തിരുവനന്തപുരം: ഹയർസെക്കൻഡറിക്കു വീണ്ടും നാഥനില്ലാത്ത അവസ്ഥയിലായി. സ്ഥിരം ഡയറക്ടറുടെ അധിക ചുമതല നൽകിയിരുന്ന കൃഷി ഡയറക്ടർ ഡോ.പി.കെ.ജയശ്രീയെ കഴിഞ്ഞ ദിവസം മാറ്റിയതോടെയാണിത്. പകരം സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.പി.പി.പ്രകാശനു ഡയറക്ടറുടെ ചുമതല നൽകി.
ഹയർ സെക്കൻഡറി ഡയറക്ടറായിരുന്ന വി.ആർ.പ്രേംകുമാറിനെ കഴിഞ്ഞ അഞ്ചിനു ചേർന്ന മന്ത്രിസഭാ യോഗം മാറ്റി നിയമിച്ചിരുന്നു. ഹയർസെക്കൻഡറി പരീക്ഷ തുടങ്ങുന്നതിന്റെ തലേ ദിവസമാണ് അദ്ദേഹത്തെ മാറ്റിയത്. പ്രേംകുമാർ ഹയർസെക്കൻഡറി ഡയറക്ടറായി നിയമിതനായി ദിവസങ്ങൾക്കുള്ളിലായിരുന്നു മാറ്റം. പകരം ഡോ.പ്രകാശനു താത്കാലിക ചുമതല നൽകി.
പരീക്ഷ നടക്കുന്പോൾ ഹയർ സെക്കൻഡറിക്കു ഡയറക്ടറില്ലെന്ന് ആക്ഷേപം ഉയർന്നതിനെത്തുടർന്നാണു കൃഷി ഡയറക്ടർ ഡോ.പി.കെ.ജയശ്രീക്ക് അധികച്ചുമതല നൽകിയത്. സാന്പത്തിക വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ 31നു മുന്പ് കൃഷി വകുപ്പിലെ പദ്ധതി നിർവഹണം പൂർത്തിയാക്കേണ്ട കനത്ത ജോലിഭാരത്തിനിടെയാണു ജയശ്രീക്കു ഹയർ സെക്കൻഡറി ഡയറക്ടറുടെ ചുമതല കൂടി വഹിക്കേണ്ടി വന്നത്. ഇതു ബുദ്ധിമുട്ടായതിനാൽ അവർ കൃഷി ഡയറക്ടറുടെ ചുമതലയിൽ ശ്രദ്ധിക്കേണ്ടി വന്നു. തുടർന്നാണു പ്രകാശനു ചുമതല നൽകിയത്. എന്നാൽ, ഡോ.പ്രകാശൻ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു ഗൾഫിലേക്കു പോകുകയാണ്.
ഹയർ സെക്കൻഡറി ഡയറക്ടറായിരുന്ന വി.ആർ.പ്രേംകുമാറിനെ കഴിഞ്ഞ അഞ്ചിനു ചേർന്ന മന്ത്രിസഭാ യോഗം മാറ്റി നിയമിച്ചിരുന്നു. ഹയർസെക്കൻഡറി പരീക്ഷ തുടങ്ങുന്നതിന്റെ തലേ ദിവസമാണ് അദ്ദേഹത്തെ മാറ്റിയത്. പ്രേംകുമാർ ഹയർസെക്കൻഡറി ഡയറക്ടറായി നിയമിതനായി ദിവസങ്ങൾക്കുള്ളിലായിരുന്നു മാറ്റം. പകരം ഡോ.പ്രകാശനു താത്കാലിക ചുമതല നൽകി.
പരീക്ഷ നടക്കുന്പോൾ ഹയർ സെക്കൻഡറിക്കു ഡയറക്ടറില്ലെന്ന് ആക്ഷേപം ഉയർന്നതിനെത്തുടർന്നാണു കൃഷി ഡയറക്ടർ ഡോ.പി.കെ.ജയശ്രീക്ക് അധികച്ചുമതല നൽകിയത്. സാന്പത്തിക വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ 31നു മുന്പ് കൃഷി വകുപ്പിലെ പദ്ധതി നിർവഹണം പൂർത്തിയാക്കേണ്ട കനത്ത ജോലിഭാരത്തിനിടെയാണു ജയശ്രീക്കു ഹയർ സെക്കൻഡറി ഡയറക്ടറുടെ ചുമതല കൂടി വഹിക്കേണ്ടി വന്നത്. ഇതു ബുദ്ധിമുട്ടായതിനാൽ അവർ കൃഷി ഡയറക്ടറുടെ ചുമതലയിൽ ശ്രദ്ധിക്കേണ്ടി വന്നു. തുടർന്നാണു പ്രകാശനു ചുമതല നൽകിയത്. എന്നാൽ, ഡോ.പ്രകാശൻ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു ഗൾഫിലേക്കു പോകുകയാണ്.