ദേശീയ രാഷ്ട്രീയത്തിൽത്തന്നെ ശ്രദ്ധേയമാണ് ഇത്തവണ പത്തനംതിട്ട ലോക്സഭാ മണ്ഡലം. ശബരിമല ഉൾപ്പെടുന്ന മണ്ഡലമാണു പത്തനംതിട്ട. അതുകൊണ്ടുതന്നെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികൾ സ്വീകരിച്ച നിലപാടുകൾക്ക് പത്തനംതിട്ടയിലെ ജനകീയ കോടതിയുടെ വിധി ശ്രദ്ധേയമാകും.
പത്തനംതിട്ട മണ്ഡലത്തിനു സ്വന്തമായി രണ്ടു തെരഞ്ഞെടുപ്പുകളുടെ ചരിത്രമേയുള്ളൂ. 2009ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി പത്തനംതിട്ട കേന്ദ്രമാക്കി ഒരു ലോക്സഭാ മണ്ഡലം രൂപീകൃതമായത്. അന്നും 2016ലും മണ്ഡലത്തെ പ്രതിനിധീകരിച്ചത് കോണ്‍ഗ്രസിലെ ആന്റോ ആന്റണിയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു കഴിഞ്ഞു. പത്തനംതിട്ടയിൽ ഇത്തവണ വിജയമാണ് ലക്ഷ്യമെന്നു ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെപിസിസി പ്രചാരകസമിതി അധ്യക്ഷൻ കെ. മുരളീധരനും മോദിയെ മത്സരിപ്പിക്കാൻ വെല്ലുവിളി നടത്തിയത്.
പത്തനംതിട്ട ജില്ലയിലെ അഞ്ചും കോട്ടയം ജില്ലയിലെ രണ്ടും നിയമസഭാ മണ്ഡലങ്ങൾ ചേർന്നുള്ള ഈ ലോക്സഭാ മണ്ഡലം വലതുപക്ഷത്തിന് വളക്കൂറുള്ള മണ്ണായി വിലയിരുത്തപ്പെടുന്നു. രണ്ട് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് അതു തെളിയിക്കുകയും ചെയ്തു. 2009ൽ യുഡിഎഫ് നേടിയത് 1,11,206 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കിൽ അതേ ആന്റോ ആന്റണി കഴിഞ്ഞതവണ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 56,191 ലേക്ക് കുറഞ്ഞതാണ് എൽഡിഎഫിന്റെ പ്രതീക്ഷാഘടകം. 2014ൽ എഐസിസി അംഗമായിരുന്ന പീലിപ്പോസ് തോമസിനെ കോണ്‍ഗ്രസ് പാളയത്തിൽനിന്ന് അടർത്തിയെടുത്ത് എൽഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കുകയായിരുന്നു. ഭൂരിപക്ഷം പകുതിയായി കുറഞ്ഞുവെങ്കിലും മണ്ഡലത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു ലീഡ്. എന്നാൽ 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള, തിരുവല്ല, റാന്നി, അടൂർ മണ്ഡലങ്ങൾ എൽഡിഎഫിനു വൻ ഭൂരിപക്ഷം നൽകി. കോന്നിയിലും കാഞ്ഞിരപ്പള്ളിയിലും മാത്രമേ യുഡിഎഫിന് ലീഡ് നേടാനായുള്ളൂ. യുഡിഎഫ് പക്ഷത്തുനിന്നു മാറി സ്വതന്ത്രനായി മത്സരിച്ച പി.സി. ജോർജ് 2016ൽ പൂഞ്ഞാറിൽ 27,821 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
ബിജെപിയുടെ വോട്ട് നില മണ്ഡലത്തിൽ ഉയരുകയാണ്. 2009ലെ 56294 വോട്ട് 2014ൽ 1,38,594 ആയി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 1,91,576 വോട്ട്. ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനാണ് മുൻതൂക്കം. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് ശശികുമാരവർമ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
യുഡിഎഫിൽ സിറ്റിംഗ് എംപി ആന്റോ ആന്റണി മൂന്നാം അങ്കത്തിനുള്ള തയാറെടുപ്പിലാണ്. എന്നാൽ പ്രാദേശികവാദവുമായി പത്തനംതിട്ട ഡിസിസി രംഗത്തുണ്ട്. എൽഡിഎഫിൽ ഘടകകക്ഷി നേതാക്കളെ മത്സരിപ്പിക്കുന്നതും ആലോചനയിലാണ്. മുന്‍പ് പത്തനംതിട്ട കൂടി ഉൾപ്പെട്ടിരുന്ന ഇടുക്കിയുടെ എംപിയായിരുന്ന കെ. ഫ്രാൻസിസ് ജോർജിനുവേണ്ടി ജനാധിപത്യ കേരള കോണ്‍ഗ്രസ് അവകാശമുന്നയിക്കുന്നു. ജനതാദൾ - എസ്, എൻസിപി കക്ഷികളും മണ്ഡലത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സിപിഎം തന്നെ മത്സരിച്ചാൽ മുൻ എംഎൽഎ കെ.ജെ. തോമസ് സ്ഥാനാർഥിയാകുമെന്നാണു സൂചന.
2014ൽ പ്രധാന സ്ഥാനാർഥികൾക്കു ലഭിച്ച വോട്ട്
ആന്റോ ആന്റണി കോണ്‍. 3,58,842
പീലിപ്പോസ് തോമസ് ഇടതു സ്വത. 3,02,651
എം.ടി. രമേശ് ബിജെപി 1,38,954
ഭൂരിപക്ഷം: 56,191
നിയമസഭാ മണ്ഡലങ്ങളിലെ നില: 2014 ലോക്സഭാ തെരഞ്ഞെടുപ്പ്, 2016 നിയമസഭ തെരഞ്ഞെടുപ്പ് എന്ന ക്രമത്തിൽ
2014 2016
ആറന്മുള
UDF 58826 56877
LDF 47477 64523
BJOP 3771 37906
തിരുവല്ല
UDF 55701 51398
LDF 42420 59660
BJP 19526 31439
റാന്നി
UDF 48909 44153
LDF 39818 58749
BJP 18531 28201
കോന്നി
UDF 53480 72800
LDF 45384 52052
BJP 18222 16713
അടൂർ
UDF 52312 50754
LDF 50354 76304
BJP 22796 25940
കാഞ്ഞിരപ്പള്ളി
UDF 45593 53126
LDF 35867 49236
BJP 20840 31411
പൂഞ്ഞാർ
UDF 43614 35800
LDF 40853 22270
BJP 15099 19966
ബിജു കുര്യൻ
യുഡിഎഫിനെ വലയ്ക്കാത്ത വയനാട്
വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മൂന്നു കാർഷിക ജില്ലകളിലെ ഏഴു നിയമസഭാ മണ്ഡലങ്ങൾ അടങ്ങുന്നതാണു വയനാട് ലോക്സഭാ മണ്ഡലം. സംസ്ഥാനത്തുതന്നെ യുഡിഎഫ് ഉറപ്പായും വിജയം പ്രതീക്ഷിക്കുന്ന ലോക്സഭാ മണ്ഡലങ്ങളിലൊന്നാണു വയനാട്. 2009 ലെ മണ്ഡല രൂപീകരണത്തിനുശേഷം രണ്ട് തവണയും യുഡിഎഫ്തന്നെയാണു വിജയം നേടിയത്. കർഷകരും കർഷകതൊഴിലാളികളുമടങ്ങുന്ന അടിസ്ഥാനവർഗം നിർണായക ശക്തികേന്ദ്രമായ ഇവിടെ അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ഉരുക്കുകോട്ടയായതാണു ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ ചരിത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയും, കൽപ്പറ്റയും , തിരുവന്പാടിയും, നിലന്പൂരും ഇടതിനെ തുണച്ചപ്പോൾ സുൽത്താൻ ബത്തേരി, ഏറനാട്, വണ്ടൂർ എന്നീ മൂന്നു മണ്ഡലങ്ങൾ മാത്രമേ വലതിന് രക്ഷയായുള്ളൂ.
സിപിഎം സ്ഥാനാർഥികളാണു നാലിടത്തും ജയിച്ചുകയറിയത്. 2009 ല്‍ നടന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണു വയനാട്. യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ് 153439 വോട്ടിന്റെ വന്‍ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. സിപിഐയിലെ എം. റഹ്മത്തുള്ളയായിരുന്നു എതിര് സ്ഥാനാര്‍ഥി. എന്നാല്‍ 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ തെരഞ്ഞടുപ്പിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഷാനവാസിനു സാധിച്ചില്ല. 20870 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. സിപിഐയിലെതന്നെ സത്യന് മൊകേരിയായിരുന്നു എതിര് സ്ഥാനാര്‍ഥി.
അനായാസമായി ജയിച്ചുകയറാമെന്നതിനാൽ വയനാട്ടിൽ മത്സരിക്കാൻ പുറമേനിന്നുള്ളവരുടെ പട ഇത്തവണയും തയാറെടുപ്പിലാണ്. എന്നാൽ, ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും ജയിച്ചുകയറാമെന്ന ധാരണ ഇത്തവണ മാറ്റിക്കൊടുക്കണെന്ന പ്രഖ്യാപനവുമായി കുടിയേറ്റ മേഖലയിലെ ഒരുവിഭാഗം നേരത്തെതന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. പുരുഷ വോട്ടര്‍മാര്‍ 644409 ഉം സ്ത്രീ വോട്ടര്‍മാര്‍ 661732 ഉം ഉള്‍പ്പെടെ 1306141 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അടുത്തിടെ അന്തരിച്ച സിറ്റിങ്ങ് എംപി എം.ഐ ഷാനവാസിന്റെ മകൾ അമീന ഷാനവാസ്, മഹിളാ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ, ലോയേഴ്സ് കോൺഗ്രസ് അധ്യക്ഷൻ ടി.ആസിഫലി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ തുടങ്ങി ഒരു പടതന്നെ വയനാട്ടിലേക്ക് കുപ്പായംതയ്പിച്ചു വച്ചിട്ടുണ്ടെന്നാണ് ഉപശാലാ സംസാരം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെ ഇത്തവണ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുണ്ട്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ മുസ്ലിം സ്ഥാനാർഥിക്കാണ് കോൺഗ്രസ് മുൻഗണന നൽകുക.
ഇക്കുറിയും സിപിഐ നേതാവ് സത്യൻ മൊകേരിയെ മത്സരിപ്പിക്കുമെന്നാണ് പറഞ്ഞുകേൾക്കുന്നത്. സിപിഐ മുൻ മലപ്പുറം ജില്ലാ സെക്രട്ടറി പി.പി.സുനീറാണ് സാധ്യതാപട്ടികയിലുള്ള മറ്റൊരാൾ. പൊതു സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്ന നിലപാടിലാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്. എന്നാല്‍ അപ്രതീക്ഷിതമായി ഒരു പൊതുസ്ഥാനാര്‍ഥി കടന്നുവരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എം.പി. വീരേന്ദ്രകുമാര്‍ ഇടത്പാളയത്തിലേക്കു തിരിച്ചെത്തിയതും എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
കാര്‍ഷിക മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ഗുണകരമാകുന്ന പാക്കേജുകള്‍, വയനാട് മെഡിക്കല്‍ കോളജ്, വന്യമൃഗശല്യത്തില്‍ നിന്നുള്ള സംരക്ഷണം, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി കാര്‍ഷിക മേഖലയെ പുനര്‍ജീവിപ്പിക്കല്‍, ചുരം ബദല്‍ റോഡ്, റെയില്‍വേ, രാത്രിയാത്രാ നിരോധനം പിന്‍വലിക്കല്‍ ഇങ്ങനെ നിരവധി ആവശ്യങ്ങളാണ് ചുരത്തിന് മുകളില്‍ ജനങ്ങള്‍ ഉന്നയിക്കുന്നത്.
ബാബു ചെറിയാൻ, അദീപ് ബേബി
മണ്ഡലം രൂപീകൃതമായ 2009ലെ കണക്ക്
എം.ഐ. ഷാനവാസ് കോൺ. 410703
എം. റഹ്മത്തുള്ള സിപിഐ 257264
കെ.മുരളീധരൻ എൻസിപി 99663
സി. വാസുദേവൻ ബിജെപി 31687
ഭൂരിപക്ഷം: 1,53,439
നിയമസഭാ മണ്ഡലങ്ങളിലെ നില: 2014 ലോക്സഭാ തെരഞ്ഞെടുപ്പ്, 2016 നിയമസഭാ തെരഞ്ഞെടുപ്പ് എന്ന ക്രമത്തിൽ
2014 2016
മാനന്തവാടി
UDF 47619 61129
LDF 56285 62436
BJP 12950 16230
സുൽത്താൻ ബത്തേരി
UDF 54182 75747
LDF 63165 64549
BJP 18918 27920
കൽപ്പറ്റ
UDF 53383 59876
LDF 51503 72959
BJP 12824 12938
തിരുവന്പാടി
UDF 49349 59316
LDF 46964 62324
BJP 6153 8749
ഏറനാട്
UDF 56566 69048
LDF 37728 56155
BJP 6163 6055
വണ്ടൂർ
UDF 60249 81964
LDF 47982 58100
BJP 10571 9471
നിലന്പൂർ
UDF 55403 66354
LDF 52134 77858
BJP 13120 12284
ചങ്കിൽ കൊള്ളുന്ന മുദ്രാവാക്യം വേണം ആരു തരും ?
