തൃശൂര്‍: രാഷ്ട്രീയ മാടമ്പിമാര്‍ക്കു കാണിക്ക. തൊട്ടുതാഴെയുള്ള പ്രമാണിമാര്‍ക്കു ദക്ഷിണ. ഇവരാണു പ്രചാരണ മാമാങ്കത്തിന്റെ മാനേജര്‍മാർ. അവര്‍ക്കെല്ലാം ഊരുചുറ്റാന്‍ 20 ദിവസം കാറും ഡ്രൈവറും ശാപ്പാടും. ബൂത്തുതോറും ഇരുപതിനായിരം രൂപ. വാക്കുറപ്പിച്ചില്ലെങ്കില് മദ്യത്തിന് അയ്യായിരം വീതം വേറെയും. ദക്ഷിണയും കാണിക്കയും പതിനായിരം രൂപ മുതല്‍ ലക്ഷം രൂപവരെ.
സ്ഥാനാര്‍ഥിക്കുപ്പായം മാനേജുമെന്റ് ക്വാട്ടയിലുടെയാണെങ്കില് രാഷ്ട്രീയ മുതലാളിക്ക് കാപിറ്റേഷന്‍ ഫീ. വലതു കൈപ്പത്തിയിലെ വിരലുകള്‍ക്കു തുല്യമായത്രയും കോടികളാണു കാപിറ്റേഷന്‍ ഫീ. ആ തുക ആദ്യമേ നോട്ടെണ്ണല്‍ യന്ത്രം എണ്ണി തിട്ടപ്പെടുത്തി പെട്ടിയിലിട്ടശേഷമേ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകൂ. സിപിഐ, എന്‍സിപി, ഡിഎംകെ തുടങ്ങിയ ഒട്ടുമിക്ക പാര്‍ട്ടികളിലും മാനേജുമെന്റ് ക്വോട്ട സ്ഥാനാര്‍ഥിത്വം വിവാദമായത് മറക്കാനാവില്ല.
കാപിറ്റേഷന്‍ ഫീസിന്റെ ബലത്തില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചെന്നു കരുതി എല്ലാം ശുഭമായെന്നു കരുതരുത്. നൂലിന്മേല് കെട്ടിയിറക്കിയെന്ന ആരോപണവും കൂക്കുവിളിയുമായി സ്ഥാനാര്ഥിമോഹികളും അണികളും എത്തും. അവരെ പാട്ടിലാക്കാന്‍ സാന്ത്വന ഫീസ് വേറെയും മുടക്കണം.
സ്ഥാനാര്‍ഥികളുടെ പോക്കറ്റു കീറുന്ന പുതിയയിനം ചെലവുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണു ബ്രേക്കിംഗ് ന്യൂസ്. കോടിയുടേയും കുടയുടെയുമെല്ലാം രൂപത്തിലാണത്. തമിഴ്നാട്ടിലെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ശൈലിയുടെ പിന്തുടര്ച്ച. കോടിമുണ്ട്, സാരി, കുട തുടങ്ങിയവ കോളനികളില്‍ തരത്തിലും തഞ്ചത്തിലും വിതരണം ചെയ്യുന്നതാണു പുതിയ ട്രെൻഡ്.
പ്രചാരണത്തില്‍ മിന്നിത്തെളിയാന്‍ ഒറ്റവഴിയേയുള്ളൂ: ഇവന്റ് മാനേജ്മെന്റ് സംഘങ്ങള്‍ക്കു ക്വട്ടേഷന്‍. പ്രവര്‍ത്തകരെ പിണക്കാതിരിക്കാന്‍ അവരെ മുന്നില്‍ നിര്‍ത്തി കാര്യങ്ങള്‍ ചെയ്യിക്കാം.
അഭ്യര്‍ഥന, പ്രകടനപത്രിക, പോസ്റ്റർ, ബാനർ, ബോര്‍ഡ്, റിക്കാർഡ് ചെയ്ത അനൗണ്‍സ്മെന്റുകള്‍, ഗാനങ്ങള്‍, പ്രചാരണ വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം അതതു മേഖലയിലെ വിദഗ്ധരെക്കൊണ്ടാണു തയാറാക്കുക. അത്യാകര്‍ഷകമായ ഡിസൈനിംഗ്, സ്ഥാനാര്‍ഥിയുടെ ഏറ്റവും മികച്ച ഫോട്ടോ, വായനക്കാരുടെ ഹൃദയത്തിലേക്കു തുളച്ചുകയറുന്ന കാച്ചിക്കുറുക്കിയ വരികള്‍ തുടങ്ങിയവയെല്ലാം ഒരുക്കിയെടുക്കുന്നത് ഇവന്റ്മാനേജ്മെന്റ് വിദഗ്ധരാണ്.
സമൂഹമാധ്യമങ്ങളിലൂടെ കിടിലന്‍ പ്രചാരണം വേണം. വാട്സാപ്, ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ മുതല്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്ട്ടലുകള്വരെയുള്ള സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. പതിനായിരങ്ങളിലേക്കു സന്ദേശം എത്തിക്കുന്ന കുറുക്കുവഴികൾ വെട്ടിയൊരുക്കുന്നതു ചെലവേറിയ കാര്യമാണ്.
എല്‍ഇഡി വാള് ഉപയോഗിച്ചുള്ള പ്രചാരണമാണ് ഇവന്റ് മാനേജ്മെന്റ് ടീം കഴിഞ്ഞ തവണ പരീക്ഷിച്ച പുതുമയുള്ള തന്ത്രം. വലിയ വാഹനത്തില്‍ എല്‍ഇഡി വാളിലൂടെ സ്ഥാനാര്‍ഥിയുടെ മികവു വിളംബരം ചെയ്യുന്ന 'സിനിമാ' പ്രദര്‍ശനം. ദിവസം ഒമ്പതിനായിരം രൂപയാണു വാടക. ഇത്തരം പത്തു പന്ത്രണ്ട് എല്‍ഇഡി വാളുകള്‍ അഞ്ചു ദിവസം കവലതോറും നിരങ്ങിയാല്‍ നല്ലതുതന്നെ. അമ്പതു ലക്ഷം ആ വഴിക്കു പോകും.
ഈ നിലയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രചാരണത്തിന് എത്ര മുടക്കേണ്ടിവരും? അഞ്ചു മുതല്‍ പത്തുവരെ കോടി രൂപ. കഴിഞ്ഞ തവണ ഒരു ലോക്സഭാ സ്ഥാനാര്‍ഥിയുടെ പ്രചാരണങ്ങള്‍ക്കു സാരഥ്യമേകിയ മാനേജര്‍ വെളിപ്പെടുത്തുന്ന കണക്കാണിത്. സ്ഥാനാര്‍ഥിക്കുപ്പായം മോഹിക്കുന്ന പലര്‍ക്കും ഈ കണക്ക് അറിയില്ല.
പ്രചാരണത്തിനു യഥാര്‍ഥത്തില്‍ അനുവദനീയമായ തുക എത്ര? വലിയ സംസ്ഥാനങ്ങളില്‍ 70 ലക്ഷം രൂപ. ഗോവ പോലുള്ള ചെറിയ സംസ്ഥാനങ്ങളില്‍ 54 ലക്ഷം രൂപയും.ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ഒരു ലോക്സഭാ മണ്ഡലം. ഓരോ നിയമസഭാ മണ്ഡലത്തിലും എട്ടു മുതല്‍ പത്തുവരെ പഞ്ചായത്തുകള്‍ ഉണ്ടാകും. മൊത്തം 1,200 മുതല്‍ 1,300 വരെ ബൂത്തുകള്‍.
ഓരോ ബൂത്തു കമ്മിറ്റിയിലേയും പ്രവര്‍ത്തകരെ കര്മോത്സുകരാക്കാന് പണം മുടക്കണം. മൊത്തം ഇരുപതിനായിരം രൂപ. പ്രകടന പത്രിക, അഭ്യര്‍ഥന തുടങ്ങിയവ വീടുകളില്‍ എത്തിക്കുക, പോസ്റ്റര്‍ ഒട്ടിക്കുക, ചുമരെഴുത്ത് നടത്തുക, കൊടി തോരണങ്ങളും ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുക, പോളിംഗ് ബൂത്തിനരികില്‍ പാര്‍ട്ടി ബൂത്ത് ഒരുക്കുക തുടങ്ങിയ പണികള്‍ക്കായാണ് ഈ പണം. ഈ പണത്തില്‍നിന്ന് മിച്ചം പിടിച്ച് അവസാന നാളുകളില്‍ പ്രവര്‍ത്തകര്‍ക്കു 'വര്‍ധിത വീര്യം' പകരും. രണ്ടോ മൂന്നോ ഗഡുക്കളായാണ് ഓരോ ബൂത്തിനും ഇരുപതിനായിരം രൂപ നല്‍കുക. ഇങ്ങനെ ലോക്സഭാ മണ്ഡലത്തിലെ 1,250 ബൂത്തുകളെ ചലനാത്മകമാക്കാന്‍ മാത്രം രണ്ടര കോടി രൂപ വേണം.
സ്ഥാനാര്‍ഥി കെട്ടിവയ്ക്കാനുള്ള തുക 25,000 രൂപയാണ്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളയാളാണെങ്കില് 12,500 രൂപ മതി.
ലോക്സഭാ, നിയമസഭാ മണ്ഡലം തലങ്ങളിലും പഞ്ചായത്ത്, വാര്‍ഡു തലങ്ങളിലുമെല്ലാം പ്രചാരണ കമ്മിറ്റി ഓഫീസുകള്‍ വാടകയ്ക്കെടുത്ത് പ്രവര്‍ത്തിക്കണം. പ്രവര്‍ത്തകര്‍ക്ക് ഒന്നിച്ചുകൂടാനുള്ള ഇടമാണത്. അഭ്യര്‍ഥന, പ്രകടന പത്രിക, മൂന്നോ നാലോ തരം പോസ്റ്ററുകള്‍ തുടങ്ങിയവ ഡിസൈന്‍ ചെയ്ത് അച്ചടിക്കണം. ബോര്‍ഡുകൾ, ചുമരെഴുത്ത്, ബാനറുകള്‍, തോരണങ്ങള്‍, കൊടികള്‍, കാറുകള്‍, മൈക്ക് അനൗണ്‍സ്മന്റ് വാഹനങ്ങൾ, റാലികള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ ഇനങ്ങളിലെല്ലാം പണം വാരിയെറിയണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നര കോടി രൂപ മുടക്കി പ്രചാരണം നയിച്ച ഒരു നേതാവ് പറഞ്ഞു: ഓരോ നിയമസഭാ മണ്ഡലത്തിനും ഓരോ കോടിരൂപ എന്ന തോതിലെങ്കിലും ചെലവാകും. പൊതുവായ ചെലവുകള്കൂടിയാകുമ്പോള് പത്തു കോടി.
പാര്‍ട്ടിയില്‍നിന്ന് എന്തെങ്കിലും സഹായം?
കഴിഞ്ഞ തവണ എഐസിസി ഓരോ സ്ഥാനാര്‍ഥിക്കും ഓരോ കോടി രൂപ നല്കി. ബിജെപി നല്‍കിയത് അതിന്റെ ഇരട്ടിയാണ്. സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ സാമ്പത്തി ബാധ്യത ഇല്ല. എല്ലാം പാര്‍ട്ടിയുടെ മേല്‍നോട്ടത്തിലാണ്. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാം ചെയ്യും. കീഴ്ഘടകങ്ങളില്‍നിന്ന് പണം പിരിച്ച് മേല്‍ഘടകങ്ങള്‍ക്കു നല്‍കുകയാണ് അവരുടെ രീതി.
പണം എങ്ങനെ ഒപ്പിച്ചെടുക്കും?
പ്രചാരണച്ചെലവിനുള്ള കോടികള്‍ മിടുക്കുള്ള സ്ഥാനാര്‍ഥി സമാഹരിച്ചെടുക്കും. വാണിജ്യ, വ്യവസായ മേഖലകളിലെ വമ്പന്മാരുടെ സഹായം തേടും. അവര്‍ സംഭാവനയായി നല്കുന്ന ലക്ഷങ്ങളാണ് ആശ്രയം. നോട്ടുനിരോധനത്തിനുശേഷം കറന്‍സി ഇടപാടുകളില്‍ നിയന്ത്രണം കര്‍ക്കശമാക്കിയത് ക്ഷീണമുണ്ടാക്കും. എങ്കിലും അഭ്യാസിയായ നേതാവ് പണപ്പിരിവില്‍ തോല്‍ക്കില്ല. വോട്ടെടുപ്പില്‍ തോറ്റാലും ലക്ഷങ്ങള്‍ മിച്ചമുണ്ടാക്കുന്ന നേതാക്കളുമുണ്ട്.
വരവു ചെലവു കണക്കുകള്‍ അതതു ദിവസം എഴുതിവയ്ക്കണം. രണ്ടു ദിവസംകൂടുമ്പോള് ബില്ലുകള്‍ സഹിതം തെരഞ്ഞെടുപ്പു കമ്മീഷന് കണക്കു കൊടുക്കാനുള്ളതാണ്. അനുവദനീയമായ പരിധിയുടെ പകുതി തുകയേ ചെലവാക്കിയിട്ടുള്ളൂവെന്ന നിലയിലാണ് 80 ശതമാനം പേരും കണക്ക് ഹാജരാക്കുക. ഇങ്ങനെ കള്ളക്കണക്ക് ഒരുക്കിക്കൊടുക്കാനും വേണം വിദഗ്ധരായ മാനേജര്‍ സംഘം.
ഫ്രാങ്കോ ലൂയിസ്
ചെമ്മണ്ണിന്റെ ചായ്വ് ആർക്കൊപ്പം?
