തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മാധ്യമങ്ങളെ കണ്ടതു പുതിയ മീഡിയാ റൂമിൽ. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾക്കൊള്ളുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ താഴത്തെ നിലയിൽ നേരത്തേയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ മുറിയാണ് പുതിയ മീഡിയാ റൂമാക്കി മാറ്റിയത്.
നോർത്ത് ബ്ലോക്കിന്റെ തുടക്കത്തിലുള്ള ഇവിടെ പരിശോധന ഇല്ലാതെ കടക്കാനാകും. 60 കസേര സജ്ജീകരിച്ചിട്ടുള്ള ഇവിടെ ദൃശ്യമാധ്യമങ്ങൾക്കുകൂടി അനുയോജ്യമായ വിധമാണ് ശബ്ദസംവിധാനങ്ങൾ. മാധ്യമനിയന്ത്രണം സംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ വിവാദ സർക്കുലറിനു പിന്നാലെയാണു പുതിയ മീഡിയാ റൂം ഒരുക്കിയത്. നേരത്തേ മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപമുള്ള കോണ്‍ഫറൻസ് ഹാളാണ് പത്രസമ്മേളനത്തിന് ഉപയോഗിച്ചിരുന്നത്.
നോർത്ത് ബ്ലോക്കിന്റെ തുടക്കത്തിലുള്ള ഇവിടെ പരിശോധന ഇല്ലാതെ കടക്കാനാകും. 60 കസേര സജ്ജീകരിച്ചിട്ടുള്ള ഇവിടെ ദൃശ്യമാധ്യമങ്ങൾക്കുകൂടി അനുയോജ്യമായ വിധമാണ് ശബ്ദസംവിധാനങ്ങൾ. മാധ്യമനിയന്ത്രണം സംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ വിവാദ സർക്കുലറിനു പിന്നാലെയാണു പുതിയ മീഡിയാ റൂം ഒരുക്കിയത്. നേരത്തേ മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപമുള്ള കോണ്‍ഫറൻസ് ഹാളാണ് പത്രസമ്മേളനത്തിന് ഉപയോഗിച്ചിരുന്നത്.