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു ചങ്കിൽ കൊള്ളുന്നൊരു മുദ്രാവാക്യം വേണം.
കോണ്‍ഗ്രസ് പ്രധാന പ്രവർത്തകരോട് അഭിപ്രായം തേടിയിരിക്കുകയാണ്. രാഹുൽഗാന്ധിയുടെ ശക്തി ആപ്പിലൂടെയാണ് എല്ലാ പ്രവർത്തകരോടും പ്രതികരിക്കാൻ ആവശ്യപ്പെട്ടത്.
ആറോ ഏഴോ വാക്കുകളുള്ള മുദ്രാവാക്യമാണു വേണ്ടത്. യോജ്യമായ മുദ്രാവാക്യം 9133919100 എന്ന നന്പരിലേക്ക് എസ്എംഎസ് ചെയ്യണം. മികച്ച മുദ്രാവാക്യം തെരഞ്ഞെടുത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമാക്കും.
ശക്തി ആപ്പിൽ ചേർന്ന എല്ലാ കോണ്‍ഗ്രസ് അംഗങ്ങൾക്കുമാണ് ഈ സന്ദേശം ലഭിച്ചത്.
നമുക്കെല്ലാം ചേർന്ന് കോണ്‍ഗ്രസിനെ മേയ് മാസത്തോടെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാമെന്നുകൂടി പറഞ്ഞുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുദ്രാവാക്യത്തിനു പ്രകടനപത്രികയേക്കാൾ പ്രാധാന്യമുണ്ട്. പണ്ടു പാർട്ടികളുടെ മുതിർന്ന നേതാക്കളാണ് മുദ്രാവാക്യം തയാറാക്കിയിരുന്നത്. കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി സാധാരണക്കാരെ സ്വാധീനിക്കുന്ന മുദ്രാവാക്യം ഇവന്റ് മാനേജ്മെന്റ് വിദഗ്ധരും കോപ്പിറൈറ്റേഴ്സുമാണു നിർദേശിക്കാറുള്ളത്.
ബിജെപി ഇത്തവണ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം “അസാധ്യമായിരുന്നത് ഇപ്പോൾ സാധ്യമാണ്”, “വീണ്ടും മോദിതന്നെ” എന്നൊക്കെയാണ്. “അസാധ്യമായിരുന്നത് ഇപ്പോൾ സാധ്യമാണ്” എന്ന മുദ്രാവാക്യം സർക്കാരിന്റെ മുദ്രാവാക്യമാക്കി ഇപ്പോൾതന്നെ സർക്കാർ ചെലവിൽ പരസ്യ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മുൻ സർക്കാരുകളുടെ കാലത്ത് അസാധ്യമായ വൻ വികസന പദ്ധതികളും സ്വപ്നങ്ങളുമെല്ലാം മോദി സർക്കാർ നടപ്പാക്കിയെന്ന മുദ്രാവാക്യവുമായി ബിജെപി അടുത്ത ദിവസംതന്നെ പ്രചാരണം തുടങ്ങും.
കഴിഞ്ഞതവണ ബിജെപിയുടെ മുദ്രാവാക്യം “ഇനി മോദി സർക്കാർ” എന്നതായിരുന്നു. 2004 ൽ “ഇന്ത്യ തിളങ്ങുന്നു” എന്നതായിരുന്നു എൻഡിഎയുടെ മുദ്രാവാക്യം.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് എൽഡിഎഫ് മുന്നോട്ടുവച്ച മുദ്രാവാക്യവും ഏറെ ചർച്ചയായിരുന്നു. “എൽഡിഎഫ് വരും, എല്ലാം ശരിയാകു”മെന്നായിരുന്നു എൽഡിഎഫിന്റെ മുദ്രാവാക്യം.
