പാലക്കാട് രൂപതയുടെ പ്രഥമ ബിഷപ് മാർ ജോസഫ് ഇരിന്പന്റെ ജന്മശതാബ്ദി നാളെ പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽ വിവിധ പരിപാടികളോടെ ആചരിക്കുന്നു.
1974 ജൂൺ 20-ന് പോൾ ആറാമൻ മാർപാപ്പ അപ്പസ്തോലിക്കൊ റെക്വറന്തെ എന്ന ഡിക്രി വഴി പാലക്കാട് രൂപത സ്ഥാപിക്കുകയും തൃശൂർ രൂപത വികാരി ജനറാളായിരുന്ന മോൺ ജോസഫ് ഇരിന്പനെ പുതിയ രൂപതയുടെ നിയുക്ത മെത്രാനായി നിയമിക്കുകയും ചെയ്തു. 1974 സെപ്റ്റംബർ ഏഴിനായിരുന്നു പാലക്കാട് രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാഭിഷേക കർമവും.
സ്നേഹിക്കാനും ശുശ്രൂഷിക്കാനും എന്നതായിരുന്നു മാർ ജോസഫ് ഇരിന്പന്റെ ആദർശവാക്യം. രണ്ടു പതിറ്റാണ്ടിലേറെക്കാലം സ്നേഹത്തിൽ അധിഷ്ഠിതമായ അജപാലനശുശ്രൂഷ നിർവഹിച്ചതിനുശേഷം മഹത്വത്തിന്റെ കിരീടം സ്വീകരിക്കാൻ അദ്ദേഹം വിളിക്കപ്പെട്ടു.
ഇരിങ്ങാലക്കുട പൂവത്തുശേരി ഇരിന്പൻ തറവാട്ടിൽ കുഞ്ഞുവാറു-താണ്ടമ്മ ദന്പതികളുടെ ഏഴു മക്കളിൽ നാലാമനായി 1919 ഫെബ്രുവരി 25ന് ഐപ്പ് ജനിച്ചു. സ്കൂൾ, കോളജ് പഠനങ്ങൾക്കു ശേഷം സെമിനാരിയിൽ ചേർന്ന അദ്ദേഹം 1950 മേയ് ആറിനു കാൻഡി ബിഷപ്പിന്റെ കൈവയ്പിലൂടെ പുരോഹിതനായി. തുടർന്ന് 20 വർഷം തൃശൂർ രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും നാലു വർഷം രൂപതാ കാര്യാലയത്തിലെ വിവിധ തസ്തികകളിലും പ്രശസ്തമാംവിധം ശുശ്രൂഷ ചെയ്തു.
വിശുദ്ധിയുടെ സൗമ്യസാന്നിധ്യമായിരുന്നു പിതാവ്. കുടുംബത്തിന്റെ കുലീനത്വവും വ്യക്തിത്വത്തിന്റെ മാഹാത്മ്യവും പൗരോഹിത്യത്തിന്റെ മഹത്വവും വെളിപ്പെടുത്തുന്നതായിരുന്നു പിതാവിന്റെ സംസാരവും പ്രവൃത്തികളും ജീവിതശൈലിയും. പ്രാർഥിച്ചും ചിന്തിച്ചും എടുക്കുന്ന തീരുമാനങ്ങൾക്ക് ഇരുന്പിന്റെ ഉൾക്കരുത്തുണ്ടായിരുന്നു. സുവിശേഷമൂല്യങ്ങൾ ഉൾക്കൊള്ളുകയും അവ അനുവർത്തിക്കാൻ തന്നോടുതന്നെ അതീവ കാർക്കശ്യം പാലിക്കുകയും ചെയ്തിരുന്നു. ദൈവത്തെ സ്നേഹിക്കുന്നവർക്കും അവിടുത്തെ പദ്ധതിയനുസരിച്ചു ജീവിക്കുന്നവർക്കും എല്ലാം നന്മയ്ക്കായി ഭവിക്കുന്നു എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ പ്രഖ്യാപനം ഇരുന്പൻ പിതാവിന്റെ ജീവിതത്തിൽ നിറഞ്ഞുനിന്നിരുന്നു.