ചുവന്ന മണ്ണായാണു കണ്ണൂർ പൊതുവെ അറിയപ്പെടുന്നത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ചരിത്രം അത്രയ്ക്കങ്ങ് ഇടത്തോട്ടല്ല. 1977-ൽ കണ്ണൂർ മണ്ഡലം ഇന്നത്തെ നിലയിൽ രൂപപ്പെട്ടശേഷം നടന്ന 11 തെരഞ്ഞെടുപ്പുകളിൽ എഴിലും ഐക്യജനാധിപത്യ മുന്നണി വിജയത്തേരിലേറി. ചെങ്കൊടി പാറിയത് നാലുതവണ മാത്രം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ ഇരുവരും മാറിമാറി മണ്ഡലം സ്വന്തമാക്കി. ഇത്തവണയും കടുത്ത പോരാട്ടത്തിനാണു കളമൊരുങ്ങുന്നത്. സംസ്ഥാന ഭരണ-പാർട്ടി നേതൃത്വങ്ങൾക്കു കരുത്തുപകരുന്ന നാട്ടിൽ സിറ്റിംഗ് സീറ്റ് നിലനിർത്തേണ്ടത് സിപിഎമ്മിന് അഭിമാനപ്രശ്നം. കോൺഗ്രസിനാകട്ടെ, 2014 മുതൽ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായുണ്ടാകുന്ന തിരിച്ചടികളിൽനിന്നൊരു മോചനം, ജീവൻമരണ പ്രശ്നം.
ആദ്യ ലോക്സഭയിൽ പ്രതിപക്ഷനിരയെ നയിക്കാൻ കമ്യൂണിസ്റ്റ് നേതാവ് എകെജിക്ക് വഴിയൊരുക്കിയത് കാസർഗോഡ് കൂടി ഉൾപ്പെട്ട കണ്ണൂർ മണ്ഡലമായിരുന്നു. 1957-ൽ രണ്ടാം തെരഞ്ഞെടുപ്പായപ്പോഴേക്കും കണ്ണൂർ ഇല്ലാതായി. പിന്നീട് 1977ലാണ് കണ്ണൂർ തിരികെയെത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾ ഏറ്റുമുട്ടിയ മത്സരത്തിൽ സിപിഐയിലെ സി.കെ. ചന്ദ്രപ്പൻ 12,877 വോട്ടിനു സിപിഎമ്മിന്റെ ഒ. ഭരതനെ തോൽപ്പിച്ച് മണ്ഡലം വലത്തേക്കടുപ്പിച്ചു. സിപിഎമ്മും സിപിഐയും ഒരേ മുന്നണിയിലായ 1980-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ തമ്മിലായി പോര്.
കോണ്‍ഗ്രസ്-ഐ സ്ഥാനാർഥിയായ എൻ. രാമകൃഷ്ണനെ പരാജയപ്പെടുത്തി ഇടതുമുന്നണിയിൽപ്പെട്ട കോണ്‍ഗ്രസ്-യു സ്ഥാനാർഥി കെ. കുഞ്ഞന്പു 73,287 വോട്ടിന് കണ്ണൂർ പിടിച്ചെടുത്തു.
എന്നാൽ, പിന്നീട് യുഡിഎഫിന്റെ കുത്തകയായി മണ്ഡലം. 1984 മുതൽ 98 വരെ നടന്ന അഞ്ചു തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രൻ തുടർച്ചയായി വിജയിച്ചു. 15 വർഷമാണ് മുല്ലപ്പള്ളി കണ്ണൂരിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചത്. ഒടുവിൽ, 1999ൽ യുവസ്ഥാനാർഥി എ.പി.അബ്ദുള്ളക്കുട്ടിയെ ഇറക്കി സിപിഎം മണ്ഡലം പിടിച്ചെടുത്തു. 2004-ലും തനിയാവർത്തനമായിരുന്നു. സംസ്ഥാനത്തെങ്ങും കോൺഗ്രസ് നിലംപരിശായ തെരഞ്ഞെടുപ്പിൽ റിക്കാർഡ് ഭൂരിപക്ഷത്തിൽ അബ്ദുള്ളക്കുട്ടി ജയിച്ചുകയറി.
അതിരുകൾ മാറിമറിഞ്ഞ്, വയനാടൻ മണ്ണുവിട്ട് മണ്ഡലം ജില്ലയിലേക്ക് ഒതുങ്ങിയ 2009-ൽ ഇടതിനെ ഞെട്ടിച്ച് കണ്ണൂർ വീണ്ടും ചുവടുമാറി. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ സിപിഎമ്മിലെ കെ.കെ.രാഗേഷിനെ വീഴ്ത്തി മണ്ഡലം പിടിച്ചെടുത്തു. അഞ്ചു വർഷത്തിനുശേഷം വിജയം ആവർത്തിക്കാൻ ഇറങ്ങിയ കെ.സുധാകരന് അടിതെറ്റി. മുൻ മന്ത്രിയും കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതിയെ രംഗത്തിറക്കി സിപിഎം മണ്ഡലം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു മണ്ഡലത്തിലെ ആദ്യവനിതാ പ്രതിനിധിയായി ശ്രീമതിയുടെ ജയം.
ഇരുമുന്നണികളുടെയും ആധിപത്യ മേഖലകൾ കണ്ണൂരിലുണ്ട്. തളിപ്പറന്പ്, ധർമടം, മട്ടന്നൂർ മണ്ഡലങ്ങൾ ഇടതുകോട്ടകളാണ്. കണ്ണൂരും ഇരിക്കൂറും പേരാവൂരും യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങൾ. അഴീക്കോട് ഇരുവരും അവകാശപ്പെടുന്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായ വ്യാപക വോട്ടുചോർച്ച 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചത് ഇടതുകേന്ദ്രങ്ങൾക്ക് ആത്മവിശ്വാസം പകരുന്നു. 1,02,176 വോട്ടാണ് നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം. യുഡിഎഫിന്റെ കുത്തകയായിരുന്നു കണ്ണൂർ മണ്ഡലം പിടിച്ചെടുത്ത് ഇടതുമുന്നണി ഞെട്ടിക്കുകയും ചെയ്തു.
ബിജെപിയുടെ വോട്ടുകൾ കൂടുന്നതായാണു കണക്ക്. 2009-ലെ തെരഞ്ഞെടുപ്പിൽ 27,123 വോട്ട് മാത്രം ലഭിച്ച ബിജെപി 2014-ൽ 51,636 വോട്ട് പിടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ 89,343 വോട്ടാണു സ്വന്തമാക്കിയത്.
