താമരശേരി: വിശ്വാസത്തിന്റെയും വിശ്വാസികളുടെയും മേലുള്ള ഏറ്റവും പുതിയ കടന്നു കയറ്റമാണ് ചർച്ച് ബിൽ രൂപീകരണത്തിനുള്ള ഒരുക്കങ്ങളെന്ന് താമരശേരി രൂപത വൈദിക സമിതി യോഗം വിലയിരുത്തി. ഇടവകയുടെ സ്വത്ത് ഇടവക ജനത്തിന്റേതാണ് എന്നതിൽ യാതൊരു സംശയത്തിനും ഇടയില്ലാതിരിക്കെ പുതിയ നീക്കം സംശയത്തിന്റെ നിഴലിലാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
ഇടവകയുടെയും ഇടവകാ സ്ഥാപനങ്ങളുടെയും കണക്കുകൾ ഇടവക പൊതുയോഗത്തിൽ അവതരിപ്പിച്ച് രൂപതാ കച്ചേരിയുടെ അംഗീകാരത്തിനായി സമർപ്പിച്ച് ഇടവക പൊതുയോഗം നിശ്ചയിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യുന്നതും ഇൻകം ടാക്സ് ആക്ടിന്റെ പരിധിയിൽ വരുന്ന വരുമാനങ്ങളുണ്ടെങ്കിൽ കൃത്യമായി റിട്ടേണ്‍ ഫയൽ ചെയ്യുന്നതുമാണ്. ബില്ലിന് കാരണമായി പറയുന്ന വസ്തുത സഭയുടെ സ്വത്ത് നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികൾ കുന്നുകൂടുന്നു എന്നതാണ്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കൂടാതെ ചർച്ച് ബിൽ അനുശാസിക്കുന്ന ഏകാംഗ ട്രൈബൂണലോ മൂന്നംഗ ട്രൈബൂണലോ മറ്റു സിവിൽ ട്രൈബൂണലുകളുടെ പരിധിക്കു പുറത്തായിരിക്കും എന്നതും ആശങ്കാ ജനകമാണ്.
ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, വികാരി ജനറൽ മോൺ. ജോണ്‍ ഒറവുങ്കര, പ്രസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറി ഫാ. അബ്രഹാം കാവിൽപുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു.
ഇടവകയുടെയും ഇടവകാ സ്ഥാപനങ്ങളുടെയും കണക്കുകൾ ഇടവക പൊതുയോഗത്തിൽ അവതരിപ്പിച്ച് രൂപതാ കച്ചേരിയുടെ അംഗീകാരത്തിനായി സമർപ്പിച്ച് ഇടവക പൊതുയോഗം നിശ്ചയിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്യുന്നതും ഇൻകം ടാക്സ് ആക്ടിന്റെ പരിധിയിൽ വരുന്ന വരുമാനങ്ങളുണ്ടെങ്കിൽ കൃത്യമായി റിട്ടേണ്‍ ഫയൽ ചെയ്യുന്നതുമാണ്. ബില്ലിന് കാരണമായി പറയുന്ന വസ്തുത സഭയുടെ സ്വത്ത് നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികൾ കുന്നുകൂടുന്നു എന്നതാണ്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കൂടാതെ ചർച്ച് ബിൽ അനുശാസിക്കുന്ന ഏകാംഗ ട്രൈബൂണലോ മൂന്നംഗ ട്രൈബൂണലോ മറ്റു സിവിൽ ട്രൈബൂണലുകളുടെ പരിധിക്കു പുറത്തായിരിക്കും എന്നതും ആശങ്കാ ജനകമാണ്.
ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, വികാരി ജനറൽ മോൺ. ജോണ്‍ ഒറവുങ്കര, പ്രസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറി ഫാ. അബ്രഹാം കാവിൽപുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു.