടിലെ എച്ചിലുകൾ പെറുക്കുന്ന, ദാരിദ്ര്യത്തിന്റെയും യാതനയുടെയും പ്രതീകമാണ് ലാസർ. കണ്ണുനീരിന്റെയും കഷ്ടപ്പാടിന്റെയും കനൽവഴികളിലൂടെ നിരവധി ലാസർമാർ നിന്റെ ഹൃദയത്തിന്റെയും മിഴികളുടെയും ചുവട്ടിൽ കിടപ്പുണ്ട്. അവരെ കാണാനും കരുതാനും നീ കടപ്പെട്ടവനാണ്. കാരണം അവർക്കുകൂടി അവകാശപ്പെട്ടതാണ് നിന്റേതെന്നു കരുതി നീ അനുഭവിച്ചാസ്വദിക്കുന്ന സ്വത്തും കിടപ്പാടവും ഉൗട്ടുമേശകളും. എല്ലാവരും ദൈവദാനങ്ങളാണെന്നു ചിന്തിക്കാനുള്ള പ്രേരണയാണ് ലാസർ. അവരിൽ ക്രിസ്തുമുഖം ദർശിക്കാനും അവരെ ക്രിസ്തുവായി കരുതാനും കഴിയുന്പോൾ നിനക്കു മനസിലാകും സ്നേഹവും അംഗീകാരവും ബഹുമാനവുമൊക്കെ നിന്നെപ്പോലെ അവർക്കും അർഹതപ്പെട്ടതാണെന്ന്.
2. നമ്മെ അന്ധരാക്കുന്ന ധനാർത്തി വെടിയുക. പണത്തോടുള്ള ആർത്തി, സുഖാസക്തി, അഹങ്കാരം ഇതു മൂന്നുമാണ് ധനവാനെ അന്ധനാക്കിയത്. ചെമന്ന അങ്കികളും ധൂർത്തു നിറച്ച തീൻമേശകളും പുറങ്കുപ്പായങ്ങളും ഉള്ളവർക്കു പലപ്പോഴും ഉള്ള് പൊള്ളയായിരിക്കും. അവർക്കു പേരു പോലുമില്ലെന്നാണ് (ധനവാൻ) വേദപുസ്തകം പറയുക. മൃതിവശനായ വെറും മനുഷ്യനാണെന്ന് അവനെത്ര പെട്ടെന്നു മറക്കുന്നു? ശിലാമനുഷ്യരായി നാം അധഃപതിക്കുന്നു? തിലകം ചാർത്തി ചീകിയുമഴകായ് പലനാൾ പോറ്റിയ പുണ്യശിരസേ ഉലകം വെല്ലാൻ ഉഴറിയ നീയോ വില പിടിയാത്തൊരു തലയോടായീ... എന്ന ആത്മവിദ്യാലയ സത്യങ്ങൾ നാം വിസ്മരിക്കരുത്.
കഥയ്ക്കൊടുവിൽ ഒരു പരലോകജീവിത ചിത്രവും നൽകുന്നുണ്ട്. സ്വയം ദൈവമെന്നു കരുതി, മറ്റാരെയും കാണാതെ, രാജാവിനെപ്പോലെ കഴിഞ്ഞൊരു “ധനവാൻ’’ യാതനകൾക്കു നടുവിൽ ലാസറിനെ തെരയുകയാണ്- എത്ര വിരോധാഭാസം? ഒരായുസ് മുഴുവൻ കാൽച്ചുവട്ടിൽ കിടന്നവനെ കാണാത്തവൻ അബ്രാഹത്തിന്റെ മടിയിലിരിക്കുന്ന ലാസറിനെ കാണുകയാണ്. നമുക്കാർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ. നേടിവയ്ക്കുന്ന വിത്തങ്ങൾക്കീടുദാനമതൊന്നു താൻ! അകമഴിഞ്ഞ് ദാനം ചെയ്യുക, അന്ധരാകാതിരിക്കുക.
നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്ക് സാധിക്കുകയില്ല (1 തിമോ 6:7). എത്രയോ പരമാർഥമാണീ വാക്കുകൾ! ഒന്നും കൊണ്ടുവരുന്നില്ല, ഒന്നും കൊണ്ടുപോകുന്നുമില്ല. എന്നിട്ടും “മധ്യേകാണുന്ന നാം എന്തിനിങ്ങനെ കലഹിക്കുന്നിതു തമ്മിൽ.’’ ശാശ്വതമായ ജീവിതാനന്ദത്തിന്റെ പ്രായോഗിക പാഠങ്ങൾ നൽകുന്ന മനോഹരമായൊരു കഥയാണ് ധനവാനും ലാസറും (ലൂക്കാ 16:19). ഹൃദയം ശിലയാക്കാതിരിക്കുക, പണം കണ്ട് കാഴ്ച കെടുത്താതിരിക്കുക.
