തിരുവനന്തപുരം: ഹാരിസണ്സ് മലയാളം പ്ലാന്റേഷന്റെ ഭൂമിയുടെ കരം സ്വീകരിക്കാനുള്ള നിർദേശം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും നിർദേശങ്ങളിൽ വ്യക്തത ഇല്ലാത്ത സാഹചര്യത്തിൽ തീരുമാനം എടുക്കാതെ മാറ്റി. വ്യക്തത വരുത്തിയ ശേഷം അടുത്ത മന്ത്രിസഭയിൽ പരിഗണിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.
മുമ്പു റവന്യൂ മന്ത്രിയുടെ അംഗീകാരമില്ലാതെ ഇതു മന്ത്രിസഭയിൽ കൊണ്ടു വരാൻ ശ്രമിച്ചതു മന്ത്രി ഇ. ചന്ദ്രശേഖരൻ തടഞ്ഞിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭയിൽ റവന്യൂ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അംഗീകാരത്തോടെയാണു അജൻഡയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ കരം സ്വീകരിക്കാവൂ എന്ന നിർദേശം മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയ കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നില്ല. ഈ അപാകത മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഈ രീതിയിൽ തീരുമാനം എടുക്കുന്നതു ഹാരിസണ് ഉൾപ്പെടെയുള്ള കക്ഷികൾക്കു ഗുണം ചെയ്യുമെന്നതിനാൽ പിഴവു തിരുത്തി അടുത്ത മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.
മുമ്പു റവന്യൂ മന്ത്രിയുടെ അംഗീകാരമില്ലാതെ ഇതു മന്ത്രിസഭയിൽ കൊണ്ടു വരാൻ ശ്രമിച്ചതു മന്ത്രി ഇ. ചന്ദ്രശേഖരൻ തടഞ്ഞിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭയിൽ റവന്യൂ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അംഗീകാരത്തോടെയാണു അജൻഡയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ കരം സ്വീകരിക്കാവൂ എന്ന നിർദേശം മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയ കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നില്ല. ഈ അപാകത മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഈ രീതിയിൽ തീരുമാനം എടുക്കുന്നതു ഹാരിസണ് ഉൾപ്പെടെയുള്ള കക്ഷികൾക്കു ഗുണം ചെയ്യുമെന്നതിനാൽ പിഴവു തിരുത്തി അടുത്ത മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.