എൽഡിഎഫിൽ സിറ്റിംഗ് എംപി പി.കെ.ശ്രീമതി മത്സരരംഗത്തിറങ്ങുമെന്നാണു സൂചന. മണ്ഡലത്തിൽ സജീവമായിരുന്ന ശ്രീമതിയുടെ ജനകീയത കരുത്താകുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. ഐക്യമുന്നണിയാകട്ടെ തിരിച്ചുപിടിക്കേണ്ട മണ്ഡലങ്ങളിൽ പ്രഥമസ്ഥാനമാണ് കണ്ണൂരിനു നൽകിയിരിക്കുന്നത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ തന്നെയാണ് പ്രഥമപരിഗണനയിലുള്ളത്. ശബരിമല വിഷയത്തിൽ ഉൾപ്പെടെ സുധാകരനെടുത്ത നിലപാട് ഇടത്, ബിജെപി കേന്ദ്രങ്ങളിലും അനുകൂല ചലനങ്ങളുണ്ടാക്കുമെന്നു പാർട്ടി കരുതുന്നു. ബിജെപിയിൽ ദേശീയ നിർവാഹക സമിതിയംഗം സി.കെ.പദ്മനാഭന്റെ പേരിനാണു മുൻതൂക്കം.
സിജി ഉലഹന്നാൻ
അങ്കത്തട്ടിലെ കേരളം : ഇടതുകോട്ട കുലുങ്ങുമോ?
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ആർ. ശങ്കറിനെ വീഴ്ത്തിയ ചരിത്രമുണ്ട് ആറ്റിങ്ങലിന്റെ പൂർവരൂപമായ ചിറയിൻകീഴിന്. ട്രേഡ് യൂണിയൻ നേതാവായ സിപിഎമ്മിലെ കെ. അനിരുദ്ധനായിരുന്നു 1967 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ആ "ജയന്റ് കില്ലർ'.
1996 ൽ അനിരുദ്ധന്റെ മകൻ അഡ്വ. എ. സന്പത്ത് ചിറയിൻകീഴിൽ ജനവിധി തേടിയെത്തിയപ്പോൾ മണ്ഡലം ഇരുകൈയും നീട്ടി സ്വീകരിച്ചു. അര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്നു മണ്ഡലം സന്പത്തിനെ ഡൽഹിക്ക് അയച്ചത്. പിന്നീട് മൂന്നു ടേമിൽ വർക്കല രാധാകൃഷ്ണൻ സിപിഎമ്മിനായി മണ്ഡലം കാത്തു. 2009 ൽ സന്പത്ത് വീണ്ടുമെത്തി വിജയം കാത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ചു.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ആറ്റിങ്ങലിൽ ഒരു കോണ്‍ഗ്രസ് സ്ഥാനാർഥി അവസാനമായ വിജയിച്ചത് 1989 ലാണ്. തുടർച്ചയായ രണ്ടാം തവണ വിജയിച്ച തലേക്കുന്നിൽ ബഷീറിനു ഹാട്രിക് തികയ്ക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം ഒരു കോണ്‍ഗ്രസ് പ്രതിനിധി ഇവിടെനിന്നു വിജയിച്ചിട്ടുമില്ല. ഇടതുപക്ഷത്തിന്റെ തുടർച്ചയായ ഏഴാം വിജയാണ് കഴിഞ്ഞ തവണ സന്പത്ത് കുറിച്ചത്.
ഇത്തവണയും ആറ്റിങ്ങലിൽ മത്സരിക്കുക സിപിഎം തന്നെയായിരിക്കും. രണ്ടു തവണ മത്സരിച്ചവർ മാറി നിൽക്കുന്നതാണു പതിവെങ്കിലും നിർണായകമായ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഭാഗ്യപരീക്ഷണത്തിനു സിപിഎം തയാറല്ല. സ്ഥാനാർഥിയെ മാറ്റുന്നതിന്റെ റിസ്ക് പാർട്ടി തിരിച്ചറിയുന്നു. സന്പത്തിന്റെ ജനസമ്മതി മുതലെടുക്കാനായി അദ്ദേഹത്തെതന്നെ ഒരിക്കൽക്കൂടി മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചു കഴിഞ്ഞു. മൂന്നു പതിറ്റാണ്ടോളമായി അകന്നു നിൽക്കുന്ന മണ്ഡലം ഏതു വിധേനയും സ്വന്തമാക്കാനാണു യുഡിഎഫിന്റെ ശ്രമം. അടൂർ പ്രകാശ് ഉൾപ്പെടെ ശക്തരായ സ്ഥാനാർഥികളുടെ പേരു പറഞ്ഞു കേൾക്കുന്നുണ്ട്.
ബിജെപിയും ഇത്തവണ ഗൗരവത്തോടെയുള്ള പോരാട്ടത്തിനാണ്. അവർക്ക് ആത്മവിശ്വാസം പകരുന്നത് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ കണക്കുകളാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി നേടിയത് 90,528 വോട്ടുകളാണ്. എന്നാൽ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിലുള്ള നിയമസഭാ മണ്ഡലങ്ങളിൽനിന്നു പാർട്ടിക്ക് 1,75,041 വോട്ട് ലഭിച്ചു. ആറ്റിങ്ങലിൽ ഒന്നു പൊരുതി നോക്കാനുള്ള സാധ്യത പാർട്ടി കാണുന്നു. കേരളത്തിൽ പാർട്ടി മുന്തിയ പരിഗണന കൊടുക്കുന്ന ലോക്സഭാ മണ്ഡലങ്ങളിൽ ആറ്റിങ്ങലും ഉൾപ്പെടുന്നതിന്റെ കാരണമിതാണ്. ടി.പി. സെൻകുമാറിനെ ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർഥിയാക്കുമെന്നാണു പറഞ്ഞുകേട്ടിരുന്നത്. എന്നാൽ നന്പി നാരായണനെതിരെ നടത്തിയ പരാമർശങ്ങളോടെ സെൻകുമാറിന്റെ സാധ്യതകൾ ഇല്ലാതായി. സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരും ഇവിടെ പറഞ്ഞു കേൾക്കുന്നു.
കയർ വ്യവസായം ഇന്നും നിലനിൽക്കുന്ന ഇവിടെ കയർ തൊഴിലാളികൾ നിർണായകമാണ്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ മണ്ഡലം. 2014 ൽ ഏഴു നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്തി ആധികാരികമായിട്ടായിരുന്നു സന്പത്തിന്റെ വിജയം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇടതുപക്ഷം വിജയിച്ചു. 49,843 വോട്ടിന്റെ മുൻതൂക്കവും നേടി.
ഹിന്ദുക്കൾക്കു വ്യക്തമായ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ശബരിമല പ്രശ്നത്തിനു കാര്യമായ സ്വാധീനമുണ്ടാകും. മുന്നണികൾ അതു തിരിച്ചറിയുന്നുണ്ട്. സന്പത്തിനെ വീണ്ടും സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചതു തന്നെ ഈ ഭീഷണി മുൻകൂട്ടി കണ്ടാണ്. ബിജെപി പ്രതീക്ഷ വയ്ക്കുന്നതും ഇതിൽ തന്നെ. എ.എ. റഹീമും തലേക്കുന്നിൽ ബഷീറുമൊക്കെ പ്രതിനിധീകരിച്ച മണ്ഡലത്തിൽ ചുവപ്പിന്റെ ആധിപത്യത്തിനു തടയിടാൻ യുഡിഎഫും കളത്തിലിറങ്ങുന്പോൾ ആറ്റിങ്ങലിൽ ഇത്തവണ ത്രികോണമത്സരത്തിനുള്ള അരങ്ങൊരുങ്ങുകയാണ്.
