ചങ്ങനാശേരി: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം അതിരു കടന്നു പോകുന്നതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഇപ്പോഴത്തെ പ്രതികരണത്തിനു തക്ക മറുപടി കൊടുക്കാൻ അറിയാൻ മേലാഞ്ഞിട്ടല്ല. അതിനുള്ള സംസ്കാരമല്ല എൻഎസ്എസിനുള്ളതെന്നും ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
അധികാരം കൈയിലുണ്ടെന്നുവച്ച് എന്തും പറയാമെന്ന വിചാരം ആർക്കും നന്നല്ല. അതിനെ ഭയപ്പെടുന്നുമില്ല. കഴിഞ്ഞ കാലങ്ങളിൽ പരസ്പര മാന്യതയോടുകൂടി പ്രവർത്തിച്ചിരുന്നവർ ഇന്നു രണ്ടു പക്ഷത്താകാൻ കാരണം വിശ്വാസ സംരക്ഷണ കാര്യത്തിലുള്ള വൈരുധ്യം മാത്രമാണ്. ഇക്കാര്യത്തിൽ എൻഎസ്എസ് നിലപാട് വ്യക്തമാണ്. അതിന്റെ പേരിൽ നേതൃത്വത്തെ അപമാനിക്കാനോ എൻഎസ്എസിൽ ചേരിതിരിവുണ്ടാക്കാനോ ഉള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെ അതിജീവിക്കാനുള്ള സംഘടനാ ശേഷിയും കെട്ടുറപ്പും എൻഎസ്എസിനുണ്ടെന്നുള്ള കാര്യം ആരും വിസ്മരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധികാരം കൈയിലുണ്ടെന്നുവച്ച് എന്തും പറയാമെന്ന വിചാരം ആർക്കും നന്നല്ല. അതിനെ ഭയപ്പെടുന്നുമില്ല. കഴിഞ്ഞ കാലങ്ങളിൽ പരസ്പര മാന്യതയോടുകൂടി പ്രവർത്തിച്ചിരുന്നവർ ഇന്നു രണ്ടു പക്ഷത്താകാൻ കാരണം വിശ്വാസ സംരക്ഷണ കാര്യത്തിലുള്ള വൈരുധ്യം മാത്രമാണ്. ഇക്കാര്യത്തിൽ എൻഎസ്എസ് നിലപാട് വ്യക്തമാണ്. അതിന്റെ പേരിൽ നേതൃത്വത്തെ അപമാനിക്കാനോ എൻഎസ്എസിൽ ചേരിതിരിവുണ്ടാക്കാനോ ഉള്ള ശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെ അതിജീവിക്കാനുള്ള സംഘടനാ ശേഷിയും കെട്ടുറപ്പും എൻഎസ്എസിനുണ്ടെന്നുള്ള കാര്യം ആരും വിസ്മരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.