തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടർന്ന് ജോലി നഷ്ടമായ കെഎസ്ആർടിസി എംപാനൽ കണ്ടക്ടർമാരെ സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ മനുഷ്യച്ചങ്ങലതീർത്തു.
കറുത്ത തുണി കൊണ്ട് വായ്മൂടിക്കെട്ടി സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റു മുതൽ വൈഎംസിഎ റോഡിലേക്ക് തിരിയുന്ന റോഡിനു സമീപത്തുവരെയാണ് ഇവർ മനുഷ്യച്ചങ്ങല തീർത്തത്. കഴിഞ്ഞ ഒരു മാസമായി എംപാനൽ കണ്ടക്ടർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിലാണ്. സമരത്തിനിടെ ഇന്നലെ കണിയാപുരം സ്വദേശിയായ എംപാനൽ ജീവനക്കാരി ശ്രീദീപ കുഴഞ്ഞു വീണു. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് കുഴഞ്ഞുവീണ ഇവരെ പോലീസ് ആംബുലൻസിൽ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാഷ്ട്രീയ നേതാക്കൾ അഭിവാദ്യം അർപ്പിച്ചു പോകുന്നതല്ലാതെ വിഷയ പരിഹാരത്തിനായി ഇടപെടുന്നില്ലെന്ന് സമരസമിതി കണ്‍വീനർ എം. ദിനേഷ് ബാബു ആരോപിച്ചു. വസ്തുതകൾ മറച്ച് വച്ച് തെറ്റായ വിവരങ്ങളാണ് സർക്കാർ കോടതിയിൽ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി എംപാനൽ കണ്ടക്ടർമാർക്കെതിരെ വിധി പുറപ്പെടുവിച്ചത്. 3861 പേരുടെ ജോലിയും ജീവിതവുമാണ് ഇതിലൂടെ നഷ്ടമായത്. സമരപ്പന്തൽ പൊളിച്ചു മാറ്റിയ സർക്കാർ നടപടി പ്രതിഷേധാർഹമാണ്. പന്തലില്ലെങ്കിലും തങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുമെന്നും നേതാക്കൾ പറഞ്ഞു.
കറുത്ത തുണി കൊണ്ട് വായ്മൂടിക്കെട്ടി സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റു മുതൽ വൈഎംസിഎ റോഡിലേക്ക് തിരിയുന്ന റോഡിനു സമീപത്തുവരെയാണ് ഇവർ മനുഷ്യച്ചങ്ങല തീർത്തത്. കഴിഞ്ഞ ഒരു മാസമായി എംപാനൽ കണ്ടക്ടർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിലാണ്. സമരത്തിനിടെ ഇന്നലെ കണിയാപുരം സ്വദേശിയായ എംപാനൽ ജീവനക്കാരി ശ്രീദീപ കുഴഞ്ഞു വീണു. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് കുഴഞ്ഞുവീണ ഇവരെ പോലീസ് ആംബുലൻസിൽ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാഷ്ട്രീയ നേതാക്കൾ അഭിവാദ്യം അർപ്പിച്ചു പോകുന്നതല്ലാതെ വിഷയ പരിഹാരത്തിനായി ഇടപെടുന്നില്ലെന്ന് സമരസമിതി കണ്‍വീനർ എം. ദിനേഷ് ബാബു ആരോപിച്ചു. വസ്തുതകൾ മറച്ച് വച്ച് തെറ്റായ വിവരങ്ങളാണ് സർക്കാർ കോടതിയിൽ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി എംപാനൽ കണ്ടക്ടർമാർക്കെതിരെ വിധി പുറപ്പെടുവിച്ചത്. 3861 പേരുടെ ജോലിയും ജീവിതവുമാണ് ഇതിലൂടെ നഷ്ടമായത്. സമരപ്പന്തൽ പൊളിച്ചു മാറ്റിയ സർക്കാർ നടപടി പ്രതിഷേധാർഹമാണ്. പന്തലില്ലെങ്കിലും തങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുമെന്നും നേതാക്കൾ പറഞ്ഞു.