രൂപതാധ്യക്ഷൻ വിശ്വാസസമൂഹത്തിനു സംലഭ്യനും സമീപസ്ഥനുമായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. വലിപ്പച്ചെറുപ്പമില്ലാതെ ഏതൊരു വ്യക്തിക്കും പിതാവിനെ സമീപിക്കാനും സംസാരിക്കാനും സാധിക്കുമായിരുന്നു. പിതാവിൽനിന്ന് പിതൃതുല്യമായ സ്നേഹവും വാത്സല്യവും അനുഭവിച്ചറിഞ്ഞവർ നിരവധിയാണ്. സ്വന്തം സൗകര്യവും ക്ഷീണവും മറന്ന് തിരക്കിട്ട പരിപാടികൾക്കിടയിലും വ്യക്തിബന്ധങ്ങൾ നിലനിർത്താൻ അദ്ദേഹം ശ്രദ്ധിച്ചു. കുടുംബങ്ങളുടെ കെട്ടുറപ്പിനും പുരോഗതിക്കും അതീവ പ്രാധാന്യം അദ്ദേഹം നല്കിയിരുന്നു.
ലാളിത്യത്തിന്റെ ആൾരൂപമായിരുന്നു ഇരിന്പൻ പിതാവ് എന്ന് ആർക്കും പെട്ടെന്നു മനസിലാകും. യേശുവിനെ അടുത്തനുകരിക്കുന്ന വ്യക്തി എന്ന നിലയിൽ വാക്കിലും പ്രവൃത്തിയിലും അദ്ദേഹം ലാളിത്യം പുലർത്തി. എല്ലാവിധ ആർഭാടങ്ങളിലുംനിന്നു സ്വയം അകൽച്ച പാലിക്കുകയും ആർഭാടങ്ങൾ ഉപേക്ഷിക്കണമെന്ന് ജനങ്ങളെ പ്രബോധിപ്പിക്കുകയും ചെയ്തു. സുവിശേഷത്തിന്റെ സന്തോഷം എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഫ്രാൻസിസ് പാപ്പാ ലാളിത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനു മുമ്പേ ഇരിന്പൻ പിതാവ് ഈ ജീവിതശൈലിയുടെ ഉപാസകനായിരുന്നു.
1994 ഡിസംബർ ആറിനു പിതാവ് രൂപതാ ഭരണത്തിൽനിന്നു വിരമിച്ചു. മലന്പുഴയിലെ പ്രീസ്റ്റ്ഹോമിൽ ശിഷ്ടകാലം ചെലവഴിച്ചു.
1997 ഓഗസ്റ്റ് 23നു രാവിലെ ദിവ്യബലിക്കുശേഷം പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം മാർ ജോസഫ് ഇരിന്പൻ ഈ ലോകത്തോടു വിടപറഞ്ഞു. 25-ന് സെന്റ് റാഫേൽ കത്തീഡ്രലിലായിരുന്നു കബറടക്കം. മൃതസംസ്കാര ശുശ്രൂഷയിൽ സുവിശേഷപ്രഭാഷണം നടത്തിയ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് ഇരിന്പൻ പിതാവിനെ വിശേഷിപ്പിച്ചത്, ആത്മീയ നിസംഗതയുടെ ആത്മീയാചാര്യൻ എന്നായിരുന്നു. അതായത് ഒന്നിനോടും പ്രത്യേക പ്രതിപത്തിയില്ലാതെ സമഞ്ജസമായ ജീവിതത്തിലൂടെ ആത്മീയാനന്ദം അനുഭവിക്കുവാൻ കഴിഞ്ഞിരുന്ന ആളെന്നു സാരം. നന്നായി പൊരുതി സുകൃതജീവിതത്തിലൂടെ ഓട്ടം പൂർത്തിയാക്കിയ ധന്യജീവിതം ചൊരിഞ്ഞ പ്രഭയും ഉയർത്തിക്കാട്ടിയ ആദർശധീരതയും ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
ബിഷപ് മാർ ജേക്കബ് മനത്തോടത്ത്
1974 ജൂൺ 20-ന് പോൾ ആറാമൻ മാർപാപ്പ അപ്പസ്തോലിക്കൊ റെക്വറന്തെ എന്ന ഡിക്രി വഴി പാലക്കാട് രൂപത സ്ഥാപിക്കുകയും തൃശൂർ രൂപത വികാരി ജനറാളായിരുന്ന മോൺ ജോസഫ് ഇരിന്പനെ പുതിയ രൂപതയുടെ നിയുക്ത മെത്രാനായി നിയമിക്കുകയും ചെയ്തു. 1974 സെപ്റ്റംബർ ഏഴിനായിരുന്നു പാലക്കാട് രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാഭിഷേക കർമവും.
