കൊച്ചി: മിന്നൽ ഹർത്താലുകൾക്കെതിരേ കർശന നിലപാട് സ്വീകരിച്ച് ഹൈക്കോടതി. ഹർത്താലിൽ പൊതുമുതലും മറ്റും നശിപ്പിച്ച കേസുകളിൽ ഹർത്താലിന് ആഹ്വാനം ചെയ്തവരെ പ്രേരണക്കുറ്റം ചുമത്തി പ്രതിചേർക്കേണ്ടതല്ലേയെന്നു വാക്കാൽ ചോദിച്ച കോടതി, തിങ്കളാഴ്ച നടന്ന യൂത്ത് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തവരിൽനിന്നു വിശദീകരണവും തേടി.
സ്വകാര്യവ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുണ്ടായ നഷ്ടം കണക്കാക്കിയശേഷം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു ക്ലെയിം കമ്മീഷനെ നിയമിക്കുന്ന കാര്യം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. നഷ്ടം കണക്കാക്കുന്പോൾ ഹർത്താലുകളെ നേരിടാൻ സർക്കാരിനുണ്ടായ ചെലവുകൂടി കണക്കിലെടുക്കണം.
ശബരിമല പ്രശ്നത്തിൽ ഹർത്താൽ ആഹ്വാനം ചെയ്ത ശബരിമല കർമസമിതി നേതാക്കളടക്കമുള്ളവരെയും ഹർത്താലുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിചേർക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. അതിനിടെ തിങ്കളാഴ്ചത്തെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെ പ്രതി ചേർക്കാൻ അഡീഷണൽ എജി രഞ്ജിത് തന്പാൻ സർക്കാരിനും പോലീസിനും നിയമോപദേശം നൽകി. 189 കേസുകളാണ് അന്ന് എടുത്തിട്ടുള്ളത്.
കേസുകളിൽ ഡീൻ കുര്യാക്കോസിനെ പ്രതിചേർത്തിട്ടുണ്ടെന്നു ഡിജിപി ഉറപ്പു വരുത്തണമെന്നും നിയമോപദേശത്തിൽ പറയുന്നു. തിങ്കളാഴ്ചത്തെ ഹർത്താൽ ആഹ്വാനം ചെയ്ത ഡീൻ കുര്യാക്കോസ്, യുഡിഎഫ് കാസർഗോഡ് ജില്ലാ ചെയർമാൻ എം.സി. കമറുദ്ദീൻ, കണ്‍വീനർ എ. ഗോവിന്ദൻ നായർ എന്നിവർക്കെതിരേ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തിരുന്നു. ഇവർ മൂന്നു പേരും ഇന്നലെ ഹൈക്കോടതിയിൽ ഹാജരായി.
ഹർത്താലിന് ഏഴു ദിവസം മുന്‍പ് നോട്ടീസ് നൽകണമെന്ന ഉത്തരവിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നു ഡീൻ കുര്യാക്കോസ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിനു മുന്‍പാകെ ബോധിപ്പിച്ചു. ഡീൻ അഭിഭാഷകനല്ലേയെന്ന കോടതിയുടെ ചോദ്യത്തിന് നിയമം പഠിച്ചെങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ലെന്നു ഡീനിന്റെ അഭിഭാഷകൻ പറഞ്ഞു. തുടർന്നു മാർച്ച് അഞ്ചിനകം മൂവരും വിശദീകരണം നൽകണമെന്നു കോടതി നിർദേശിച്ചു. കാസർഗോഡ് ജില്ലയിൽ തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ച യുഡിഎഫ് ജില്ലാ ചെയർമാൻ എം.സി. കമറുദ്ദീൻ, ജില്ലാ കണ്‍വീനർ എ. ഗോവിന്ദൻ നായർ എന്നിവരെ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളാക്കാനും നിർദേശിച്ചിട്ടുണ്ട്.