1. ഹൃദയവാതിലുകൾ തുറന്ന് സകലർക്കും ഇടം നൽകുക! മുറിവുകളാൽ മൂടി, വിരൂപനായ, മേശയ്ക്കു ചുവട്ടിലെ എച്ചിലുകൾ പെറുക്കുന്ന, ദാരിദ്ര്യത്തിന്റെയും യാതനയുടെയും പ്രതീകമാണ് ലാസർ. കണ്ണുനീരിന്റെയും കഷ്ടപ്പാടിന്റെയും കനൽവഴികളിലൂടെ നിരവധി ലാസർമാർ നിന്റെ ഹൃദയത്തിന്റെയും മിഴികളുടെയും ചുവട്ടിൽ കിടപ്പുണ്ട്. അവരെ കാണാനും കരുതാനും നീ കടപ്പെട്ടവനാണ്. കാരണം അവർക്കുകൂടി അവകാശപ്പെട്ടതാണ് നിന്റേതെന്നു കരുതി നീ അനുഭവിച്ചാസ്വദിക്കുന്ന സ്വത്തും കിടപ്പാടവും ഉൗട്ടുമേശകളും. എല്ലാവരും ദൈവദാനങ്ങളാണെന്നു ചിന്തിക്കാനുള്ള പ്രേരണയാണ് ലാസർ. അവരിൽ ക്രിസ്തുമുഖം ദർശിക്കാനും അവരെ ക്രിസ്തുവായി കരുതാനും കഴിയുന്പോൾ നിനക്കു മനസിലാകും സ്നേഹവും അംഗീകാരവും ബഹുമാനവുമൊക്കെ നിന്നെപ്പോലെ അവർക്കും അർഹതപ്പെട്ടതാണെന്ന്.
2. നമ്മെ അന്ധരാക്കുന്ന ധനാർത്തി വെടിയുക. പണത്തോടുള്ള ആർത്തി, സുഖാസക്തി, അഹങ്കാരം ഇതു മൂന്നുമാണ് ധനവാനെ അന്ധനാക്കിയത്. ചെമന്ന അങ്കികളും ധൂർത്തു നിറച്ച തീൻമേശകളും പുറങ്കുപ്പായങ്ങളും ഉള്ളവർക്കു പലപ്പോഴും ഉള്ള് പൊള്ളയായിരിക്കും. അവർക്കു പേരു പോലുമില്ലെന്നാണ് (ധനവാൻ) വേദപുസ്തകം പറയുക. മൃതിവശനായ വെറും മനുഷ്യനാണെന്ന് അവനെത്ര പെട്ടെന്നു മറക്കുന്നു? ശിലാമനുഷ്യരായി നാം അധഃപതിക്കുന്നു? തിലകം ചാർത്തി ചീകിയുമഴകായ് പലനാൾ പോറ്റിയ പുണ്യശിരസേ ഉലകം വെല്ലാൻ ഉഴറിയ നീയോ വില പിടിയാത്തൊരു തലയോടായീ... എന്ന ആത്മവിദ്യാലയ സത്യങ്ങൾ നാം വിസ്മരിക്കരുത്.
കഥയ്ക്കൊടുവിൽ ഒരു പരലോകജീവിത ചിത്രവും നൽകുന്നുണ്ട്. സ്വയം ദൈവമെന്നു കരുതി, മറ്റാരെയും കാണാതെ, രാജാവിനെപ്പോലെ കഴിഞ്ഞൊരു “ധനവാൻ’’ യാതനകൾക്കു നടുവിൽ ലാസറിനെ തെരയുകയാണ്- എത്ര വിരോധാഭാസം? ഒരായുസ് മുഴുവൻ കാൽച്ചുവട്ടിൽ കിടന്നവനെ കാണാത്തവൻ അബ്രാഹത്തിന്റെ മടിയിലിരിക്കുന്ന ലാസറിനെ കാണുകയാണ്. നമുക്കാർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ. നേടിവയ്ക്കുന്ന വിത്തങ്ങൾക്കീടുദാനമതൊന്നു താൻ! അകമഴിഞ്ഞ് ദാനം ചെയ്യുക, അന്ധരാകാതിരിക്കുക.