കണ്ണൂർ: കാസർഗോഡ് പെരിയ കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതക കേസ് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് തടയാനായി സ്ഥാപിച്ച ബാരിക്കേഡ് തകർത്ത പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ലാത്തിച്ചാർജും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് എന്നിവർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു.
മൂന്ന് പോലീസുകർക്കും പരിക്കേറ്റിട്ടുണ്ട്. ബാബു പ്രസാദ്, രതീശൻ, രാജീവൻ എന്നീ പോലീസുകാർക്കാണ് പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
സ്റ്റേഡിയം കോർണറിൽനിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ എസ്പി ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാനുള്ള പ്രവർത്തകരുടെ ശ്രമം നേതാക്കൾ ഇടപെട്ട് തടഞ്ഞു. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.
മൂന്ന് പോലീസുകർക്കും പരിക്കേറ്റിട്ടുണ്ട്. ബാബു പ്രസാദ്, രതീശൻ, രാജീവൻ എന്നീ പോലീസുകാർക്കാണ് പരിക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
സ്റ്റേഡിയം കോർണറിൽനിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ എസ്പി ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാനുള്ള പ്രവർത്തകരുടെ ശ്രമം നേതാക്കൾ ഇടപെട്ട് തടഞ്ഞു. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.