കൊച്ചി: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തിക്കൊന്ന കേസിലെ ജീവപര്യന്തം തടവു ശിക്ഷ റദ്ദാക്കാൻ പ്രതി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. പാലക്കാട് കണക്കൻപാറ തേൻപാറമട ഷാജിമോൻ എന്നു വിളിക്കുന്ന ഷാജഹാൻ (28) നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ തീരുമാനം.
2009 ഓഗസ്റ്റ് 18 ന് വൈകിട്ടാണ് പ്രതി അഞ്ജുഷയെന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ വിവാഹാഭ്യർഥന യുവതി നിരസിച്ചതിലുള്ള വൈരാഗ്യം നിമിത്തം കൊലനടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. വിചാരണ പൂർത്തിയാക്കിയ പാലക്കാട് അഡി. സെഷൻസ് കോടതി 2014 സെപ്റ്റംബർ 18 ന് പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവനുഭവിക്കണമെന്നും വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു.
2009 ഓഗസ്റ്റ് 18 ന് വൈകിട്ടാണ് പ്രതി അഞ്ജുഷയെന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ വിവാഹാഭ്യർഥന യുവതി നിരസിച്ചതിലുള്ള വൈരാഗ്യം നിമിത്തം കൊലനടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. വിചാരണ പൂർത്തിയാക്കിയ പാലക്കാട് അഡി. സെഷൻസ് കോടതി 2014 സെപ്റ്റംബർ 18 ന് പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവനുഭവിക്കണമെന്നും വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു.