കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ഡോ. ജെറോം ഫെർണാണ്ടസിന്റെ ദൈവദാസ പദവി പ്രഖ്യാപനം ഇന്നു കൊല്ലത്തു നടക്കും. തങ്കശേരി കത്തീഡ്രൽ ദേവാലയത്തിൽ വൈകുന്നേരം നാലിന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ബിഷപ് പ്രഖ്യാപനം നടത്തും.
കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റും തിരുവനന്തപുരം അതിരൂപത അധ്യക്ഷനുമായ ആർച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വചന പ്രഘോഷണം നടത്തും.
ദൈവദാസ പദവി പ്രഖ്യാപനത്തിനു മുന്നോടിയായി ഇന്നു രാവിലെ ആറിന് ബിഷപ് ജെറോമിന്റെ ജന്മഗ്രാമമായ കോയിവിളയിൽ നിന്ന് തങ്കശേരിയിലെ കബറിടത്തിലേക്ക് കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തും. നാളെ രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെ കബറിടത്തിൽ നടത്തുന്ന പ്രാർഥനാ യജ്ഞത്തിൽ രൂപതയിലെ 3000 ബിസിസി ആനിമേറ്റേഴ്സ് അണിനിരക്കും. 26ന് രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ നൂറുകണക്കിന് സന്യസ്തർ പ്രാർഥനാ ശൃംഖല തീർക്കും. തുടർന്ന് കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിയുടെ കാർമികത്വത്തിൽ കൃതജ്ഞതാ ദിവ്യബലി അർപ്പിക്കും.
കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റും തിരുവനന്തപുരം അതിരൂപത അധ്യക്ഷനുമായ ആർച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വചന പ്രഘോഷണം നടത്തും.
ദൈവദാസ പദവി പ്രഖ്യാപനത്തിനു മുന്നോടിയായി ഇന്നു രാവിലെ ആറിന് ബിഷപ് ജെറോമിന്റെ ജന്മഗ്രാമമായ കോയിവിളയിൽ നിന്ന് തങ്കശേരിയിലെ കബറിടത്തിലേക്ക് കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തും. നാളെ രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെ കബറിടത്തിൽ നടത്തുന്ന പ്രാർഥനാ യജ്ഞത്തിൽ രൂപതയിലെ 3000 ബിസിസി ആനിമേറ്റേഴ്സ് അണിനിരക്കും. 26ന് രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ നൂറുകണക്കിന് സന്യസ്തർ പ്രാർഥനാ ശൃംഖല തീർക്കും. തുടർന്ന് കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിയുടെ കാർമികത്വത്തിൽ കൃതജ്ഞതാ ദിവ്യബലി അർപ്പിക്കും.