കൊച്ചി: കേരളത്തിൽ പവനു പൊന്നുവില. ചരിത്രത്തിലാദ്യമായി 22 കാരറ്റ് സ്വർണം പവനു കാൽലക്ഷം രൂപയ്ക്കു മുകളിൽ വില കയറി. തലേന്നത്തേക്കാൾ 240 രൂപ കയറിയതോടെ ഇന്നലെ പവന് 25,160 രൂപയായി.
1979 ഡിസംബർ 24-ന് ആയിരം രൂപയിൽ എത്തിയ പവൻ വില 39 വർഷവും രണ്ടു മാസവുംകൊണ്ടാണ് 25,000 രൂപയിലേക്കു കടന്നത്. 2005 ഒക്ടോബർ വരെയുള്ള 25 വർഷംകൊണ്ട് വില 5000 രൂപവരെയേ കയറിയിരുന്നുള്ളൂ. പിന്നീടു മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും വില 10,000 രൂപയ്ക്കു മുകളിലെത്തി. 2011-ലാണ് 20,000-നു മുകളിലേക്കു പവൻവില കയറിയത്.
1979 ഡിസംബർ 24-ന് ആയിരം രൂപയിൽ എത്തിയ പവൻ വില 39 വർഷവും രണ്ടു മാസവുംകൊണ്ടാണ് 25,000 രൂപയിലേക്കു കടന്നത്. 2005 ഒക്ടോബർ വരെയുള്ള 25 വർഷംകൊണ്ട് വില 5000 രൂപവരെയേ കയറിയിരുന്നുള്ളൂ. പിന്നീടു മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും വില 10,000 രൂപയ്ക്കു മുകളിലെത്തി. 2011-ലാണ് 20,000-നു മുകളിലേക്കു പവൻവില കയറിയത്.