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരേ ജനുവരി മൂന്നിനു നടത്തിയ ഹർത്താലിൽ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശബരിമല കർമ സമിതി ഭാരവാഹികൾ, ഹിന്ദു ഐക്യവേദി, ആർഎസ്എസ്, ബിജെപി സംസ്ഥാന ഘടകങ്ങളെയും പ്രതികളാക്കണമെന്നും നിയമോപദേശത്തിൽ പറയുന്നു. ഹർത്താലിനെതിരേ കേരള ചേംബർ ഓഫ് കൊമേഴ്സ്, മലയാളവേദി തുടങ്ങിയവർ നൽകിയ ഹർജികളും, ശബരിമല കർമസമിതി നടത്തിയ ഹർത്താലിനെതിരേ തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ ഹർജിയും ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. എല്ലാ എതിർ കക്ഷികളും മറുപടി സത്യവാങ്മൂലം നൽകണമെന്നു നിർദേശിച്ച് ഹർജികൾ മാർച്ച് ആറിനു പരിഗണിക്കാനായി മാറ്റി.
189 കേസ്, 4,430 പ്രതികൾ
കൊച്ചി: യൂത്ത് കോണ്‍ഗ്രസും യുഡിഎഫ് കാസർഗോഡ് ജില്ലാ കമ്മിറ്റിയും ഈ മാസം 18 നു നടത്തിയ മിന്നൽ ഹർത്താലിൽ ആൾക്കൂട്ട അതിക്രമത്തിലൂടെ 2.65 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്ന് പോലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതിനു പുറമേ കെഎസ്ആർടിസി ബസുകൾ ആക്രമിച്ച സംഭവത്തിൽ 1.10 ലക്ഷം രൂപയുടെ നഷ്ടവുമുണ്ട്.
അക്രമസംഭവങ്ങളെത്തുടർന്ന് 189 കേസുകളെടുത്തു. 4430 പേർ പ്രതികളാണ്. 427 പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് ഹെഡ്ക്വാട്ടേഴ്സ് അസിസ്റ്റന്റ് ഐജി പി. അശോക് കുമാർ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ജനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടില്ല. ഹർത്താലിന് ആഹ്വാനം ചെയ്ത ഡീൻ കുര്യാക്കോസുൾപ്പെടെ നേതാക്കൾ അക്രമങ്ങളെ തള്ളിപ്പറയുകയോ അക്രമികളെ സംഘടനയിൽ നിന്ന് പുറത്താക്കുകയോ ചെയ്തിട്ടില്ലെന്നും സ്റ്റേറ്റ്മെന്റിലുണ്ട്.
അനിഷ്ട സംഭവങ്ങളുടെ ഫോട്ടോയും വീഡിയോയും ഇതോടൊപ്പം സർപ്പിച്ചിട്ടുണ്ട്. ഐജിമാർ നൽകിയ കണക്ക് കൊച്ചി നഷ്ടം: 62,700 രൂപ. കേസുകൾ: 72. പ്രതികൾ: 1103. അറസ്റ്റിലായവർ: 196. തിരുവനന്തപുരം നഷ്ടം: 1.41 ലക്ഷം രൂപ. കേസുകൾ: 20. പ്രതികൾ: 577. അറസ്റ്റിലായവർ: 39. തൃശൂർ നഷ്ടം: 26,000 രൂപ. കേസുകൾ: 66. പ്രതികൾ: 2092. അറസ്റ്റിലായവർ: 115. കണ്ണൂർ നഷ്ടം: 35,000 രൂപ. കേസുകൾ: 31 പ്രതികൾ: 658. അറസ്റ്റിലായവർ: 77.
