കൊച്ചി: സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന ചെറുകിട വൈദ്യുതി പദ്ധതികളെല്ലാം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി എം.എം. മണി. തമ്മനം 33 കെവി കണ്ടെയ്നർ സബ്സ്റ്റേഷന്റെ ഉദ്ഘാടനവും എറണാകുളം ഭരണ സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ചെറുകിട പദ്ധതികളുടെ നിർമാണം പൂർത്തിയാക്കിയാലും വൈദ്യുതിപ്രശ്നം മാറുകയില്ല.
അതിനാൽ 1000 മെഗാവാട്ട് സൗരോർജം ഉൽപാദനമാണു സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും ലക്ഷ്യം. ഇതിൽ 500 മെഗാവാട്ട് കെട്ടിടങ്ങളുടെ മുകളിലും ബാക്കി ഡാമുകളിൽ ഫ്ലോട്ടിംഗ് സോളാർ സംവിധാനം വഴിയും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ 100 മെഗാവാട്ടിൽ അധികം സൗരോർജം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളുണ്ട്. ഇതു വർധിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അതിനാൽ സൗരോർജ യൂണിറ്റുകൾ കൂടാതെ ഇടുക്കിയിൽ രണ്ടാംഘട്ട പവർഹൗസ് സ്ഥാപിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇതുസംബന്ധിച്ച തീരുമാനങ്ങൾ ഉടൻതന്നെ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ കേന്ദ്രസർക്കാരിനു സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാലാരിവട്ടം ഇലക്ട്രിക്ക ൽ സെക്ഷൻ ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ പി.ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംഎൽഎ, കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐടി ഡയറക്ടർ പി. കുമാരൻ, ചീഫ് എൻജിനിയർ ജെയിംസ് എം. ഡേവിഡ്, ചീഫ് എൻജിനീയർ വി. ബ്രിജ്ലാൽ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, കൗണ്സിലർമാരായ അജി ഫ്രാൻസിസ്, ജോസഫ് അലക്സ്, പൊതുപ്രവർത്തകരായ കെ.ഡി. വിൻസെന്റ്, എം.ആർ. അഭിലാഷ്, ടി. ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള വൈദ്യുതി തടസം കൂടാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സഹായത്തോടെ ആർഎപിഡിആർപി പദ്ധതിയിൽ 12 കോടി മുതൽമുടക്കിലാണ് തമ്മനം 33 കെവി കണ്ടെയ്നർ സബ്സ്റ്റേഷൻ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
നാലു കോടി രൂപയുടെ ഭരണാനുമതിയിൽ 969.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ടു നിലകളിലായിട്ടാണ് ഭരണ സമുച്ചയം നിർമിക്കുന്നത്. ഇതിൽ മധ്യമേഖലാ വിതരണ വിഭാഗം ചീഫ് എൻജിനീയറുടെ കാര്യാലയം, പാലാരിവട്ടം ഇലക്ട്രിക്ക ൽ സെക്ണ്ടഷൻ, പാലാരിവട്ടം സബ് ഡിവിഷൻ, ഇടപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ എന്നിവയാണു കെട്ടിടത്തിൽ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. 18 മാസത്തിനുള്ളിൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കും.
അതിനാൽ 1000 മെഗാവാട്ട് സൗരോർജം ഉൽപാദനമാണു സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും ലക്ഷ്യം. ഇതിൽ 500 മെഗാവാട്ട് കെട്ടിടങ്ങളുടെ മുകളിലും ബാക്കി ഡാമുകളിൽ ഫ്ലോട്ടിംഗ് സോളാർ സംവിധാനം വഴിയും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ 100 മെഗാവാട്ടിൽ അധികം സൗരോർജം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളുണ്ട്. ഇതു വർധിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അതിനാൽ സൗരോർജ യൂണിറ്റുകൾ കൂടാതെ ഇടുക്കിയിൽ രണ്ടാംഘട്ട പവർഹൗസ് സ്ഥാപിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇതുസംബന്ധിച്ച തീരുമാനങ്ങൾ ഉടൻതന്നെ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ കേന്ദ്രസർക്കാരിനു സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാലാരിവട്ടം ഇലക്ട്രിക്ക ൽ സെക്ഷൻ ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ പി.ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംഎൽഎ, കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐടി ഡയറക്ടർ പി. കുമാരൻ, ചീഫ് എൻജിനിയർ ജെയിംസ് എം. ഡേവിഡ്, ചീഫ് എൻജിനീയർ വി. ബ്രിജ്ലാൽ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, കൗണ്സിലർമാരായ അജി ഫ്രാൻസിസ്, ജോസഫ് അലക്സ്, പൊതുപ്രവർത്തകരായ കെ.ഡി. വിൻസെന്റ്, എം.ആർ. അഭിലാഷ്, ടി. ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള വൈദ്യുതി തടസം കൂടാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സഹായത്തോടെ ആർഎപിഡിആർപി പദ്ധതിയിൽ 12 കോടി മുതൽമുടക്കിലാണ് തമ്മനം 33 കെവി കണ്ടെയ്നർ സബ്സ്റ്റേഷൻ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
നാലു കോടി രൂപയുടെ ഭരണാനുമതിയിൽ 969.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ടു നിലകളിലായിട്ടാണ് ഭരണ സമുച്ചയം നിർമിക്കുന്നത്. ഇതിൽ മധ്യമേഖലാ വിതരണ വിഭാഗം ചീഫ് എൻജിനീയറുടെ കാര്യാലയം, പാലാരിവട്ടം ഇലക്ട്രിക്ക ൽ സെക്ണ്ടഷൻ, പാലാരിവട്ടം സബ് ഡിവിഷൻ, ഇടപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ എന്നിവയാണു കെട്ടിടത്തിൽ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. 18 മാസത്തിനുള്ളിൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കും.