തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) ഫണ്ടിൽനിന്ന് മൂന്നരക്കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് യുഎൻഎ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും സെക്രട്ടറി സുജനപാൽ അച്യുതനും പറഞ്ഞു.
ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ 3.5 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് യുഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരം വെടിവച്ചാംകോവിൽ സ്വദേശി സിബി മുകേഷ് ഡിജിപിക്കു പരാതി നൽകിയത്. അന്വേഷണത്തിനു ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയെന്നു ഡിജിപി അറിയിച്ചിട്ടുണ്ട്.
സംഘടന പുറത്താക്കിയ വ്യക്തി ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിതെന്നും സംഘടനയിൽനിന്നു പുറത്താക്കപ്പെട്ടതിന്റെ വൈരാഗ്യവും വിദ്വേഷവും തീർക്കാനാണ് സംഘടനയ്ക്കെതിരേ സാമ്പത്തിക ക്രമക്കേട് ആരോപിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. "സംഘടനയുടെ സാമ്പത്തിക ഇടപാടുകളെല്ലാം ബാങ്ക് മുഖേനയാണ്.
എല്ലാവർഷവും കൃത്യമായ വരവുചെലവുകണക്കുകൾ ജനറൽ കൗണ്‍സിൽ അംഗീകരിച്ച് ഓഡിറ്റിംഗിനു വിടുന്നുണ്ട്. ലക്ഷക്കണക്കിനു രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടിയും സംഘടന ചെലവഴിക്കുന്നുണ്ട്. ഒളിച്ചുവയ്ക്കാൻ സംഘടനയ്ക്ക് യാതൊന്നുമില്ല’- പ്രസിഡന്റും സെക്രട്ടറിയും പ്രതികരിച്ചു.
തൃശൂർ കേന്ദ്രീകരിച്ചാകും അന്വേഷണം നടക്കുക. തൃശൂരിലെ വിവിധ ബാങ്കുകളുടെ ശാഖകളുമായി ബന്ധപ്പെട്ടാണ് പണം പിൻവലിച്ചതെന്നു പരാതിയിലുള്ളതിനാൽ തൃശൂരായിരിക്കും പ്രധാന അന്വേഷണകേന്ദ്രം. യുഎൻഎയുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻപിടിച്ചിരുന്നതു തൃശൂരിലാണെന്നതും അന്വേഷണം തൃശൂർ കേന്ദ്രീകരിച്ചാകാൻ കാരണമാകും.
ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ 3.5 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് യുഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരം വെടിവച്ചാംകോവിൽ സ്വദേശി സിബി മുകേഷ് ഡിജിപിക്കു പരാതി നൽകിയത്. അന്വേഷണത്തിനു ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയെന്നു ഡിജിപി അറിയിച്ചിട്ടുണ്ട്.
സംഘടന പുറത്താക്കിയ വ്യക്തി ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിതെന്നും സംഘടനയിൽനിന്നു പുറത്താക്കപ്പെട്ടതിന്റെ വൈരാഗ്യവും വിദ്വേഷവും തീർക്കാനാണ് സംഘടനയ്ക്കെതിരേ സാമ്പത്തിക ക്രമക്കേട് ആരോപിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. "സംഘടനയുടെ സാമ്പത്തിക ഇടപാടുകളെല്ലാം ബാങ്ക് മുഖേനയാണ്.
എല്ലാവർഷവും കൃത്യമായ വരവുചെലവുകണക്കുകൾ ജനറൽ കൗണ്‍സിൽ അംഗീകരിച്ച് ഓഡിറ്റിംഗിനു വിടുന്നുണ്ട്. ലക്ഷക്കണക്കിനു രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടിയും സംഘടന ചെലവഴിക്കുന്നുണ്ട്. ഒളിച്ചുവയ്ക്കാൻ സംഘടനയ്ക്ക് യാതൊന്നുമില്ല’- പ്രസിഡന്റും സെക്രട്ടറിയും പ്രതികരിച്ചു.
തൃശൂർ കേന്ദ്രീകരിച്ചാകും അന്വേഷണം നടക്കുക. തൃശൂരിലെ വിവിധ ബാങ്കുകളുടെ ശാഖകളുമായി ബന്ധപ്പെട്ടാണ് പണം പിൻവലിച്ചതെന്നു പരാതിയിലുള്ളതിനാൽ തൃശൂരായിരിക്കും പ്രധാന അന്വേഷണകേന്ദ്രം. യുഎൻഎയുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻപിടിച്ചിരുന്നതു തൃശൂരിലാണെന്നതും അന്വേഷണം തൃശൂർ കേന്ദ്രീകരിച്ചാകാൻ കാരണമാകും.