കോട്ടയം: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം ദേശീയ റബർ നയത്തിനുള്ള കരട് പ്രസിദ്ധീകരിച്ചു. നിർദേശങ്ങൾ അറിയിക്കാൻ മാർച്ച് 18 വരെ സമയം അനുവദിച്ചിട്ടുണ്ട്. റബർ കൃഷി, വ്യാപനം, സബ്സിഡി, സഹായം, കയറ്റുമതി, ഇറക്കുമതി തുടങ്ങി എല്ലാക്കാര്യങ്ങളിലും കേന്ദ്ര സർക്കാർ റബർ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക.
എൻഡിഎ സർക്കാരിൽ നിർമല സീതാരാമൻ വാണിജ്യമന്ത്രിയായിരിക്കെ റബർ നയം പ്രഖ്യാപിക്കാൻ ഒരുങ്ങിയെങ്കിലും ഉന്നതല സമ്മർദത്തെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. റബർ വ്യവസായികളുടെ സമ്മർദത്തിലാണ് ഇത്രയും കാലം റബർ നയം പ്രഖ്യാപനം നീണ്ടുപോയത്. കരട് പ്രസിദ്ധീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ നടപടി അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്കയുണ്ട്.
2014 ജൂണിലാണു വാണിജ്യമന്ത്രാലയം ദേശീയ റബർനയത്തിന് രൂപംകൊടുക്കാൻ 24 അംഗ കമ്മിറ്റി രൂപീകരിച്ചത്. റബർ ഉൽപാദനമേഖലയുടെ സാഹചര്യം വിലയിരുത്തുക, ഇറക്കുമതിമൂലം കർഷകർക്കുണ്ടായ നഷ്ടം പരിശോധിച്ചു പരിഹാരം നിർദേശിക്കുക, കൃഷി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് നിർദേശങ്ങൾ നൽകുക എന്നിവയായിരുന്നു ദേശീയ റബർനയ രൂപീകരണ കമ്മിറ്റിയോട് വാണിജ്യമന്ത്രി ആവശ്യപ്പെട്ടത്. ആറുമാസമായിരുന്നു കമ്മിറ്റിയുടെ കാലാവധി.
അനിയന്ത്രിതമായ ഇറക്കുമതിയെത്തുടർന്ന് നാലു വർഷമായി റബർ മേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. 11 ലക്ഷത്തോളം വരുന്ന ചെറുകിട വർഷകരാണ് വൻതകർച്ചയെ നേരിടുന്നത്.
പുതുകൃഷിക്കും ആവർത്തനകൃഷിക്കും റബർ ബോർഡ് സബ്ഡിഡി നിലച്ചിട്ട് നാലു വർഷമായി. ഒരു കിലോ റബറിന് ഉത്പാദനച്ചെലവ് 165 രൂപയാണെന്ന് റബർ ബോർഡ് കണക്കാക്കി നൽകിയിരുന്നു.റബർ നയം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വാണിജ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിത്.
റെജി ജോസഫ്
എൻഡിഎ സർക്കാരിൽ നിർമല സീതാരാമൻ വാണിജ്യമന്ത്രിയായിരിക്കെ റബർ നയം പ്രഖ്യാപിക്കാൻ ഒരുങ്ങിയെങ്കിലും ഉന്നതല സമ്മർദത്തെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. റബർ വ്യവസായികളുടെ സമ്മർദത്തിലാണ് ഇത്രയും കാലം റബർ നയം പ്രഖ്യാപനം നീണ്ടുപോയത്. കരട് പ്രസിദ്ധീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ നടപടി അനിശ്ചിതത്വത്തിലാകുമെന്ന് ആശങ്കയുണ്ട്.
2014 ജൂണിലാണു വാണിജ്യമന്ത്രാലയം ദേശീയ റബർനയത്തിന് രൂപംകൊടുക്കാൻ 24 അംഗ കമ്മിറ്റി രൂപീകരിച്ചത്. റബർ ഉൽപാദനമേഖലയുടെ സാഹചര്യം വിലയിരുത്തുക, ഇറക്കുമതിമൂലം കർഷകർക്കുണ്ടായ നഷ്ടം പരിശോധിച്ചു പരിഹാരം നിർദേശിക്കുക, കൃഷി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് നിർദേശങ്ങൾ നൽകുക എന്നിവയായിരുന്നു ദേശീയ റബർനയ രൂപീകരണ കമ്മിറ്റിയോട് വാണിജ്യമന്ത്രി ആവശ്യപ്പെട്ടത്. ആറുമാസമായിരുന്നു കമ്മിറ്റിയുടെ കാലാവധി.
അനിയന്ത്രിതമായ ഇറക്കുമതിയെത്തുടർന്ന് നാലു വർഷമായി റബർ മേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. 11 ലക്ഷത്തോളം വരുന്ന ചെറുകിട വർഷകരാണ് വൻതകർച്ചയെ നേരിടുന്നത്.
പുതുകൃഷിക്കും ആവർത്തനകൃഷിക്കും റബർ ബോർഡ് സബ്ഡിഡി നിലച്ചിട്ട് നാലു വർഷമായി. ഒരു കിലോ റബറിന് ഉത്പാദനച്ചെലവ് 165 രൂപയാണെന്ന് റബർ ബോർഡ് കണക്കാക്കി നൽകിയിരുന്നു.റബർ നയം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വാണിജ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിത്.
റെജി ജോസഫ്