തിരുവനന്തപുരം: ജമ്മുകാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് സ്വദേശി വി.വി. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നൽകാൻ മന്ത്രിസഭാ തീരുമാനം.
കൂടാതെ വസന്തകുമാറിന്റെ ഭാര്യക്ക് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് തസ്തികയിൽ സ്ഥിരം നിയമനം നൽകും. ഇപ്പോൾ താത്കാലിക തസ്തികയിൽ ജോലി ചെയ്യുകയാണ്.
വസന്തകുമാറിന്റെ ഭാര്യക്ക് സഹായധനമായി 15 ലക്ഷം രൂപയും അമ്മയ്ക്ക് 10 ലക്ഷം രൂപയും അനുവദിക്കും. വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് പൂർണമായി സർക്കാർ വഹിക്കും. കുടുംബത്തിന് പുതിയ വീടു നിർമിച്ചു നൽകാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കൊട്ടിയൂർ റോഞ്ചിന്റെ പരിധിയിലുള്ള നരിക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബിജു അഞ്ചാനിക്കലിന്റെ വിധവ കത്രീനയ്ക്ക് ആറളം വൈൽഡ് ലൈഫ് ഡിവിഷനിലെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ പാർട്ടൈം സ്വീപ്പറുടെ തസ്തികയിൽ നിയമനം നൽകാൻ തീരുമാനിച്ചു.
കൂടാതെ വസന്തകുമാറിന്റെ ഭാര്യക്ക് വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് തസ്തികയിൽ സ്ഥിരം നിയമനം നൽകും. ഇപ്പോൾ താത്കാലിക തസ്തികയിൽ ജോലി ചെയ്യുകയാണ്.
വസന്തകുമാറിന്റെ ഭാര്യക്ക് സഹായധനമായി 15 ലക്ഷം രൂപയും അമ്മയ്ക്ക് 10 ലക്ഷം രൂപയും അനുവദിക്കും. വസന്തകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് പൂർണമായി സർക്കാർ വഹിക്കും. കുടുംബത്തിന് പുതിയ വീടു നിർമിച്ചു നൽകാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കൊട്ടിയൂർ റോഞ്ചിന്റെ പരിധിയിലുള്ള നരിക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബിജു അഞ്ചാനിക്കലിന്റെ വിധവ കത്രീനയ്ക്ക് ആറളം വൈൽഡ് ലൈഫ് ഡിവിഷനിലെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽ പാർട്ടൈം സ്വീപ്പറുടെ തസ്തികയിൽ നിയമനം നൽകാൻ തീരുമാനിച്ചു.