ഫ്രാങ്കോ ലൂയിസ്
പത്തനംതിട്ട മണ്ഡലത്തിനു സ്വന്തമായി രണ്ടു തെരഞ്ഞെടുപ്പുകളുടെ ചരിത്രമേയുള്ളൂ. 2009ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി പത്തനംതിട്ട കേന്ദ്രമാക്കി ഒരു ലോക്സഭാ മണ്ഡലം രൂപീകൃതമായത്. അന്നും 2016ലും മണ്ഡലത്തെ പ്രതിനിധീകരിച്ചത് കോണ്‍ഗ്രസിലെ ആന്റോ ആന്റണിയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു കഴിഞ്ഞു. പത്തനംതിട്ടയിൽ ഇത്തവണ വിജയമാണ് ലക്ഷ്യമെന്നു ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെപിസിസി പ്രചാരകസമിതി അധ്യക്ഷൻ കെ. മുരളീധരനും മോദിയെ മത്സരിപ്പിക്കാൻ വെല്ലുവിളി നടത്തിയത്.
പത്തനംതിട്ട ജില്ലയിലെ അഞ്ചും കോട്ടയം ജില്ലയിലെ രണ്ടും നിയമസഭാ മണ്ഡലങ്ങൾ ചേർന്നുള്ള ഈ ലോക്സഭാ മണ്ഡലം വലതുപക്ഷത്തിന് വളക്കൂറുള്ള മണ്ണായി വിലയിരുത്തപ്പെടുന്നു. രണ്ട് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് അതു തെളിയിക്കുകയും ചെയ്തു. 2009ൽ യുഡിഎഫ് നേടിയത് 1,11,206 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കിൽ അതേ ആന്റോ ആന്റണി കഴിഞ്ഞതവണ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 56,191 ലേക്ക് കുറഞ്ഞതാണ് എൽഡിഎഫിന്റെ പ്രതീക്ഷാഘടകം. 2014ൽ എഐസിസി അംഗമായിരുന്ന പീലിപ്പോസ് തോമസിനെ കോണ്‍ഗ്രസ് പാളയത്തിൽനിന്ന് അടർത്തിയെടുത്ത് എൽഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കുകയായിരുന്നു. ഭൂരിപക്ഷം പകുതിയായി കുറഞ്ഞുവെങ്കിലും മണ്ഡലത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു ലീഡ്. എന്നാൽ 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള, തിരുവല്ല, റാന്നി, അടൂർ മണ്ഡലങ്ങൾ എൽഡിഎഫിനു വൻ ഭൂരിപക്ഷം നൽകി. കോന്നിയിലും കാഞ്ഞിരപ്പള്ളിയിലും മാത്രമേ യുഡിഎഫിന് ലീഡ് നേടാനായുള്ളൂ. യുഡിഎഫ് പക്ഷത്തുനിന്നു മാറി സ്വതന്ത്രനായി മത്സരിച്ച പി.സി. ജോർജ് 2016ൽ പൂഞ്ഞാറിൽ 27,821 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
ബിജെപിയുടെ വോട്ട് നില മണ്ഡലത്തിൽ ഉയരുകയാണ്. 2009ലെ 56294 വോട്ട് 2014ൽ 1,38,594 ആയി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 1,91,576 വോട്ട്. ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനാണ് മുൻതൂക്കം. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് ശശികുമാരവർമ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
യുഡിഎഫിൽ സിറ്റിംഗ് എംപി ആന്റോ ആന്റണി മൂന്നാം അങ്കത്തിനുള്ള തയാറെടുപ്പിലാണ്. എന്നാൽ പ്രാദേശികവാദവുമായി പത്തനംതിട്ട ഡിസിസി രംഗത്തുണ്ട്. എൽഡിഎഫിൽ ഘടകകക്ഷി നേതാക്കളെ മത്സരിപ്പിക്കുന്നതും ആലോചനയിലാണ്. മുന്‍പ് പത്തനംതിട്ട കൂടി ഉൾപ്പെട്ടിരുന്ന ഇടുക്കിയുടെ എംപിയായിരുന്ന കെ. ഫ്രാൻസിസ് ജോർജിനുവേണ്ടി ജനാധിപത്യ കേരള കോണ്‍ഗ്രസ് അവകാശമുന്നയിക്കുന്നു. ജനതാദൾ - എസ്, എൻസിപി കക്ഷികളും മണ്ഡലത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സിപിഎം തന്നെ മത്സരിച്ചാൽ മുൻ എംഎൽഎ കെ.ജെ. തോമസ് സ്ഥാനാർഥിയാകുമെന്നാണു സൂചന.