സ്നേഹിക്കാനും ശുശ്രൂഷിക്കാനും എന്നതായിരുന്നു മാർ ജോസഫ് ഇരിന്പന്റെ ആദർശവാക്യം. രണ്ടു പതിറ്റാണ്ടിലേറെക്കാലം സ്നേഹത്തിൽ അധിഷ്ഠിതമായ അജപാലനശുശ്രൂഷ നിർവഹിച്ചതിനുശേഷം മഹത്വത്തിന്റെ കിരീടം സ്വീകരിക്കാൻ അദ്ദേഹം വിളിക്കപ്പെട്ടു.
ഇരിങ്ങാലക്കുട പൂവത്തുശേരി ഇരിന്പൻ തറവാട്ടിൽ കുഞ്ഞുവാറു-താണ്ടമ്മ ദന്പതികളുടെ ഏഴു മക്കളിൽ നാലാമനായി 1919 ഫെബ്രുവരി 25ന് ഐപ്പ് ജനിച്ചു. സ്കൂൾ, കോളജ് പഠനങ്ങൾക്കു ശേഷം സെമിനാരിയിൽ ചേർന്ന അദ്ദേഹം 1950 മേയ് ആറിനു കാൻഡി ബിഷപ്പിന്റെ കൈവയ്പിലൂടെ പുരോഹിതനായി. തുടർന്ന് 20 വർഷം തൃശൂർ രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും നാലു വർഷം രൂപതാ കാര്യാലയത്തിലെ വിവിധ തസ്തികകളിലും പ്രശസ്തമാംവിധം ശുശ്രൂഷ ചെയ്തു.
വിശുദ്ധിയുടെ സൗമ്യസാന്നിധ്യമായിരുന്നു പിതാവ്. കുടുംബത്തിന്റെ കുലീനത്വവും വ്യക്തിത്വത്തിന്റെ മാഹാത്മ്യവും പൗരോഹിത്യത്തിന്റെ മഹത്വവും വെളിപ്പെടുത്തുന്നതായിരുന്നു പിതാവിന്റെ സംസാരവും പ്രവൃത്തികളും ജീവിതശൈലിയും. പ്രാർഥിച്ചും ചിന്തിച്ചും എടുക്കുന്ന തീരുമാനങ്ങൾക്ക് ഇരുന്പിന്റെ ഉൾക്കരുത്തുണ്ടായിരുന്നു. സുവിശേഷമൂല്യങ്ങൾ ഉൾക്കൊള്ളുകയും അവ അനുവർത്തിക്കാൻ തന്നോടുതന്നെ അതീവ കാർക്കശ്യം പാലിക്കുകയും ചെയ്തിരുന്നു. ദൈവത്തെ സ്നേഹിക്കുന്നവർക്കും അവിടുത്തെ പദ്ധതിയനുസരിച്ചു ജീവിക്കുന്നവർക്കും എല്ലാം നന്മയ്ക്കായി ഭവിക്കുന്നു എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ പ്രഖ്യാപനം ഇരുന്പൻ പിതാവിന്റെ ജീവിതത്തിൽ നിറഞ്ഞുനിന്നിരുന്നു.
