കോട്ടയം: ചർച്ച് ആക്ട് സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കരടിലെ നിർദേശങ്ങൾ ക്രിസ്തീയ വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള അനർഹമായ കടന്നുകയറ്റമായതിനാൽ അനുകൂലിക്കേണ്ടതില്ലെന്ന് ഒാർത്തഡോക്സ് സഭാസുന്നഹദോസ്.
കൃത്യമായ ഭരണഘടന പ്രകാരം സുതാര്യമായ സാന്പത്തിക വിനിയോഗത്തോടും ഭരണഘടന വിഭാവനം ചെയ്യുന്ന രാജ്യനിയമങ്ങളുടെ പിൻബലത്തോടുംകൂടി പ്രവർത്തിക്കുന്ന സഭാ സംവിധാനത്തിലേക്കു കടന്നുകയറാനുള്ള ശ്രമമാണ് ചർച്ച് ആക്ട് എന്നു സുന്നഹദോസ് വിലയിരുത്തി.
ദേവലോകം അരമനയിൽ നടന്ന എപ്പിസ്കോപ്പൽ സുന്നഹദോസിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാർഗനിർദേശം രൂപീകരിച്ചു. സഭയിലെ ബി-ഷെഡ്യൂളിൽപ്പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ബജറ്റ് അംഗീകരിച്ചു. കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പലായി റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിനെയും നാഗ്പുർ സെന്റ് തോമസ് വൈദിക സെമിനാരി പ്രിൻസിപ്പലായി റവ.ഡോ. ജോസി ജേക്കബിനെയും നിശ്ചയിച്ചു. ബസ്ക്യോമോ അസോസിയേഷൻ പ്രസിഡന്റായി ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ നിയമിച്ചു.
പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, ഓർത്തഡോക്സ് വൈദിക സെമിനാരി, നാഗ്പുർ സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സെമിനാരി, എക്യുമെനിക്കൽ റിലേഷൻസ് എന്നിവയുടെ റിപ്പോർട്ടുകൾ ചർച്ച ചെയ്ത് അംഗീകരിച്ചു.
ഭിലായ് സെന്റ് തോമസ് ആശ്രമം, സെന്റ് തോമസ് കോണ്‍വെന്റ്, കുപ്പാടി ഗത്സിമോൻ കോണ്‍വന്റ് എന്നിവയുടെ നിയമാവലി അംഗീകരിച്ചു. സഭയിലെ വൈദിക സ്ഥാനികളുടെയും സഭാസേവനം നടത്തുന്ന അലമായ പ്രവർത്തകരുടെ പെരുമാറ്റം സംബന്ധിച്ച മാർഗരേഖയും അംഗീകരിച്ചു.
കൃത്യമായ ഭരണഘടന പ്രകാരം സുതാര്യമായ സാന്പത്തിക വിനിയോഗത്തോടും ഭരണഘടന വിഭാവനം ചെയ്യുന്ന രാജ്യനിയമങ്ങളുടെ പിൻബലത്തോടുംകൂടി പ്രവർത്തിക്കുന്ന സഭാ സംവിധാനത്തിലേക്കു കടന്നുകയറാനുള്ള ശ്രമമാണ് ചർച്ച് ആക്ട് എന്നു സുന്നഹദോസ് വിലയിരുത്തി.
ദേവലോകം അരമനയിൽ നടന്ന എപ്പിസ്കോപ്പൽ സുന്നഹദോസിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാർഗനിർദേശം രൂപീകരിച്ചു. സഭയിലെ ബി-ഷെഡ്യൂളിൽപ്പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ബജറ്റ് അംഗീകരിച്ചു. കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പലായി റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിനെയും നാഗ്പുർ സെന്റ് തോമസ് വൈദിക സെമിനാരി പ്രിൻസിപ്പലായി റവ.ഡോ. ജോസി ജേക്കബിനെയും നിശ്ചയിച്ചു. ബസ്ക്യോമോ അസോസിയേഷൻ പ്രസിഡന്റായി ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ നിയമിച്ചു.
പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, ഓർത്തഡോക്സ് വൈദിക സെമിനാരി, നാഗ്പുർ സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സെമിനാരി, എക്യുമെനിക്കൽ റിലേഷൻസ് എന്നിവയുടെ റിപ്പോർട്ടുകൾ ചർച്ച ചെയ്ത് അംഗീകരിച്ചു.
ഭിലായ് സെന്റ് തോമസ് ആശ്രമം, സെന്റ് തോമസ് കോണ്‍വെന്റ്, കുപ്പാടി ഗത്സിമോൻ കോണ്‍വന്റ് എന്നിവയുടെ നിയമാവലി അംഗീകരിച്ചു. സഭയിലെ വൈദിക സ്ഥാനികളുടെയും സഭാസേവനം നടത്തുന്ന അലമായ പ്രവർത്തകരുടെ പെരുമാറ്റം സംബന്ധിച്ച മാർഗരേഖയും അംഗീകരിച്ചു.