സാബു ജോണ്‍
സ്ഥാനാര്‍ഥിക്കുപ്പായം മാനേജുമെന്റ് ക്വാട്ടയിലുടെയാണെങ്കില് രാഷ്ട്രീയ മുതലാളിക്ക് കാപിറ്റേഷന്‍ ഫീ. വലതു കൈപ്പത്തിയിലെ വിരലുകള്‍ക്കു തുല്യമായത്രയും കോടികളാണു കാപിറ്റേഷന്‍ ഫീ. ആ തുക ആദ്യമേ നോട്ടെണ്ണല്‍ യന്ത്രം എണ്ണി തിട്ടപ്പെടുത്തി പെട്ടിയിലിട്ടശേഷമേ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകൂ. സിപിഐ, എന്‍സിപി, ഡിഎംകെ തുടങ്ങിയ ഒട്ടുമിക്ക പാര്‍ട്ടികളിലും മാനേജുമെന്റ് ക്വോട്ട സ്ഥാനാര്‍ഥിത്വം വിവാദമായത് മറക്കാനാവില്ല.
കാപിറ്റേഷന്‍ ഫീസിന്റെ ബലത്തില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചെന്നു കരുതി എല്ലാം ശുഭമായെന്നു കരുതരുത്. നൂലിന്മേല് കെട്ടിയിറക്കിയെന്ന ആരോപണവും കൂക്കുവിളിയുമായി സ്ഥാനാര്ഥിമോഹികളും അണികളും എത്തും. അവരെ പാട്ടിലാക്കാന്‍ സാന്ത്വന ഫീസ് വേറെയും മുടക്കണം.
സ്ഥാനാര്‍ഥികളുടെ പോക്കറ്റു കീറുന്ന പുതിയയിനം ചെലവുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണു ബ്രേക്കിംഗ് ന്യൂസ്. കോടിയുടേയും കുടയുടെയുമെല്ലാം രൂപത്തിലാണത്. തമിഴ്നാട്ടിലെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ശൈലിയുടെ പിന്തുടര്ച്ച. കോടിമുണ്ട്, സാരി, കുട തുടങ്ങിയവ കോളനികളില്‍ തരത്തിലും തഞ്ചത്തിലും വിതരണം ചെയ്യുന്നതാണു പുതിയ ട്രെൻഡ്.
പ്രചാരണത്തില്‍ മിന്നിത്തെളിയാന്‍ ഒറ്റവഴിയേയുള്ളൂ: ഇവന്റ് മാനേജ്മെന്റ് സംഘങ്ങള്‍ക്കു ക്വട്ടേഷന്‍. പ്രവര്‍ത്തകരെ പിണക്കാതിരിക്കാന്‍ അവരെ മുന്നില്‍ നിര്‍ത്തി കാര്യങ്ങള്‍ ചെയ്യിക്കാം.
അഭ്യര്‍ഥന, പ്രകടനപത്രിക, പോസ്റ്റർ, ബാനർ, ബോര്‍ഡ്, റിക്കാർഡ് ചെയ്ത അനൗണ്‍സ്മെന്റുകള്‍, ഗാനങ്ങള്‍, പ്രചാരണ വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം അതതു മേഖലയിലെ വിദഗ്ധരെക്കൊണ്ടാണു തയാറാക്കുക. അത്യാകര്‍ഷകമായ ഡിസൈനിംഗ്, സ്ഥാനാര്‍ഥിയുടെ ഏറ്റവും മികച്ച ഫോട്ടോ, വായനക്കാരുടെ ഹൃദയത്തിലേക്കു തുളച്ചുകയറുന്ന കാച്ചിക്കുറുക്കിയ വരികള്‍ തുടങ്ങിയവയെല്ലാം ഒരുക്കിയെടുക്കുന്നത് ഇവന്റ്മാനേജ്മെന്റ് വിദഗ്ധരാണ്.
സമൂഹമാധ്യമങ്ങളിലൂടെ കിടിലന്‍ പ്രചാരണം വേണം. വാട്സാപ്, ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ മുതല്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്ട്ടലുകള്വരെയുള്ള സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. പതിനായിരങ്ങളിലേക്കു സന്ദേശം എത്തിക്കുന്ന കുറുക്കുവഴികൾ വെട്ടിയൊരുക്കുന്നതു ചെലവേറിയ കാര്യമാണ്.
എല്‍ഇഡി വാള് ഉപയോഗിച്ചുള്ള പ്രചാരണമാണ് ഇവന്റ് മാനേജ്മെന്റ് ടീം കഴിഞ്ഞ തവണ പരീക്ഷിച്ച പുതുമയുള്ള തന്ത്രം. വലിയ വാഹനത്തില്‍ എല്‍ഇഡി വാളിലൂടെ സ്ഥാനാര്‍ഥിയുടെ മികവു വിളംബരം ചെയ്യുന്ന 'സിനിമാ' പ്രദര്‍ശനം. ദിവസം ഒമ്പതിനായിരം രൂപയാണു വാടക. ഇത്തരം പത്തു പന്ത്രണ്ട് എല്‍ഇഡി വാളുകള്‍ അഞ്ചു ദിവസം കവലതോറും നിരങ്ങിയാല്‍ നല്ലതുതന്നെ. അമ്പതു ലക്ഷം ആ വഴിക്കു പോകും.
ഈ നിലയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രചാരണത്തിന് എത്ര മുടക്കേണ്ടിവരും? അഞ്ചു മുതല്‍ പത്തുവരെ കോടി രൂപ. കഴിഞ്ഞ തവണ ഒരു ലോക്സഭാ സ്ഥാനാര്‍ഥിയുടെ പ്രചാരണങ്ങള്‍ക്കു സാരഥ്യമേകിയ മാനേജര്‍ വെളിപ്പെടുത്തുന്ന കണക്കാണിത്. സ്ഥാനാര്‍ഥിക്കുപ്പായം മോഹിക്കുന്ന പലര്‍ക്കും ഈ കണക്ക് അറിയില്ല.
പ്രചാരണത്തിനു യഥാര്‍ഥത്തില്‍ അനുവദനീയമായ തുക എത്ര? വലിയ സംസ്ഥാനങ്ങളില്‍ 70 ലക്ഷം രൂപ. ഗോവ പോലുള്ള ചെറിയ സംസ്ഥാനങ്ങളില്‍ 54 ലക്ഷം രൂപയും.ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ഒരു ലോക്സഭാ മണ്ഡലം. ഓരോ നിയമസഭാ മണ്ഡലത്തിലും എട്ടു മുതല്‍ പത്തുവരെ പഞ്ചായത്തുകള്‍ ഉണ്ടാകും. മൊത്തം 1,200 മുതല്‍ 1,300 വരെ ബൂത്തുകള്‍.
