രാഷ്ട്രദീപിക കമ്പനി പ്രസിദ്ധീകരണമായ കർഷകനിൽ പ്രസിദ്ധീകരിച്ച ക്ഷീരവിപ്ലവം ഫ്രം സെൻട്രൽ ജയിൽ എന്ന ലേഖനമാണ് അച്ചടി മാസികകളിലെ മികച്ച ലേഖനത്തിനുള്ള പ്രത്യേക പരാമർശത്തിനു റിച്ചാർഡ് ജോസഫിനെ അർഹനാക്കിയത്. പൂജപ്പുര സെൻട്രൽ ജയിലിലെ കന്നുകാലി വളർത്തലിനെക്കുറിച്ചും ഇതിന്റെ പ്രത്യേകതകളെക്കുറിച്ചും പരാമർശിക്കുന്നതായിരുന്നു ഈ ലേഖനം. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സ്റ്റേറ്റ്സ്മാൻ നാഷണൽ അവാർഡ്, രാം നാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേർണലിസം നാഷണൽ അവാർഡ്, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നാഷണൽ മീഡിയ അവാർഡ്, ഐഎംഎ മീഡിയ അവാർഡ് തുടങ്ങിയവ റിച്ചാർഡ് ജോസഫിനു മുമ്പു ലഭിച്ചിട്ടുണ്ട്. ഇടുക്കി അടിമാലി ആയിരം ഏക്കർ തേക്കനാൽ ജോസഫിന്റെയും സിസിലിയുടെയും മകനാണ് റിച്ചാർഡ് ജോസഫ്. പാലക്കാട് നെന്മാറ ആലുങ്കൽ കുടുംബാംഗമായ സയോണ തോമസ് ആണ് ഭാര്യ. മകൾ: കാതറിൻ തെരേസ റിച്ചാർഡ്.
സ്റ്റേറ്റ്സ്മാൻ നാഷണൽ അവാർഡ്, രാം നാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേർണലിസം നാഷണൽ അവാർഡ്, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നാഷണൽ മീഡിയ അവാർഡ്, ഐഎംഎ മീഡിയ അവാർഡ് തുടങ്ങിയവ റിച്ചാർഡ് ജോസഫിനു മുമ്പു ലഭിച്ചിട്ടുണ്ട്. ഇടുക്കി അടിമാലി ആയിരം ഏക്കർ തേക്കനാൽ ജോസഫിന്റെയും സിസിലിയുടെയും മകനാണ് റിച്ചാർഡ് ജോസഫ്. പാലക്കാട് നെന്മാറ ആലുങ്കൽ കുടുംബാംഗമായ സയോണ തോമസ് ആണ് ഭാര്യ. മകൾ: കാതറിൻ തെരേസ റിച്ചാർഡ്.