മലമ്പുഴ: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കേരള എക്സ്പ്രസിൽനിന്നും പാഴ്സലായി വന്ന 1034 കിലോ ഹാൻസ് ആർപിഎഫ് ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസും ചേർന്നു പിടികൂടി. ചെരുപ്പുബോക്സുകളിൽ ഒളിപ്പിച്ച് 25 ചാക്കുകളിലായി കൊണ്ടുവന്ന എഴുപത്തയ്യായിരം പായ്ക്കറ്റ് ലഹരിവസ്തുവാണ് ഇന്നലെ രാവിലെ 6.30നു പിടികൂടിയത്. ഭായി പാലക്കാട് എന്ന വിലാസത്തിൽ ഡൽഹിയിൽനിന്നാണ് പാഴ്സൽ അയച്ചിരുന്നത്. മേൽവിലാസക്കാരനെ അന്വേഷിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിപണിയിൽ ഇതിനു നാല്പതുലക്ഷം രൂപ മതിപ്പുവിലവരുമെന്നും കേരളത്തിൽ ഈ വർഷത്തെ ഏറ്റവും വലിയ ഹാൻസ് വേട്ടയാണിതെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീശ് പറഞ്ഞു. റോഡുവഴിയുള്ള എക്സൈസ് പരിശോധന കർശനമാക്കിയതിനെതുടർന്ന് ട്രെയിൻ മാർഗം ലഹരിവസ്തുക്കൾ വൻതോതിൽ കടത്തുന്നുണ്ടെന്ന ഇന്റലിജൻസിന്റെ വിവരമനുസരിച്ചായിരുന്നു പരിശോധന ശക്തമാക്കിയത്. പിടിച്ചെടുത്ത ഹാൻസ് മേനോൻപാറയിലെ എക്സൈസ് ഗോഡൗണിലേക്കു മാറ്റി. പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശപ്രകാരം നശിപ്പിക്കും.
വിപണിയിൽ ഇതിനു നാല്പതുലക്ഷം രൂപ മതിപ്പുവിലവരുമെന്നും കേരളത്തിൽ ഈ വർഷത്തെ ഏറ്റവും വലിയ ഹാൻസ് വേട്ടയാണിതെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീശ് പറഞ്ഞു. റോഡുവഴിയുള്ള എക്സൈസ് പരിശോധന കർശനമാക്കിയതിനെതുടർന്ന് ട്രെയിൻ മാർഗം ലഹരിവസ്തുക്കൾ വൻതോതിൽ കടത്തുന്നുണ്ടെന്ന ഇന്റലിജൻസിന്റെ വിവരമനുസരിച്ചായിരുന്നു പരിശോധന ശക്തമാക്കിയത്. പിടിച്ചെടുത്ത ഹാൻസ് മേനോൻപാറയിലെ എക്സൈസ് ഗോഡൗണിലേക്കു മാറ്റി. പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശപ്രകാരം നശിപ്പിക്കും.