2014ൽ പ്രധാന സ്ഥാനാർഥികൾക്കു ലഭിച്ച വോട്ട്
ആന്റോ ആന്റണി കോണ്‍. 3,58,842
പീലിപ്പോസ് തോമസ് ഇടതു സ്വത. 3,02,651
എം.ടി. രമേശ് ബിജെപി 1,38,954
ഭൂരിപക്ഷം: 56,191
നിയമസഭാ മണ്ഡലങ്ങളിലെ നില: 2014 ലോക്സഭാ തെരഞ്ഞെടുപ്പ്, 2016 നിയമസഭ തെരഞ്ഞെടുപ്പ് എന്ന ക്രമത്തിൽ
2014 2016
ആറന്മുള
UDF 58826 56877
LDF 47477 64523
BJOP 3771 37906
തിരുവല്ല
UDF 55701 51398
LDF 42420 59660
BJP 19526 31439
റാന്നി
UDF 48909 44153
LDF 39818 58749
BJP 18531 28201
കോന്നി
UDF 53480 72800
LDF 45384 52052
BJP 18222 16713
അടൂർ
UDF 52312 50754
LDF 50354 76304
BJP 22796 25940
കാഞ്ഞിരപ്പള്ളി
UDF 45593 53126
LDF 35867 49236
BJP 20840 31411
പൂഞ്ഞാർ
UDF 43614 35800
LDF 40853 22270
BJP 15099 19966
ബിജു കുര്യൻ
യുഡിഎഫിനെ വലയ്ക്കാത്ത വയനാട്
വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മൂന്നു കാർഷിക ജില്ലകളിലെ ഏഴു നിയമസഭാ മണ്ഡലങ്ങൾ അടങ്ങുന്നതാണു വയനാട് ലോക്സഭാ മണ്ഡലം. സംസ്ഥാനത്തുതന്നെ യുഡിഎഫ് ഉറപ്പായും വിജയം പ്രതീക്ഷിക്കുന്ന ലോക്സഭാ മണ്ഡലങ്ങളിലൊന്നാണു വയനാട്. 2009 ലെ മണ്ഡല രൂപീകരണത്തിനുശേഷം രണ്ട് തവണയും യുഡിഎഫ്തന്നെയാണു വിജയം നേടിയത്. കർഷകരും കർഷകതൊഴിലാളികളുമടങ്ങുന്ന അടിസ്ഥാനവർഗം നിർണായക ശക്തികേന്ദ്രമായ ഇവിടെ അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ഉരുക്കുകോട്ടയായതാണു ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ ചരിത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയും, കൽപ്പറ്റയും , തിരുവന്പാടിയും, നിലന്പൂരും ഇടതിനെ തുണച്ചപ്പോൾ സുൽത്താൻ ബത്തേരി, ഏറനാട്, വണ്ടൂർ എന്നീ മൂന്നു മണ്ഡലങ്ങൾ മാത്രമേ വലതിന് രക്ഷയായുള്ളൂ.
സിപിഎം സ്ഥാനാർഥികളാണു നാലിടത്തും ജയിച്ചുകയറിയത്. 2009 ല്‍ നടന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണു വയനാട്. യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ് 153439 വോട്ടിന്റെ വന്‍ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. സിപിഐയിലെ എം. റഹ്മത്തുള്ളയായിരുന്നു എതിര് സ്ഥാനാര്‍ഥി. എന്നാല്‍ 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ തെരഞ്ഞടുപ്പിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഷാനവാസിനു സാധിച്ചില്ല. 20870 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. സിപിഐയിലെതന്നെ സത്യന് മൊകേരിയായിരുന്നു എതിര് സ്ഥാനാര്‍ഥി.