സത്യവാങ്മൂലം നല്‍കും: ഡീൻ
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് കോടതിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. കോടതി വിധിയെ ബഹുമാനിക്കുന്നു. നിയമ വ്യവസ്ഥയ്ക്കു വിധേയമായി മാത്രമേ പ്രവർത്തിക്കൂ. അസാധാരണമായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹർത്താൽ പ്രഖ്യാപിച്ചത്. രണ്ടു പ്രവർത്തകർ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. ഈ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണു വിശ്വസിക്കുന്നത്. മാർച്ച് ആറിനുമുന്‍പ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കും. അതിൽ എല്ലാക്കാര്യവും വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യവ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുണ്ടായ നഷ്ടം കണക്കാക്കിയശേഷം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു ക്ലെയിം കമ്മീഷനെ നിയമിക്കുന്ന കാര്യം പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി. നഷ്ടം കണക്കാക്കുന്പോൾ ഹർത്താലുകളെ നേരിടാൻ സർക്കാരിനുണ്ടായ ചെലവുകൂടി കണക്കിലെടുക്കണം.
ശബരിമല പ്രശ്നത്തിൽ ഹർത്താൽ ആഹ്വാനം ചെയ്ത ശബരിമല കർമസമിതി നേതാക്കളടക്കമുള്ളവരെയും ഹർത്താലുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിചേർക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. അതിനിടെ തിങ്കളാഴ്ചത്തെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെ പ്രതി ചേർക്കാൻ അഡീഷണൽ എജി രഞ്ജിത് തന്പാൻ സർക്കാരിനും പോലീസിനും നിയമോപദേശം നൽകി. 189 കേസുകളാണ് അന്ന് എടുത്തിട്ടുള്ളത്.
കേസുകളിൽ ഡീൻ കുര്യാക്കോസിനെ പ്രതിചേർത്തിട്ടുണ്ടെന്നു ഡിജിപി ഉറപ്പു വരുത്തണമെന്നും നിയമോപദേശത്തിൽ പറയുന്നു. തിങ്കളാഴ്ചത്തെ ഹർത്താൽ ആഹ്വാനം ചെയ്ത ഡീൻ കുര്യാക്കോസ്, യുഡിഎഫ് കാസർഗോഡ് ജില്ലാ ചെയർമാൻ എം.സി. കമറുദ്ദീൻ, കണ്‍വീനർ എ. ഗോവിന്ദൻ നായർ എന്നിവർക്കെതിരേ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തിരുന്നു. ഇവർ മൂന്നു പേരും ഇന്നലെ ഹൈക്കോടതിയിൽ ഹാജരായി.
ഹർത്താലിന് ഏഴു ദിവസം മുന്‍പ് നോട്ടീസ് നൽകണമെന്ന ഉത്തരവിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നു ഡീൻ കുര്യാക്കോസ് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിനു മുന്‍പാകെ ബോധിപ്പിച്ചു. ഡീൻ അഭിഭാഷകനല്ലേയെന്ന കോടതിയുടെ ചോദ്യത്തിന് നിയമം പഠിച്ചെങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ലെന്നു ഡീനിന്റെ അഭിഭാഷകൻ പറഞ്ഞു. തുടർന്നു മാർച്ച് അഞ്ചിനകം മൂവരും വിശദീകരണം നൽകണമെന്നു കോടതി നിർദേശിച്ചു. കാസർഗോഡ് ജില്ലയിൽ തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ച യുഡിഎഫ് ജില്ലാ ചെയർമാൻ എം.സി. കമറുദ്ദീൻ, ജില്ലാ കണ്‍വീനർ എ. ഗോവിന്ദൻ നായർ എന്നിവരെ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളാക്കാനും നിർദേശിച്ചിട്ടുണ്ട്.
