ഇരിങ്ങാലക്കുട: കേരള നിയമ പരിഷ്കരണ കമ്മീഷൻ പുറത്തിറക്കിയ കേരള ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ബിൽ - 2019 ക്രൈസ്തവ സഭകൾക്കു നേരെയുള്ള വെല്ലുവിളിയാണെന്നും ഒരു തരത്തിലും പക്ഷപാതപരമായ ഈ ബിൽ അംഗീകരിക്കാനാകില്ലെന്നും ഇരിങ്ങാലക്കുട രൂപത. രൂപതാ ഭവനത്തിൽ നടന്ന അടിയന്തര യോഗത്തിൽ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
സഭയുടെ ഭരണസംവിധാനങ്ങളിൽ കൈകടത്താൻ ഒരു പ്രത്യയ ശാസ്ത്രത്തിനും നിരീശ്വരവാദികൾക്കും വർഗീയ പ്രസ്ഥാനങ്ങൾക്കും അവസരം കൊടുക്കില്ലെന്നും പൂർവികരുടെ രക്തവും വിയർപ്പും അധ്വാനവുംവഴി കെട്ടിപ്പടുത്ത ഇടവകകളെയും സ്ഥാപനങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കാൻ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും മാർ കണ്ണൂക്കാടൻ പറഞ്ഞു. ചർച്ച് ആക്ടിന്റെ കരടു ബിൽ തള്ളിക്കളയുവാൻ സർക്കാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
തൃശൂർ അതിരൂപതാംഗവും എകെസിസി പ്രസിഡന്റുമായ അഡ്വ. ബിജു കുണ്ടുകുളം ‘ചർച്ച് ബിൽ -2019: പ്രത്യാഘാതങ്ങളും സഭാവിരുദ്ധതയും’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നിരത്തിക്കൊണ്ട് സമീപ ഭാവിയിൽ സഭയെ ഒതുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ചർച്ച് ബില്ലെന്നും തർക്കങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ച് സഭയെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരം ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും അഡ്വ. ബിജു കുണ്ടുകുളം പറഞ്ഞു.
ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ, കേന്ദ്രസമിതി ഭാരവാഹികൾ, കൈക്കാരന്മാർ, യുവജന സംഘടനാ പ്രതിനിധികൾ, ഏകോപന സമിതി അംഗങ്ങൾ, വൈദിക-സന്യസ്ത പ്രതിനിധികൾ എന്നിവരടങ്ങിയ പ്രത്യേക സമ്മേളനം, ഒരു തരത്തിലും ഈ ബിൽ കേരളത്തിൽ നടപ്പിലാക്കാൻ പാടില്ലെന്നും വേണ്ടിവന്നാൽ തെരുവിലിറങ്ങി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
കാഷ്മീരിലെ പുൽവാമയിൽ വീരമൃത്യുവരിച്ച 40 ഇന്ത്യൻ ജവാന്മാരെ അനുസ്മരിച്ചുകൊണ്ട് 40 ദീപങ്ങൾ തെളിച്ചു. രാജ്യത്തിനുവേണ്ടി സ്വജീവൻ അർപ്പിച്ച ജവാന്മാരെ ആദരിച്ചുകൊണ്ട് പ്രമേയവും അവതരിപ്പിച്ചു. സമ്മേളനാന്തരം രൂപതാ ഭവനത്തിന്റെ മുൻപിൽ എല്ലാവരും അണിനിരന്ന് വിശ്വാസ പ്രഖ്യാപനം നടത്തി. മാർ പോളി കണ്ണൂക്കാടൻ വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികാരി ജനറാൾമാരായ മോണ്‍. ആന്റോ തച്ചിൽ, മോണ്‍. ലാസർ കുറ്റിക്കാടൻ, മോണ്‍. ജോയ് പാല്യേക്കര, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഫാ. ജോർജ് പാറേമാൻ, ജോയിന്റ് സെക്രട്ടറി ദീപക് ജോസഫ് ആട്ടോക്കാരൻ എന്നിവർ പ്രസംഗിച്ചു.
സഭയുടെ ഭരണസംവിധാനങ്ങളിൽ കൈകടത്താൻ ഒരു പ്രത്യയ ശാസ്ത്രത്തിനും നിരീശ്വരവാദികൾക്കും വർഗീയ പ്രസ്ഥാനങ്ങൾക്കും അവസരം കൊടുക്കില്ലെന്നും പൂർവികരുടെ രക്തവും വിയർപ്പും അധ്വാനവുംവഴി കെട്ടിപ്പടുത്ത ഇടവകകളെയും സ്ഥാപനങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കാൻ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും മാർ കണ്ണൂക്കാടൻ പറഞ്ഞു. ചർച്ച് ആക്ടിന്റെ കരടു ബിൽ തള്ളിക്കളയുവാൻ സർക്കാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
തൃശൂർ അതിരൂപതാംഗവും എകെസിസി പ്രസിഡന്റുമായ അഡ്വ. ബിജു കുണ്ടുകുളം ‘ചർച്ച് ബിൽ -2019: പ്രത്യാഘാതങ്ങളും സഭാവിരുദ്ധതയും’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നിരത്തിക്കൊണ്ട് സമീപ ഭാവിയിൽ സഭയെ ഒതുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ചർച്ച് ബില്ലെന്നും തർക്കങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ച് സഭയെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരം ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും അഡ്വ. ബിജു കുണ്ടുകുളം പറഞ്ഞു.
ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ, കേന്ദ്രസമിതി ഭാരവാഹികൾ, കൈക്കാരന്മാർ, യുവജന സംഘടനാ പ്രതിനിധികൾ, ഏകോപന സമിതി അംഗങ്ങൾ, വൈദിക-സന്യസ്ത പ്രതിനിധികൾ എന്നിവരടങ്ങിയ പ്രത്യേക സമ്മേളനം, ഒരു തരത്തിലും ഈ ബിൽ കേരളത്തിൽ നടപ്പിലാക്കാൻ പാടില്ലെന്നും വേണ്ടിവന്നാൽ തെരുവിലിറങ്ങി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
കാഷ്മീരിലെ പുൽവാമയിൽ വീരമൃത്യുവരിച്ച 40 ഇന്ത്യൻ ജവാന്മാരെ അനുസ്മരിച്ചുകൊണ്ട് 40 ദീപങ്ങൾ തെളിച്ചു. രാജ്യത്തിനുവേണ്ടി സ്വജീവൻ അർപ്പിച്ച ജവാന്മാരെ ആദരിച്ചുകൊണ്ട് പ്രമേയവും അവതരിപ്പിച്ചു. സമ്മേളനാന്തരം രൂപതാ ഭവനത്തിന്റെ മുൻപിൽ എല്ലാവരും അണിനിരന്ന് വിശ്വാസ പ്രഖ്യാപനം നടത്തി. മാർ പോളി കണ്ണൂക്കാടൻ വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികാരി ജനറാൾമാരായ മോണ്‍. ആന്റോ തച്ചിൽ, മോണ്‍. ലാസർ കുറ്റിക്കാടൻ, മോണ്‍. ജോയ് പാല്യേക്കര, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഫാ. ജോർജ് പാറേമാൻ, ജോയിന്റ് സെക്രട്ടറി ദീപക് ജോസഫ് ആട്ടോക്കാരൻ എന്നിവർ പ്രസംഗിച്ചു.