കാസര്‍ഗോഡ്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ ദാരുണമായി വെട്ടിക്കൊന്ന കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. കാസര്‍ഗോഡ് ഡിസിസി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തിനുപിന്നിലെ ഗൂഢാലോചനയടക്കം അന്വേഷണവിധേയമാക്കണം. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയത്. സംഭവദിവസം പ്രദേശത്ത് നടന്നിരുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ സ്ഥലം എംഎല്‍എ കെ. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ പ്രമുഖർ സംബന്ധിക്കാതിരുന്നത് സംശയാസ്പദമാണ്.
ഷുഹൈബ് വധത്തിനു സമാനമായാണ് ഈ കൊലപാതകങ്ങളും നടന്നിരിക്കുന്നത്. രണ്ടിടത്തും ആയുധപരിശീലനം ലഭിച്ച കൊലയാളികളാണ് കൃത്യം നടത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാനം ഭരിക്കുമ്പോൾ ലോക്കൽ പോലീസിന്റെ അന്വേഷണംകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് വിശ്വസിക്കാൻ സാധ്യമല്ല.
സിപിഎം ഒത്താശയോടെ നടക്കുന്ന കൊലപാതകങ്ങളിൽ ഗൂഢാലോചന പുറത്തുവന്ന ചരിത്രമില്ല. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലടക്കം ഇതാണു സംഭവിച്ചത്. ഷുഹൈബ് വധത്തിലും മരണവാറണ്ടിൽ ഒപ്പുവച്ചയാളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ആകാശ് തില്ലങ്കേരിയെപ്പോലുള്ള, ജയരാജന്റെ കൊലയാളിസംഘത്തിലെ ആളുകളാണ് ഷുഹൈബ് വധക്കേസിൽ പ്രതികളായി വന്നത്. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഡ്രൈവറായിരുന്ന മണിക്കുട്ടി ബാബുവിന്റെ ഈ കേസിലെ പങ്ക് അന്വേഷിക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.
കല്യോട്ടെ ഇരട്ടക്കൊലക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 23ന് യൂത്ത് കോണ്‍ഗ്രസ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്. മഹേഷ്, ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍, ജോഷി കണ്ടത്തില്‍, ശ്രീജിത്ത് മാടക്കാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കൊലപാതകത്തിനുപിന്നിലെ ഗൂഢാലോചനയടക്കം അന്വേഷണവിധേയമാക്കണം. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയത്. സംഭവദിവസം പ്രദേശത്ത് നടന്നിരുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ സ്ഥലം എംഎല്‍എ കെ. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ പ്രമുഖർ സംബന്ധിക്കാതിരുന്നത് സംശയാസ്പദമാണ്.
ഷുഹൈബ് വധത്തിനു സമാനമായാണ് ഈ കൊലപാതകങ്ങളും നടന്നിരിക്കുന്നത്. രണ്ടിടത്തും ആയുധപരിശീലനം ലഭിച്ച കൊലയാളികളാണ് കൃത്യം നടത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാനം ഭരിക്കുമ്പോൾ ലോക്കൽ പോലീസിന്റെ അന്വേഷണംകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് വിശ്വസിക്കാൻ സാധ്യമല്ല.
സിപിഎം ഒത്താശയോടെ നടക്കുന്ന കൊലപാതകങ്ങളിൽ ഗൂഢാലോചന പുറത്തുവന്ന ചരിത്രമില്ല. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലടക്കം ഇതാണു സംഭവിച്ചത്. ഷുഹൈബ് വധത്തിലും മരണവാറണ്ടിൽ ഒപ്പുവച്ചയാളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ആകാശ് തില്ലങ്കേരിയെപ്പോലുള്ള, ജയരാജന്റെ കൊലയാളിസംഘത്തിലെ ആളുകളാണ് ഷുഹൈബ് വധക്കേസിൽ പ്രതികളായി വന്നത്. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഡ്രൈവറായിരുന്ന മണിക്കുട്ടി ബാബുവിന്റെ ഈ കേസിലെ പങ്ക് അന്വേഷിക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.
കല്യോട്ടെ ഇരട്ടക്കൊലക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 23ന് യൂത്ത് കോണ്‍ഗ്രസ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്. മഹേഷ്, ജില്ലാ പ്രസിഡന്റ് സാജിദ് മൗവ്വല്‍, ജോഷി കണ്ടത്തില്‍, ശ്രീജിത്ത് മാടക്കാല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.