അനായാസമായി ജയിച്ചുകയറാമെന്നതിനാൽ വയനാട്ടിൽ മത്സരിക്കാൻ പുറമേനിന്നുള്ളവരുടെ പട ഇത്തവണയും തയാറെടുപ്പിലാണ്. എന്നാൽ, ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും ജയിച്ചുകയറാമെന്ന ധാരണ ഇത്തവണ മാറ്റിക്കൊടുക്കണെന്ന പ്രഖ്യാപനവുമായി കുടിയേറ്റ മേഖലയിലെ ഒരുവിഭാഗം നേരത്തെതന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. പുരുഷ വോട്ടര്‍മാര്‍ 644409 ഉം സ്ത്രീ വോട്ടര്‍മാര്‍ 661732 ഉം ഉള്‍പ്പെടെ 1306141 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അടുത്തിടെ അന്തരിച്ച സിറ്റിങ്ങ് എംപി എം.ഐ ഷാനവാസിന്റെ മകൾ അമീന ഷാനവാസ്, മഹിളാ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ, ലോയേഴ്സ് കോൺഗ്രസ് അധ്യക്ഷൻ ടി.ആസിഫലി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ തുടങ്ങി ഒരു പടതന്നെ വയനാട്ടിലേക്ക് കുപ്പായംതയ്പിച്ചു വച്ചിട്ടുണ്ടെന്നാണ് ഉപശാലാ സംസാരം. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെ ഇത്തവണ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുണ്ട്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ മുസ്ലിം സ്ഥാനാർഥിക്കാണ് കോൺഗ്രസ് മുൻഗണന നൽകുക.
ഇക്കുറിയും സിപിഐ നേതാവ് സത്യൻ മൊകേരിയെ മത്സരിപ്പിക്കുമെന്നാണ് പറഞ്ഞുകേൾക്കുന്നത്. സിപിഐ മുൻ മലപ്പുറം ജില്ലാ സെക്രട്ടറി പി.പി.സുനീറാണ് സാധ്യതാപട്ടികയിലുള്ള മറ്റൊരാൾ. പൊതു സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്ന നിലപാടിലാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്. എന്നാല്‍ അപ്രതീക്ഷിതമായി ഒരു പൊതുസ്ഥാനാര്‍ഥി കടന്നുവരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എം.പി. വീരേന്ദ്രകുമാര്‍ ഇടത്പാളയത്തിലേക്കു തിരിച്ചെത്തിയതും എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
കാര്‍ഷിക മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ഗുണകരമാകുന്ന പാക്കേജുകള്‍, വയനാട് മെഡിക്കല്‍ കോളജ്, വന്യമൃഗശല്യത്തില്‍ നിന്നുള്ള സംരക്ഷണം, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി കാര്‍ഷിക മേഖലയെ പുനര്‍ജീവിപ്പിക്കല്‍, ചുരം ബദല്‍ റോഡ്, റെയില്‍വേ, രാത്രിയാത്രാ നിരോധനം പിന്‍വലിക്കല്‍ ഇങ്ങനെ നിരവധി ആവശ്യങ്ങളാണ് ചുരത്തിന് മുകളില്‍ ജനങ്ങള്‍ ഉന്നയിക്കുന്നത്.
ബാബു ചെറിയാൻ, അദീപ് ബേബി
മണ്ഡലം രൂപീകൃതമായ 2009ലെ കണക്ക്
എം.ഐ. ഷാനവാസ് കോൺ. 410703
എം. റഹ്മത്തുള്ള സിപിഐ 257264
കെ.മുരളീധരൻ എൻസിപി 99663
സി. വാസുദേവൻ ബിജെപി 31687
ഭൂരിപക്ഷം: 1,53,439
നിയമസഭാ മണ്ഡലങ്ങളിലെ നില: 2014 ലോക്സഭാ തെരഞ്ഞെടുപ്പ്, 2016 നിയമസഭാ തെരഞ്ഞെടുപ്പ് എന്ന ക്രമത്തിൽ
2014 2016
മാനന്തവാടി
UDF 47619 61129
LDF 56285 62436
BJP 12950 16230
സുൽത്താൻ ബത്തേരി
UDF 54182 75747
LDF 63165 64549
BJP 18918 27920
കൽപ്പറ്റ
UDF 53383 59876
LDF 51503 72959
BJP 12824 12938
തിരുവന്പാടി
UDF 49349 59316
LDF 46964 62324
BJP 6153 8749
ഏറനാട്
UDF 56566 69048
LDF 37728 56155
BJP 6163 6055
വണ്ടൂർ
UDF 60249 81964
LDF 47982 58100
BJP 10571 9471
നിലന്പൂർ
UDF 55403 66354
LDF 52134 77858
BJP 13120 12284
ചങ്കിൽ കൊള്ളുന്ന മുദ്രാവാക്യം വേണം ആരു തരും ?