രൂപതാധ്യക്ഷൻ വിശ്വാസസമൂഹത്തിനു സംലഭ്യനും സമീപസ്ഥനുമായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. വലിപ്പച്ചെറുപ്പമില്ലാതെ ഏതൊരു വ്യക്തിക്കും പിതാവിനെ സമീപിക്കാനും സംസാരിക്കാനും സാധിക്കുമായിരുന്നു. പിതാവിൽനിന്ന് പിതൃതുല്യമായ സ്നേഹവും വാത്സല്യവും അനുഭവിച്ചറിഞ്ഞവർ നിരവധിയാണ്. സ്വന്തം സൗകര്യവും ക്ഷീണവും മറന്ന് തിരക്കിട്ട പരിപാടികൾക്കിടയിലും വ്യക്തിബന്ധങ്ങൾ നിലനിർത്താൻ അദ്ദേഹം ശ്രദ്ധിച്ചു. കുടുംബങ്ങളുടെ കെട്ടുറപ്പിനും പുരോഗതിക്കും അതീവ പ്രാധാന്യം അദ്ദേഹം നല്കിയിരുന്നു.
ലാളിത്യത്തിന്റെ ആൾരൂപമായിരുന്നു ഇരിന്പൻ പിതാവ് എന്ന് ആർക്കും പെട്ടെന്നു മനസിലാകും. യേശുവിനെ അടുത്തനുകരിക്കുന്ന വ്യക്തി എന്ന നിലയിൽ വാക്കിലും പ്രവൃത്തിയിലും അദ്ദേഹം ലാളിത്യം പുലർത്തി. എല്ലാവിധ ആർഭാടങ്ങളിലുംനിന്നു സ്വയം അകൽച്ച പാലിക്കുകയും ആർഭാടങ്ങൾ ഉപേക്ഷിക്കണമെന്ന് ജനങ്ങളെ പ്രബോധിപ്പിക്കുകയും ചെയ്തു. സുവിശേഷത്തിന്റെ സന്തോഷം എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഫ്രാൻസിസ് പാപ്പാ ലാളിത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിനു മുമ്പേ ഇരിന്പൻ പിതാവ് ഈ ജീവിതശൈലിയുടെ ഉപാസകനായിരുന്നു.
1994 ഡിസംബർ ആറിനു പിതാവ് രൂപതാ ഭരണത്തിൽനിന്നു വിരമിച്ചു. മലന്പുഴയിലെ പ്രീസ്റ്റ്ഹോമിൽ ശിഷ്ടകാലം ചെലവഴിച്ചു.
1997 ഓഗസ്റ്റ് 23നു രാവിലെ ദിവ്യബലിക്കുശേഷം പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം മാർ ജോസഫ് ഇരിന്പൻ ഈ ലോകത്തോടു വിടപറഞ്ഞു. 25-ന് സെന്റ് റാഫേൽ കത്തീഡ്രലിലായിരുന്നു കബറടക്കം. മൃതസംസ്കാര ശുശ്രൂഷയിൽ സുവിശേഷപ്രഭാഷണം നടത്തിയ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് ഇരിന്പൻ പിതാവിനെ വിശേഷിപ്പിച്ചത്, ആത്മീയ നിസംഗതയുടെ ആത്മീയാചാര്യൻ എന്നായിരുന്നു. അതായത് ഒന്നിനോടും പ്രത്യേക പ്രതിപത്തിയില്ലാതെ സമഞ്ജസമായ ജീവിതത്തിലൂടെ ആത്മീയാനന്ദം അനുഭവിക്കുവാൻ കഴിഞ്ഞിരുന്ന ആളെന്നു സാരം. നന്നായി പൊരുതി സുകൃതജീവിതത്തിലൂടെ ഓട്ടം പൂർത്തിയാക്കിയ ധന്യജീവിതം ചൊരിഞ്ഞ പ്രഭയും ഉയർത്തിക്കാട്ടിയ ആദർശധീരതയും ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
ബിഷപ് മാർ ജേക്കബ് മനത്തോടത്ത്