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരേ ജനുവരി മൂന്നിനു നടത്തിയ ഹർത്താലിൽ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ശബരിമല കർമ സമിതി ഭാരവാഹികൾ, ഹിന്ദു ഐക്യവേദി, ആർഎസ്എസ്, ബിജെപി സംസ്ഥാന ഘടകങ്ങളെയും പ്രതികളാക്കണമെന്നും നിയമോപദേശത്തിൽ പറയുന്നു. ഹർത്താലിനെതിരേ കേരള ചേംബർ ഓഫ് കൊമേഴ്സ്, മലയാളവേദി തുടങ്ങിയവർ നൽകിയ ഹർജികളും, ശബരിമല കർമസമിതി നടത്തിയ ഹർത്താലിനെതിരേ തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ ഹർജിയും ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. എല്ലാ എതിർ കക്ഷികളും മറുപടി സത്യവാങ്മൂലം നൽകണമെന്നു നിർദേശിച്ച് ഹർജികൾ മാർച്ച് ആറിനു പരിഗണിക്കാനായി മാറ്റി.
189 കേസ്, 4,430 പ്രതികൾ
കൊച്ചി: യൂത്ത് കോണ്‍ഗ്രസും യുഡിഎഫ് കാസർഗോഡ് ജില്ലാ കമ്മിറ്റിയും ഈ മാസം 18 നു നടത്തിയ മിന്നൽ ഹർത്താലിൽ ആൾക്കൂട്ട അതിക്രമത്തിലൂടെ 2.65 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്ന് പോലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതിനു പുറമേ കെഎസ്ആർടിസി ബസുകൾ ആക്രമിച്ച സംഭവത്തിൽ 1.10 ലക്ഷം രൂപയുടെ നഷ്ടവുമുണ്ട്.
അക്രമസംഭവങ്ങളെത്തുടർന്ന് 189 കേസുകളെടുത്തു. 4430 പേർ പ്രതികളാണ്. 427 പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് ഹെഡ്ക്വാട്ടേഴ്സ് അസിസ്റ്റന്റ് ഐജി പി. അശോക് കുമാർ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ജനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടില്ല. ഹർത്താലിന് ആഹ്വാനം ചെയ്ത ഡീൻ കുര്യാക്കോസുൾപ്പെടെ നേതാക്കൾ അക്രമങ്ങളെ തള്ളിപ്പറയുകയോ അക്രമികളെ സംഘടനയിൽ നിന്ന് പുറത്താക്കുകയോ ചെയ്തിട്ടില്ലെന്നും സ്റ്റേറ്റ്മെന്റിലുണ്ട്.
അനിഷ്ട സംഭവങ്ങളുടെ ഫോട്ടോയും വീഡിയോയും ഇതോടൊപ്പം സർപ്പിച്ചിട്ടുണ്ട്. ഐജിമാർ നൽകിയ കണക്ക് കൊച്ചി നഷ്ടം: 62,700 രൂപ. കേസുകൾ: 72. പ്രതികൾ: 1103. അറസ്റ്റിലായവർ: 196. തിരുവനന്തപുരം നഷ്ടം: 1.41 ലക്ഷം രൂപ. കേസുകൾ: 20. പ്രതികൾ: 577. അറസ്റ്റിലായവർ: 39. തൃശൂർ നഷ്ടം: 26,000 രൂപ. കേസുകൾ: 66. പ്രതികൾ: 2092. അറസ്റ്റിലായവർ: 115. കണ്ണൂർ നഷ്ടം: 35,000 രൂപ. കേസുകൾ: 31 പ്രതികൾ: 658. അറസ്റ്റിലായവർ: 77.
സത്യവാങ്മൂലം നല്‍കും: ഡീൻ
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് കോടതിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. കോടതി വിധിയെ ബഹുമാനിക്കുന്നു. നിയമ വ്യവസ്ഥയ്ക്കു വിധേയമായി മാത്രമേ പ്രവർത്തിക്കൂ. അസാധാരണമായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹർത്താൽ പ്രഖ്യാപിച്ചത്. രണ്ടു പ്രവർത്തകർ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. ഈ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണു വിശ്വസിക്കുന്നത്. മാർച്ച് ആറിനുമുന്‍പ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കും. അതിൽ എല്ലാക്കാര്യവും വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.