കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് കോൺഗ്രസുകാരെ കൊന്നു ഛിന്നഭിന്നമാക്കുമെന്ന് പ്രസംഗിച്ച സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി. മുസ്തഫയുടെ കുടുംബത്തിനുനേരേ വധഭീഷണിയെന്നു പരാതി.
സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കിയെന്നാരോപിച്ചാണു മുസ്തഫ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിക്കുന്നതിനു മുമ്പ് സ്ഥലത്തെ സിപിഎം പ്രവർത്തകരെ കോൺഗ്രസുകാർ ആക്രമിച്ചിരുന്നു.
ഇതിനെതിരേയുള്ള പ്രതിഷേധയോഗത്തിൽ മുസ്തഫ നടത്തിയ കൊലവിളിപ്രസംഗത്തിന്റെ വീഡിയോ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തനിക്കും കുടുംബത്തിനുംനേരേ സമൂഹമാധ്യമത്തിലൂടെ ഭീഷണിയുണ്ടായെന്ന് മുസ്തഫ പരാതിപ്പെട്ടത്.
സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കിയെന്നാരോപിച്ചാണു മുസ്തഫ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിക്കുന്നതിനു മുമ്പ് സ്ഥലത്തെ സിപിഎം പ്രവർത്തകരെ കോൺഗ്രസുകാർ ആക്രമിച്ചിരുന്നു.
ഇതിനെതിരേയുള്ള പ്രതിഷേധയോഗത്തിൽ മുസ്തഫ നടത്തിയ കൊലവിളിപ്രസംഗത്തിന്റെ വീഡിയോ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തനിക്കും കുടുംബത്തിനുംനേരേ സമൂഹമാധ്യമത്തിലൂടെ ഭീഷണിയുണ്ടായെന്ന് മുസ്തഫ പരാതിപ്പെട്ടത്.