പരിയാരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പേ പരിയാരം മെഡിക്കൽ കോളജിനെ പൂർണമായും സര്‍ക്കാർ മെഡിക്കൽ കോളജാക്കി മാറ്റാൻ നീക്കം. ഏക അജണ്ടയിൽ പത്തു മിനിറ്റിൽ അവസാനിച്ച ഇന്നലെ ചേര്‍ന്ന കെസിഎച്ച്സി ജനറല്‍ബോഡി യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ദ്രുതഗതിയിലാണു കാര്യങ്ങൾ നടക്കുന്നത്. അടുത്ത ദിവസംതന്നെ പുതുക്കിയ ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയശേഷം ഏപ്രില്‍ ആദ്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി പ്രവര്‍ത്തിച്ചുതുടങ്ങും. സ്ഥാപനത്തിന്റെ ആസ്തികളും ബാധ്യതകളും മാത്രമാണു സര്‍ക്കാര്‍ ഏറ്റെടുക്കുക. ആവശ്യത്തില്‍ കവിഞ്ഞുള്ള യോഗ്യതയില്ലാത്ത ജീവനക്കാരുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
സര്‍ക്കാർ പൂര്‍ണതോതിൽ ഏറ്റെടുക്കുന്നതോടെ കാര്‍ഡിയോളജി, ഗാസ്ട്രോഎന്ററോളജി വിഭാഗങ്ങളിൽ ഇപ്പോൾ നല്കുന്ന ഇന്‍സെന്റീവ് നിര്‍ത്തലാക്കും. അതോടെ നിലവിലുള്ള ചില ഡോക്ടര്‍മാര്‍ ആശുപത്രി വിട്ടുപോകാം. ഇത് ഈ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങൾ തടസപ്പെടുത്തിയേക്കും.
ഒപി ടിക്കറ്റിന് ഉള്‍പ്പെടെ എല്ലാ ചികിത്സയ്ക്കും നാമമാത്രമായ ഫീസ് ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ സൂചന നല്കുന്നു.
സര്‍ക്കാർ പൂര്‍ണതോതിൽ ഏറ്റെടുക്കുന്നതോടെ കാര്‍ഡിയോളജി, ഗാസ്ട്രോഎന്ററോളജി വിഭാഗങ്ങളിൽ ഇപ്പോൾ നല്കുന്ന ഇന്‍സെന്റീവ് നിര്‍ത്തലാക്കും. അതോടെ നിലവിലുള്ള ചില ഡോക്ടര്‍മാര്‍ ആശുപത്രി വിട്ടുപോകാം. ഇത് ഈ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങൾ തടസപ്പെടുത്തിയേക്കും.
ഒപി ടിക്കറ്റിന് ഉള്‍പ്പെടെ എല്ലാ ചികിത്സയ്ക്കും നാമമാത്രമായ ഫീസ് ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ സൂചന നല്കുന്നു.