ഓരോ ബൂത്തു കമ്മിറ്റിയിലേയും പ്രവര്‍ത്തകരെ കര്മോത്സുകരാക്കാന് പണം മുടക്കണം. മൊത്തം ഇരുപതിനായിരം രൂപ. പ്രകടന പത്രിക, അഭ്യര്‍ഥന തുടങ്ങിയവ വീടുകളില്‍ എത്തിക്കുക, പോസ്റ്റര്‍ ഒട്ടിക്കുക, ചുമരെഴുത്ത് നടത്തുക, കൊടി തോരണങ്ങളും ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുക, പോളിംഗ് ബൂത്തിനരികില്‍ പാര്‍ട്ടി ബൂത്ത് ഒരുക്കുക തുടങ്ങിയ പണികള്‍ക്കായാണ് ഈ പണം. ഈ പണത്തില്‍നിന്ന് മിച്ചം പിടിച്ച് അവസാന നാളുകളില്‍ പ്രവര്‍ത്തകര്‍ക്കു 'വര്‍ധിത വീര്യം' പകരും. രണ്ടോ മൂന്നോ ഗഡുക്കളായാണ് ഓരോ ബൂത്തിനും ഇരുപതിനായിരം രൂപ നല്‍കുക. ഇങ്ങനെ ലോക്സഭാ മണ്ഡലത്തിലെ 1,250 ബൂത്തുകളെ ചലനാത്മകമാക്കാന്‍ മാത്രം രണ്ടര കോടി രൂപ വേണം.
സ്ഥാനാര്‍ഥി കെട്ടിവയ്ക്കാനുള്ള തുക 25,000 രൂപയാണ്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളയാളാണെങ്കില് 12,500 രൂപ മതി.
ലോക്സഭാ, നിയമസഭാ മണ്ഡലം തലങ്ങളിലും പഞ്ചായത്ത്, വാര്‍ഡു തലങ്ങളിലുമെല്ലാം പ്രചാരണ കമ്മിറ്റി ഓഫീസുകള്‍ വാടകയ്ക്കെടുത്ത് പ്രവര്‍ത്തിക്കണം. പ്രവര്‍ത്തകര്‍ക്ക് ഒന്നിച്ചുകൂടാനുള്ള ഇടമാണത്. അഭ്യര്‍ഥന, പ്രകടന പത്രിക, മൂന്നോ നാലോ തരം പോസ്റ്ററുകള്‍ തുടങ്ങിയവ ഡിസൈന്‍ ചെയ്ത് അച്ചടിക്കണം. ബോര്‍ഡുകൾ, ചുമരെഴുത്ത്, ബാനറുകള്‍, തോരണങ്ങള്‍, കൊടികള്‍, കാറുകള്‍, മൈക്ക് അനൗണ്‍സ്മന്റ് വാഹനങ്ങൾ, റാലികള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ ഇനങ്ങളിലെല്ലാം പണം വാരിയെറിയണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നര കോടി രൂപ മുടക്കി പ്രചാരണം നയിച്ച ഒരു നേതാവ് പറഞ്ഞു: ഓരോ നിയമസഭാ മണ്ഡലത്തിനും ഓരോ കോടിരൂപ എന്ന തോതിലെങ്കിലും ചെലവാകും. പൊതുവായ ചെലവുകള്കൂടിയാകുമ്പോള് പത്തു കോടി.
പാര്‍ട്ടിയില്‍നിന്ന് എന്തെങ്കിലും സഹായം?
കഴിഞ്ഞ തവണ എഐസിസി ഓരോ സ്ഥാനാര്‍ഥിക്കും ഓരോ കോടി രൂപ നല്കി. ബിജെപി നല്‍കിയത് അതിന്റെ ഇരട്ടിയാണ്. സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ സാമ്പത്തി ബാധ്യത ഇല്ല. എല്ലാം പാര്‍ട്ടിയുടെ മേല്‍നോട്ടത്തിലാണ്. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാം ചെയ്യും. കീഴ്ഘടകങ്ങളില്‍നിന്ന് പണം പിരിച്ച് മേല്‍ഘടകങ്ങള്‍ക്കു നല്‍കുകയാണ് അവരുടെ രീതി.
പണം എങ്ങനെ ഒപ്പിച്ചെടുക്കും?
പ്രചാരണച്ചെലവിനുള്ള കോടികള്‍ മിടുക്കുള്ള സ്ഥാനാര്‍ഥി സമാഹരിച്ചെടുക്കും. വാണിജ്യ, വ്യവസായ മേഖലകളിലെ വമ്പന്മാരുടെ സഹായം തേടും. അവര്‍ സംഭാവനയായി നല്കുന്ന ലക്ഷങ്ങളാണ് ആശ്രയം. നോട്ടുനിരോധനത്തിനുശേഷം കറന്‍സി ഇടപാടുകളില്‍ നിയന്ത്രണം കര്‍ക്കശമാക്കിയത് ക്ഷീണമുണ്ടാക്കും. എങ്കിലും അഭ്യാസിയായ നേതാവ് പണപ്പിരിവില്‍ തോല്‍ക്കില്ല. വോട്ടെടുപ്പില്‍ തോറ്റാലും ലക്ഷങ്ങള്‍ മിച്ചമുണ്ടാക്കുന്ന നേതാക്കളുമുണ്ട്.
വരവു ചെലവു കണക്കുകള്‍ അതതു ദിവസം എഴുതിവയ്ക്കണം. രണ്ടു ദിവസംകൂടുമ്പോള് ബില്ലുകള്‍ സഹിതം തെരഞ്ഞെടുപ്പു കമ്മീഷന് കണക്കു കൊടുക്കാനുള്ളതാണ്. അനുവദനീയമായ പരിധിയുടെ പകുതി തുകയേ ചെലവാക്കിയിട്ടുള്ളൂവെന്ന നിലയിലാണ് 80 ശതമാനം പേരും കണക്ക് ഹാജരാക്കുക. ഇങ്ങനെ കള്ളക്കണക്ക് ഒരുക്കിക്കൊടുക്കാനും വേണം വിദഗ്ധരായ മാനേജര്‍ സംഘം.
ഫ്രാങ്കോ ലൂയിസ്
ചെമ്മണ്ണിന്റെ ചായ്വ് ആർക്കൊപ്പം?
ചുവന്ന മണ്ണായാണു കണ്ണൂർ പൊതുവെ അറിയപ്പെടുന്നത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ചരിത്രം അത്രയ്ക്കങ്ങ് ഇടത്തോട്ടല്ല. 1977-ൽ കണ്ണൂർ മണ്ഡലം ഇന്നത്തെ നിലയിൽ രൂപപ്പെട്ടശേഷം നടന്ന 11 തെരഞ്ഞെടുപ്പുകളിൽ എഴിലും ഐക്യജനാധിപത്യ മുന്നണി വിജയത്തേരിലേറി. ചെങ്കൊടി പാറിയത് നാലുതവണ മാത്രം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ ഇരുവരും മാറിമാറി മണ്ഡലം സ്വന്തമാക്കി. ഇത്തവണയും കടുത്ത പോരാട്ടത്തിനാണു കളമൊരുങ്ങുന്നത്. സംസ്ഥാന ഭരണ-പാർട്ടി നേതൃത്വങ്ങൾക്കു കരുത്തുപകരുന്ന നാട്ടിൽ സിറ്റിംഗ് സീറ്റ് നിലനിർത്തേണ്ടത് സിപിഎമ്മിന് അഭിമാനപ്രശ്നം. കോൺഗ്രസിനാകട്ടെ, 2014 മുതൽ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായുണ്ടാകുന്ന തിരിച്ചടികളിൽനിന്നൊരു മോചനം, ജീവൻമരണ പ്രശ്നം.
ആദ്യ ലോക്സഭയിൽ പ്രതിപക്ഷനിരയെ നയിക്കാൻ കമ്യൂണിസ്റ്റ് നേതാവ് എകെജിക്ക് വഴിയൊരുക്കിയത് കാസർഗോഡ് കൂടി ഉൾപ്പെട്ട കണ്ണൂർ മണ്ഡലമായിരുന്നു. 1957-ൽ രണ്ടാം തെരഞ്ഞെടുപ്പായപ്പോഴേക്കും കണ്ണൂർ ഇല്ലാതായി. പിന്നീട് 1977ലാണ് കണ്ണൂർ തിരികെയെത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾ ഏറ്റുമുട്ടിയ മത്സരത്തിൽ സിപിഐയിലെ സി.കെ. ചന്ദ്രപ്പൻ 12,877 വോട്ടിനു സിപിഎമ്മിന്റെ ഒ. ഭരതനെ തോൽപ്പിച്ച് മണ്ഡലം വലത്തേക്കടുപ്പിച്ചു. സിപിഎമ്മും സിപിഐയും ഒരേ മുന്നണിയിലായ 1980-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ തമ്മിലായി പോര്.
കോണ്‍ഗ്രസ്-ഐ സ്ഥാനാർഥിയായ എൻ. രാമകൃഷ്ണനെ പരാജയപ്പെടുത്തി ഇടതുമുന്നണിയിൽപ്പെട്ട കോണ്‍ഗ്രസ്-യു സ്ഥാനാർഥി കെ. കുഞ്ഞന്പു 73,287 വോട്ടിന് കണ്ണൂർ പിടിച്ചെടുത്തു.
എന്നാൽ, പിന്നീട് യുഡിഎഫിന്റെ കുത്തകയായി മണ്ഡലം. 1984 മുതൽ 98 വരെ നടന്ന അഞ്ചു തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രൻ തുടർച്ചയായി വിജയിച്ചു. 15 വർഷമാണ് മുല്ലപ്പള്ളി കണ്ണൂരിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചത്. ഒടുവിൽ, 1999ൽ യുവസ്ഥാനാർഥി എ.പി.അബ്ദുള്ളക്കുട്ടിയെ ഇറക്കി സിപിഎം മണ്ഡലം പിടിച്ചെടുത്തു. 2004-ലും തനിയാവർത്തനമായിരുന്നു. സംസ്ഥാനത്തെങ്ങും കോൺഗ്രസ് നിലംപരിശായ തെരഞ്ഞെടുപ്പിൽ റിക്കാർഡ് ഭൂരിപക്ഷത്തിൽ അബ്ദുള്ളക്കുട്ടി ജയിച്ചുകയറി.
അതിരുകൾ മാറിമറിഞ്ഞ്, വയനാടൻ മണ്ണുവിട്ട് മണ്ഡലം ജില്ലയിലേക്ക് ഒതുങ്ങിയ 2009-ൽ ഇടതിനെ ഞെട്ടിച്ച് കണ്ണൂർ വീണ്ടും ചുവടുമാറി. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ സിപിഎമ്മിലെ കെ.കെ.രാഗേഷിനെ വീഴ്ത്തി മണ്ഡലം പിടിച്ചെടുത്തു. അഞ്ചു വർഷത്തിനുശേഷം വിജയം ആവർത്തിക്കാൻ ഇറങ്ങിയ കെ.സുധാകരന് അടിതെറ്റി. മുൻ മന്ത്രിയും കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതിയെ രംഗത്തിറക്കി സിപിഎം മണ്ഡലം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു മണ്ഡലത്തിലെ ആദ്യവനിതാ പ്രതിനിധിയായി ശ്രീമതിയുടെ ജയം.
ഇരുമുന്നണികളുടെയും ആധിപത്യ മേഖലകൾ കണ്ണൂരിലുണ്ട്. തളിപ്പറന്പ്, ധർമടം, മട്ടന്നൂർ മണ്ഡലങ്ങൾ ഇടതുകോട്ടകളാണ്. കണ്ണൂരും ഇരിക്കൂറും പേരാവൂരും യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങൾ. അഴീക്കോട് ഇരുവരും അവകാശപ്പെടുന്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായ വ്യാപക വോട്ടുചോർച്ച 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചത് ഇടതുകേന്ദ്രങ്ങൾക്ക് ആത്മവിശ്വാസം പകരുന്നു. 1,02,176 വോട്ടാണ് നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം. യുഡിഎഫിന്റെ കുത്തകയായിരുന്നു കണ്ണൂർ മണ്ഡലം പിടിച്ചെടുത്ത് ഇടതുമുന്നണി ഞെട്ടിക്കുകയും ചെയ്തു.
ബിജെപിയുടെ വോട്ടുകൾ കൂടുന്നതായാണു കണക്ക്. 2009-ലെ തെരഞ്ഞെടുപ്പിൽ 27,123 വോട്ട് മാത്രം ലഭിച്ച ബിജെപി 2014-ൽ 51,636 വോട്ട് പിടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ 89,343 വോട്ടാണു സ്വന്തമാക്കിയത്.
എൽഡിഎഫിൽ സിറ്റിംഗ് എംപി പി.കെ.ശ്രീമതി മത്സരരംഗത്തിറങ്ങുമെന്നാണു സൂചന. മണ്ഡലത്തിൽ സജീവമായിരുന്ന ശ്രീമതിയുടെ ജനകീയത കരുത്താകുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. ഐക്യമുന്നണിയാകട്ടെ തിരിച്ചുപിടിക്കേണ്ട മണ്ഡലങ്ങളിൽ പ്രഥമസ്ഥാനമാണ് കണ്ണൂരിനു നൽകിയിരിക്കുന്നത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ തന്നെയാണ് പ്രഥമപരിഗണനയിലുള്ളത്. ശബരിമല വിഷയത്തിൽ ഉൾപ്പെടെ സുധാകരനെടുത്ത നിലപാട് ഇടത്, ബിജെപി കേന്ദ്രങ്ങളിലും അനുകൂല ചലനങ്ങളുണ്ടാക്കുമെന്നു പാർട്ടി കരുതുന്നു. ബിജെപിയിൽ ദേശീയ നിർവാഹക സമിതിയംഗം സി.കെ.പദ്മനാഭന്റെ പേരിനാണു മുൻതൂക്കം.
