കോഴിക്കോട്: കാസര്‍ഗോട്ട് കൊല്ലപ്പെട്ട യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹോദരങ്ങളുടെ മുഴുവൻ പഠന ചെലവും കെഎസ്യു വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. കൊലപാതകത്തിലൂടെ രണ്ടു കുടുംബത്തിനുണ്ടായ തീരാനഷ്ടത്തിന് സിപിഎം മറുപടി പറയണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയുംചെയ്ത ഇരട്ടക്കൊലപാതകത്തിൽ പ്രതികരിക്കാൻ തയാറാകാത്ത സാംസ്കാരിക നായകർ അവരുടെ നാവുകൾ സിപിഎം ഓഫീസുകളിൽ പണയംവച്ചിരിക്കുകയാണ്. അഭിമന്യു കൊലചെയ്യപ്പെട്ടപ്പോൾ കവിത എഴുതിയവർ ഇപ്പോൾ എവിടെപ്പോയെന്ന് അറിയില്ല. സാംസ്കാരിക നായകർ എന്ന പേരിൽ സ്വയം വേഷംകെട്ടുന്നവർ യഥാർഥ സാംസ്കാരിക നായകരല്ല. നിഷ്പക്ഷമായ നിലപാടുകളില്ലാത്ത ഇത്തരം സാംസ്കാരിക നായകരെ കെഎസ്യുവിന്റെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല.
കൊല്ലപ്പെട്ട ശരത്തിനും കൃപേഷിനും നേരേ ഡിവൈഎഫ്ഐയുടെ ഭീഷണി നിലനിന്നിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ നടപടി എടുത്തില്ല .അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ എതിരാളികളെ സിപിഎം കൊന്നുതള്ളുകയാണ്. സര്‍ക്കാർ ഇതിനു പരിപൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും അഭിജിത്ത് പറഞ്ഞു.
സംസ്ഥാനത്തെ ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയുംചെയ്ത ഇരട്ടക്കൊലപാതകത്തിൽ പ്രതികരിക്കാൻ തയാറാകാത്ത സാംസ്കാരിക നായകർ അവരുടെ നാവുകൾ സിപിഎം ഓഫീസുകളിൽ പണയംവച്ചിരിക്കുകയാണ്. അഭിമന്യു കൊലചെയ്യപ്പെട്ടപ്പോൾ കവിത എഴുതിയവർ ഇപ്പോൾ എവിടെപ്പോയെന്ന് അറിയില്ല. സാംസ്കാരിക നായകർ എന്ന പേരിൽ സ്വയം വേഷംകെട്ടുന്നവർ യഥാർഥ സാംസ്കാരിക നായകരല്ല. നിഷ്പക്ഷമായ നിലപാടുകളില്ലാത്ത ഇത്തരം സാംസ്കാരിക നായകരെ കെഎസ്യുവിന്റെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല.
കൊല്ലപ്പെട്ട ശരത്തിനും കൃപേഷിനും നേരേ ഡിവൈഎഫ്ഐയുടെ ഭീഷണി നിലനിന്നിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ നടപടി എടുത്തില്ല .അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ എതിരാളികളെ സിപിഎം കൊന്നുതള്ളുകയാണ്. സര്‍ക്കാർ ഇതിനു പരിപൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും അഭിജിത്ത് പറഞ്ഞു.