കോട്ടയം: റബർ പ്രതിസന്ധി പരിഹരിക്കാൻ നിർദേശങ്ങളില്ലാതെ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന കരട് റബർനയം കർഷകരെ അപമാനിക്കുന്നതാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ.
കയറ്റുമതി, ഇറക്കുമതി, കൃഷി വിസ്തീർണ്ണം, വ്യവസായങ്ങൾ എന്നിവയുടെ കണക്കുകൾ മാത്രം നിരത്തുന്ന കരട് ചായം പൂശിയ പൊള്ളത്തരമാണ്. വ്യവസായികളുടെയും ഇറക്കുമതിക്കാരുടെയും സംരക്ഷണം കരടുനയത്തിൽ ഉറപ്പുവരുത്തുന്നവർ കർഷകരെ പാടേ അവഗണിച്ചു.
ലക്ഷ്യമിടുന്ന റബർനയം കർഷകരെ രക്ഷപെടുത്തില്ലെന്നും വ്യവസായികൾക്കും വൻകിട കച്ചവടക്കാർക്കും മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും ഇൻഫാം ആവർത്തിച്ചുപറഞ്ഞത് ശരിവയ്ക്കുന്നതാണ് കരട്. അധികാരത്തിലിരുന്ന ഇക്കാലമത്രയും കർഷകരെ ചവിട്ടിയരച്ചവരുടെ അവസാന ദിവസങ്ങളിലെ കർഷകപ്രേമത്തിന്റെ കള്ളത്തരമാണു നയത്തിലുടനീളം.
നിർദേശങ്ങളറിയിക്കാൻ മാർച്ച് 18 വരെ സമയമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നിരിക്കെ കരടു റബർനയം വെള്ളത്തിൽ വരച്ച വരപോലെയാകുമെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
കയറ്റുമതി, ഇറക്കുമതി, കൃഷി വിസ്തീർണ്ണം, വ്യവസായങ്ങൾ എന്നിവയുടെ കണക്കുകൾ മാത്രം നിരത്തുന്ന കരട് ചായം പൂശിയ പൊള്ളത്തരമാണ്. വ്യവസായികളുടെയും ഇറക്കുമതിക്കാരുടെയും സംരക്ഷണം കരടുനയത്തിൽ ഉറപ്പുവരുത്തുന്നവർ കർഷകരെ പാടേ അവഗണിച്ചു.
ലക്ഷ്യമിടുന്ന റബർനയം കർഷകരെ രക്ഷപെടുത്തില്ലെന്നും വ്യവസായികൾക്കും വൻകിട കച്ചവടക്കാർക്കും മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും ഇൻഫാം ആവർത്തിച്ചുപറഞ്ഞത് ശരിവയ്ക്കുന്നതാണ് കരട്. അധികാരത്തിലിരുന്ന ഇക്കാലമത്രയും കർഷകരെ ചവിട്ടിയരച്ചവരുടെ അവസാന ദിവസങ്ങളിലെ കർഷകപ്രേമത്തിന്റെ കള്ളത്തരമാണു നയത്തിലുടനീളം.
നിർദേശങ്ങളറിയിക്കാൻ മാർച്ച് 18 വരെ സമയമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നിരിക്കെ കരടു റബർനയം വെള്ളത്തിൽ വരച്ച വരപോലെയാകുമെന്നും സെബാസ്റ്റ്യൻ പറഞ്ഞു.