സിജി ഉലഹന്നാൻ
അങ്കത്തട്ടിലെ കേരളം : ഇടതുകോട്ട കുലുങ്ങുമോ?
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ആർ. ശങ്കറിനെ വീഴ്ത്തിയ ചരിത്രമുണ്ട് ആറ്റിങ്ങലിന്റെ പൂർവരൂപമായ ചിറയിൻകീഴിന്. ട്രേഡ് യൂണിയൻ നേതാവായ സിപിഎമ്മിലെ കെ. അനിരുദ്ധനായിരുന്നു 1967 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ആ "ജയന്റ് കില്ലർ'.
1996 ൽ അനിരുദ്ധന്റെ മകൻ അഡ്വ. എ. സന്പത്ത് ചിറയിൻകീഴിൽ ജനവിധി തേടിയെത്തിയപ്പോൾ മണ്ഡലം ഇരുകൈയും നീട്ടി സ്വീകരിച്ചു. അര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്നു മണ്ഡലം സന്പത്തിനെ ഡൽഹിക്ക് അയച്ചത്. പിന്നീട് മൂന്നു ടേമിൽ വർക്കല രാധാകൃഷ്ണൻ സിപിഎമ്മിനായി മണ്ഡലം കാത്തു. 2009 ൽ സന്പത്ത് വീണ്ടുമെത്തി വിജയം കാത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ചു.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ആറ്റിങ്ങലിൽ ഒരു കോണ്‍ഗ്രസ് സ്ഥാനാർഥി അവസാനമായ വിജയിച്ചത് 1989 ലാണ്. തുടർച്ചയായ രണ്ടാം തവണ വിജയിച്ച തലേക്കുന്നിൽ ബഷീറിനു ഹാട്രിക് തികയ്ക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം ഒരു കോണ്‍ഗ്രസ് പ്രതിനിധി ഇവിടെനിന്നു വിജയിച്ചിട്ടുമില്ല. ഇടതുപക്ഷത്തിന്റെ തുടർച്ചയായ ഏഴാം വിജയാണ് കഴിഞ്ഞ തവണ സന്പത്ത് കുറിച്ചത്.
ഇത്തവണയും ആറ്റിങ്ങലിൽ മത്സരിക്കുക സിപിഎം തന്നെയായിരിക്കും. രണ്ടു തവണ മത്സരിച്ചവർ മാറി നിൽക്കുന്നതാണു പതിവെങ്കിലും നിർണായകമായ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഭാഗ്യപരീക്ഷണത്തിനു സിപിഎം തയാറല്ല. സ്ഥാനാർഥിയെ മാറ്റുന്നതിന്റെ റിസ്ക് പാർട്ടി തിരിച്ചറിയുന്നു. സന്പത്തിന്റെ ജനസമ്മതി മുതലെടുക്കാനായി അദ്ദേഹത്തെതന്നെ ഒരിക്കൽക്കൂടി മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചു കഴിഞ്ഞു. മൂന്നു പതിറ്റാണ്ടോളമായി അകന്നു നിൽക്കുന്ന മണ്ഡലം ഏതു വിധേനയും സ്വന്തമാക്കാനാണു യുഡിഎഫിന്റെ ശ്രമം. അടൂർ പ്രകാശ് ഉൾപ്പെടെ ശക്തരായ സ്ഥാനാർഥികളുടെ പേരു പറഞ്ഞു കേൾക്കുന്നുണ്ട്.
ബിജെപിയും ഇത്തവണ ഗൗരവത്തോടെയുള്ള പോരാട്ടത്തിനാണ്. അവർക്ക് ആത്മവിശ്വാസം പകരുന്നത് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ കണക്കുകളാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി നേടിയത് 90,528 വോട്ടുകളാണ്. എന്നാൽ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിലുള്ള നിയമസഭാ മണ്ഡലങ്ങളിൽനിന്നു പാർട്ടിക്ക് 1,75,041 വോട്ട് ലഭിച്ചു. ആറ്റിങ്ങലിൽ ഒന്നു പൊരുതി നോക്കാനുള്ള സാധ്യത പാർട്ടി കാണുന്നു. കേരളത്തിൽ പാർട്ടി മുന്തിയ പരിഗണന കൊടുക്കുന്ന ലോക്സഭാ മണ്ഡലങ്ങളിൽ ആറ്റിങ്ങലും ഉൾപ്പെടുന്നതിന്റെ കാരണമിതാണ്. ടി.പി. സെൻകുമാറിനെ ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർഥിയാക്കുമെന്നാണു പറഞ്ഞുകേട്ടിരുന്നത്. എന്നാൽ നന്പി നാരായണനെതിരെ നടത്തിയ പരാമർശങ്ങളോടെ സെൻകുമാറിന്റെ സാധ്യതകൾ ഇല്ലാതായി. സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരും ഇവിടെ പറഞ്ഞു കേൾക്കുന്നു.
കയർ വ്യവസായം ഇന്നും നിലനിൽക്കുന്ന ഇവിടെ കയർ തൊഴിലാളികൾ നിർണായകമാണ്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ മണ്ഡലം. 2014 ൽ ഏഴു നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്തി ആധികാരികമായിട്ടായിരുന്നു സന്പത്തിന്റെ വിജയം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇടതുപക്ഷം വിജയിച്ചു. 49,843 വോട്ടിന്റെ മുൻതൂക്കവും നേടി.
ഹിന്ദുക്കൾക്കു വ്യക്തമായ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ശബരിമല പ്രശ്നത്തിനു കാര്യമായ സ്വാധീനമുണ്ടാകും. മുന്നണികൾ അതു തിരിച്ചറിയുന്നുണ്ട്. സന്പത്തിനെ വീണ്ടും സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചതു തന്നെ ഈ ഭീഷണി മുൻകൂട്ടി കണ്ടാണ്. ബിജെപി പ്രതീക്ഷ വയ്ക്കുന്നതും ഇതിൽ തന്നെ. എ.എ. റഹീമും തലേക്കുന്നിൽ ബഷീറുമൊക്കെ പ്രതിനിധീകരിച്ച മണ്ഡലത്തിൽ ചുവപ്പിന്റെ ആധിപത്യത്തിനു തടയിടാൻ യുഡിഎഫും കളത്തിലിറങ്ങുന്പോൾ ആറ്റിങ്ങലിൽ ഇത്തവണ ത്രികോണമത്സരത്തിനുള്ള അരങ്ങൊരുങ്ങുകയാണ്.
സാബു ജോണ്‍