കടുത്തുരുത്തി: കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു. മാൻവെട്ടം മേമ്മുറി പാലപ്പറന്പിൽ സന്തോഷ്-മിനി ദന്പതികളുടെ മകൾ സനീഷാമോൾ (25) ആണ് മരിച്ചത്.
കോൽക്കത്ത ദം ദം വിമാനതാവളത്തിന് സമീപത്തെ അപ്പോളോ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു സനീഷാമോൾ. വെള്ളിയാഴ്ച്ച ഉച്ചയോടെ വീട്ടിൽ വിളിച്ച സനീഷാ മാതാവ് മിനിയോട് തലവേദനയാണെന്നു പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ സനീഷാ ഡ്യൂട്ടിക്ക് പോയില്ലെന്നും ഒപ്പമുള്ള പെണ്‍കുട്ടികൾ അറിയിച്ചു. രാത്രിയോടെ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് രാത്രി പത്തോടെ സനീഷാ മരിച്ചതായി ബന്ധുക്കളെ ഒരാൾ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.
ഇന്നലെ വൈകൂന്നേരത്തോടെ നാട്ടിൽ നിന്നും യാത്ര തിരിച്ച പിതാവ് സന്തോഷും രണ്ട് ബന്ധുക്കളും കോൽക്കത്തയിലെത്തിയിട്ടുണ്ട്. ബിഎസ്സി പഠനം പൂർത്തിയാക്കിയ ശേഷം ആറ് മാസം മുന്‍പാണ് സനീഷാ ഈ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലിയിൽ പ്രവേശിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ആദിത്യൻ, അനന്തു എന്നിവർ അനീഷയുടെ സഹോദരങ്ങളാണ്.
കോൽക്കത്ത ദം ദം വിമാനതാവളത്തിന് സമീപത്തെ അപ്പോളോ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു സനീഷാമോൾ. വെള്ളിയാഴ്ച്ച ഉച്ചയോടെ വീട്ടിൽ വിളിച്ച സനീഷാ മാതാവ് മിനിയോട് തലവേദനയാണെന്നു പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ സനീഷാ ഡ്യൂട്ടിക്ക് പോയില്ലെന്നും ഒപ്പമുള്ള പെണ്‍കുട്ടികൾ അറിയിച്ചു. രാത്രിയോടെ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചു. പിന്നീട് രാത്രി പത്തോടെ സനീഷാ മരിച്ചതായി ബന്ധുക്കളെ ഒരാൾ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.
ഇന്നലെ വൈകൂന്നേരത്തോടെ നാട്ടിൽ നിന്നും യാത്ര തിരിച്ച പിതാവ് സന്തോഷും രണ്ട് ബന്ധുക്കളും കോൽക്കത്തയിലെത്തിയിട്ടുണ്ട്. ബിഎസ്സി പഠനം പൂർത്തിയാക്കിയ ശേഷം ആറ് മാസം മുന്‍പാണ് സനീഷാ ഈ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലിയിൽ പ്രവേശിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ആദിത്യൻ, അനന്തു എന്നിവർ അനീഷയുടെ സഹോദരങ്ങളാണ്.