കൊച്ചി: സംസ്ഥാനത്തെ സഹകരണ സ്ഥാപന വാഹനങ്ങളുടെ ദുരുപയോഗം തടയാൻ സർക്കാർ നടപടി. വാഹനങ്ങളിൽ ചുവപ്പ്, നീല നിറങ്ങളിലുള്ള നെയിം പ്ലേറ്റുകൾ ഉപയോഗിക്കുന്നതടക്കം നിയന്ത്രണം ഏർപ്പെടുത്തി സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ് ഉത്തരവിറക്കി. വാഹനങ്ങളുടെ നെയിം പ്ലേറ്റുകളിൽ സഹകരണ സ്ഥാപനങ്ങളുടെ പേര് ആലേഖനം ചെയ്യാൻ പാടില്ലെന്നും രജിസ്ട്രാറുടെ സർക്കുലർ നിർദേശിക്കുന്നു.
സർക്കാർ വാഹനങ്ങൾക്കു മാത്രമാണു ചുവപ്പ് ബോർഡ് വയ്ക്കാൻ അനുമതിയുള്ളത്. നീല ബോർഡിൽ സ്ഥാപനങ്ങളുടെ പേര് എഴുതാൻ അനുമതിയുള്ളതു തദ്ദേശ സ്ഥാപനങ്ങൾക്കു മാത്രം. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ലോഗ് ബുക്ക്, ട്രിപ്പ് ഷീറ്റ് എന്നിവ സൂക്ഷിക്കണം.
വാഹന ദുരുപയോഗം ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതും സ്ഥാപനത്തിനുണ്ടായ നഷ്ടം ഉത്തരവാദികളിൽനിന്ന് ഈടാക്കുന്നതുമാണ്. കഴിഞ്ഞ ജനുവരി 31നു ഹൈക്കോടതി ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു.
പല സഹകരണ ബാങ്കുകളുടെയും വാഹനങ്ങൾ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സ്വകാര്യ ആവശ്യങ്ങൾക്കുപോലും ഉപയോഗിക്കുന്നത് സാധാരണമാണ്. ഇതുമൂലം ബാങ്കുകളുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഈ വാഹനങ്ങൾ ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. ഈ പശ്ചാത്തലത്തിലാണു നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്.
ജോണ്സണ് വേങ്ങത്തടം
സർക്കാർ വാഹനങ്ങൾക്കു മാത്രമാണു ചുവപ്പ് ബോർഡ് വയ്ക്കാൻ അനുമതിയുള്ളത്. നീല ബോർഡിൽ സ്ഥാപനങ്ങളുടെ പേര് എഴുതാൻ അനുമതിയുള്ളതു തദ്ദേശ സ്ഥാപനങ്ങൾക്കു മാത്രം. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ലോഗ് ബുക്ക്, ട്രിപ്പ് ഷീറ്റ് എന്നിവ സൂക്ഷിക്കണം.
വാഹന ദുരുപയോഗം ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതും സ്ഥാപനത്തിനുണ്ടായ നഷ്ടം ഉത്തരവാദികളിൽനിന്ന് ഈടാക്കുന്നതുമാണ്. കഴിഞ്ഞ ജനുവരി 31നു ഹൈക്കോടതി ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു.
പല സഹകരണ ബാങ്കുകളുടെയും വാഹനങ്ങൾ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സ്വകാര്യ ആവശ്യങ്ങൾക്കുപോലും ഉപയോഗിക്കുന്നത് സാധാരണമാണ്. ഇതുമൂലം ബാങ്കുകളുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഈ വാഹനങ്ങൾ ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. ഈ പശ്ചാത്തലത്തിലാണു നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്.
ജോണ്സണ് വേങ്ങത്തടം