പാലാ: പുതിയ ഇന്ത്യ നിർമിക്കാൻ മുഖ്യ പങ്കുവഹിക്കേണ്ടതു വിദ്യാർഥികളാണെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഇൻഫർമേഷൻ ടെക്നോളജിയുടെ കോട്ടയം സെന്ററിന്റെ ഉദ്ഘാടനം വലവൂരിലെ കാന്പസിൽ വീഡിയോ കോണ്ഫ്രൻസിലൂടെ നിർവഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രാജ്യം പുരോഗതി പ്രാപിക്കുന്പോൾ അതിൽ തങ്ങളാണു മുഖ്യപങ്കു വഹിച്ചതെന്ന് അഭിമാനിക്കുവാൻ കഴിയുംവിധം വിദ്യാർഥികൾ സംഭാവനകൾ നല്കണം. ഐടി മേഖലയിൽ ഇന്ത്യയുടെ സംഭാവന വിലയേറിയതാണ്. വലവൂർ സെന്ററിനു മുഴുവൻ സമയ ഡയറക്ടറെ നിയമിക്കുമെന്നു മന്ത്രി പറഞ്ഞു.
വലവൂർ കാന്പസിൽ നടന്ന സമ്മേളനം കെ.എം. മാണി എംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടയത്തെ നോളഡ്ജ് ഹബാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരം സ്ഥാപനങ്ങളെന്ന് കെ.എം. മാണി പറഞ്ഞു.
ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തി. കോട്ടയത്തിന്റെ കരുത്തും വികസനമാതൃകയും രൂപപ്പെടുക ഇവിടുത്തെ വിദ്യാഭ്യാസ മേഖലയിലൂടെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്രിപ്പിൾ ഐടിയുടെ ചെയർമാൻ അശോക് ജുൻധ്ദുവാല, എസ്. മൂർത്തി ശ്രീനിവാസുല, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
വലവൂരിൽ 55 ഏക്കർ സ്ഥലത്താണ് ഐഐഐടി കോട്ടയം സെന്ററിന്റെ കാന്പസ് പൂർത്തിയായിരിക്കുന്നത്.
വലവൂർ കാന്പസിൽ നടന്ന സമ്മേളനം കെ.എം. മാണി എംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടയത്തെ നോളഡ്ജ് ഹബാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരം സ്ഥാപനങ്ങളെന്ന് കെ.എം. മാണി പറഞ്ഞു.
ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തി. കോട്ടയത്തിന്റെ കരുത്തും വികസനമാതൃകയും രൂപപ്പെടുക ഇവിടുത്തെ വിദ്യാഭ്യാസ മേഖലയിലൂടെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്രിപ്പിൾ ഐടിയുടെ ചെയർമാൻ അശോക് ജുൻധ്ദുവാല, എസ്. മൂർത്തി ശ്രീനിവാസുല, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
വലവൂരിൽ 55 ഏക്കർ സ്ഥലത്താണ് ഐഐഐടി കോട്ടയം സെന്ററിന്റെ കാന്പസ് പൂർത്തിയായിരിക്കുന്നത്.