അന്പലപ്പുഴ: മകളെ ശല്യപ്പെടുത്തിയെന്നാരോപിച്ച് കഴിഞ്ഞദിവസം യുവാവിനെ കുത്തിക്കൊന്ന സോളമന്റെ (40) വീടിനു തീയിട്ടു. ഇന്നലെ വൈകുന്നേരം അഞ്ചോടെ മുൻവശത്തെ വാതിലിൽ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാർ തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഉണ്ടായില്ല.
സംഭവത്തിൽ വാടയ്ക്കൽ വല്യേതയ്യിൽ മജോ (29)യെ പുന്നപ്ര പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തുക്കൾക്കായി പോലീസ് തെരച്ചിൽ ഉൗർജിതമാക്കി.
സംഭവത്തിൽ വാടയ്ക്കൽ വല്യേതയ്യിൽ മജോ (29)യെ പുന്നപ്ര പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തുക്കൾക്കായി പോലീസ് തെരച്ചിൽ ഉൗർജിതമാക്കി.