+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിലിറ്റാവോയെ റാഞ്ചി റയൽ മാഡ്രിഡ്

സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് പരിശീലകനായി സിനദിൻ സിദാൻ തിരിച്ചെത്തിയശേഷമുള്ള ആദ്യ കരാർ ആരാധകരെ ആ
മിലിറ്റാവോയെ റാഞ്ചി റയൽ മാഡ്രിഡ്
സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് പരിശീലകനായി സിനദിൻ സിദാൻ തിരിച്ചെത്തിയശേഷമുള്ള ആദ്യ കരാർ ആരാധകരെ ആകർഷിക്കുന്നത്. 393 കോടി രൂപ മുടക്കി ബ്രസീൽ ഡിഫൻഡർ എഡർ മിലിറ്റാവോയെ റയൽ പോർച്ചുഗീസ് ക്ലബ്ബായ എഫ്സി പോർട്ടോയിൽനിന്ന് സ്വന്തമാക്കി. ആറ് വർഷത്തേക്കാണ് കരാർ. അടുത്ത സീസണ്‍ മുതലാണ് ഇരുപത്തിയൊന്നുകാരനായ മിലിറ്റാവോ റയലിൽ ചേരുക.

ടീമിന്‍റെ ട്രാൻസ്ഫറടക്കമുള്ള കാര്യങ്ങളിൽ പൂർണ അധികാരം ചോദിച്ചുവാങ്ങിയാണ് പരിശീലകനായി സിനദിൻ സിദാന്‍റെ മടങ്ങിവരവ്. വരും സീസണിനു മുന്പ് പല വന്പന്മാരും റയലിലേക്കെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ബ്രസീലിയൻ ക്ലബ്ബായ സാവോ പോളോയിൽ നിന്ന് മിലിറ്റാവോ പോർട്ടോയിലെത്തിയത്. ബ്രസീലിനായി ഇതിനകം ഒരു മത്സരത്തിനിറങ്ങിയ മിലിറ്റാവോ, ഈ മാസം നടക്കുന്ന രാജ്യാന്തര സൗഹൃദ മത്സരങ്ങൾക്കുള്ള ദേശീയ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.