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിനു ചങ്കിൽ കൊള്ളുന്നൊരു മുദ്രാവാക്യം വേണം.
കോണ്‍ഗ്രസ് പ്രധാന പ്രവർത്തകരോട് അഭിപ്രായം തേടിയിരിക്കുകയാണ്. രാഹുൽഗാന്ധിയുടെ ശക്തി ആപ്പിലൂടെയാണ് എല്ലാ പ്രവർത്തകരോടും പ്രതികരിക്കാൻ ആവശ്യപ്പെട്ടത്.
ആറോ ഏഴോ വാക്കുകളുള്ള മുദ്രാവാക്യമാണു വേണ്ടത്. യോജ്യമായ മുദ്രാവാക്യം 9133919100 എന്ന നന്പരിലേക്ക് എസ്എംഎസ് ചെയ്യണം. മികച്ച മുദ്രാവാക്യം തെരഞ്ഞെടുത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമാക്കും.
ശക്തി ആപ്പിൽ ചേർന്ന എല്ലാ കോണ്‍ഗ്രസ് അംഗങ്ങൾക്കുമാണ് ഈ സന്ദേശം ലഭിച്ചത്.
നമുക്കെല്ലാം ചേർന്ന് കോണ്‍ഗ്രസിനെ മേയ് മാസത്തോടെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാമെന്നുകൂടി പറഞ്ഞുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുദ്രാവാക്യത്തിനു പ്രകടനപത്രികയേക്കാൾ പ്രാധാന്യമുണ്ട്. പണ്ടു പാർട്ടികളുടെ മുതിർന്ന നേതാക്കളാണ് മുദ്രാവാക്യം തയാറാക്കിയിരുന്നത്. കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി സാധാരണക്കാരെ സ്വാധീനിക്കുന്ന മുദ്രാവാക്യം ഇവന്റ് മാനേജ്മെന്റ് വിദഗ്ധരും കോപ്പിറൈറ്റേഴ്സുമാണു നിർദേശിക്കാറുള്ളത്.
ബിജെപി ഇത്തവണ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം “അസാധ്യമായിരുന്നത് ഇപ്പോൾ സാധ്യമാണ്”, “വീണ്ടും മോദിതന്നെ” എന്നൊക്കെയാണ്. “അസാധ്യമായിരുന്നത് ഇപ്പോൾ സാധ്യമാണ്” എന്ന മുദ്രാവാക്യം സർക്കാരിന്റെ മുദ്രാവാക്യമാക്കി ഇപ്പോൾതന്നെ സർക്കാർ ചെലവിൽ പരസ്യ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മുൻ സർക്കാരുകളുടെ കാലത്ത് അസാധ്യമായ വൻ വികസന പദ്ധതികളും സ്വപ്നങ്ങളുമെല്ലാം മോദി സർക്കാർ നടപ്പാക്കിയെന്ന മുദ്രാവാക്യവുമായി ബിജെപി അടുത്ത ദിവസംതന്നെ പ്രചാരണം തുടങ്ങും.
കഴിഞ്ഞതവണ ബിജെപിയുടെ മുദ്രാവാക്യം “ഇനി മോദി സർക്കാർ” എന്നതായിരുന്നു. 2004 ൽ “ഇന്ത്യ തിളങ്ങുന്നു” എന്നതായിരുന്നു എൻഡിഎയുടെ മുദ്രാവാക്യം.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് എൽഡിഎഫ് മുന്നോട്ടുവച്ച മുദ്രാവാക്യവും ഏറെ ചർച്ചയായിരുന്നു. “എൽഡിഎഫ് വരും, എല്ലാം ശരിയാകു”മെന്നായിരുന്നു എൽഡിഎഫിന്റെ മുദ്രാവാക്യം.
ഫ്രാങ്കോ ലൂയിസ്