തിരുവനന്തപുരം: കേരളാ ഫിനാൻഷ്ൽ കോർപറേഷന്റെ (കെഎഫ്സി) കടപ്പത്രങ്ങൾക്കും ബാങ്ക് വായ്പകൾക്കുമുള്ള റേറ്റിംഗ് മെച്ചപ്പെടുത്തി. കേരള സർക്കാർ ഗാരന്റിയുള്ള 400 കോടി രൂപയുടെ കടപ്പത്രത്തിന്റെ റേറ്റിംഗ് ബ്രിക്സ്വർക്ക് ഏജൻസി എ (നെഗറ്റീവ്) ൽനിന്നും എ ഗ്രേഡായി ഉയർത്തി നൽകി. ഇത് കെഎഫ്സിയുടെ സുസ്ഥിര വളർച്ചയുടെ സൂചകമാണ്.
സർക്കാർ ഗാരന്റിയല്ലാതെ സമാഹരിച്ച 500 കോടിയുടെയും പുതുതായി സമാഹരിക്കാൻ ഉദ്ദേശിക്കുന്ന 250 കോടിയുടെ കടപ്പത്രങ്ങൾക്ക് റിസർവ് ബാങ്കിന്റെയും സെബിയുടെയും അംഗീകരമുള്ള റേറ്റിംഗ് ഏജൻസിയായ ബ്രിക്സ് വർക്ക്, ഡബിൾ എ റേറ്റിംഗ് ആണ് നൽകിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ പിന്തുണയും നിഷ്ക്രിയ ആസ്ഥിയിലുണ്ടായിട്ടുള്ള കുറവും മൂലധനത്തിന്റെ ലഭ്യതയും കൂടാതെ സ്ഥാപനത്തിന്റെ സാന്പത്തിക ഭദ്രതയുമാണ് റേറ്റിംഗ് അടിസ്ഥാനമാക്കുന്ന ഘടകങ്ങൾ.
2011 കെഎഫ്സി മുതലാണ് കടപ്പത്രത്തിലൂടെ തുക സ്വരൂപിക്കുവാൻ തുടങ്ങിയത്. ഇതുവരെ അഞ്ചുതവണ കടപ്പത്രങ്ങൾ വിജയകരമായി പൂർത്തിയാക്കി. സർക്കാർ ഗാരന്റിയില്ലാതെ കടപ്പത്രം വഴി തുക സമാഹരിക്കുന്ന സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് കെഎഫ്സി.
ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റിൽ കെഎഫ്സി കടപ്പത്രം വഴി 500 കോടി അധിക സമാഹരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അനൂകൂല സാഹചര്യമായാൽ ഈ സാന്പത്തിക വർഷത്തിൽതന്നെ കടപ്പത്രത്തിലൂടെ തുക സമാഹരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് കെഎഫ്സിയുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കൗശിക് അറിയിച്ചു.
റേറ്റിംഗ് മെച്ചപ്പെട്ടതിനാൽ കുറഞ്ഞ നിരക്കിൽ തുക കണ്ടെത്തി, സംരംഭകർക്ക് കൂടുതൽ വായ്പകൾ അനുവദിക്കാൻ കെഎഫ്സിക്ക് സാധ്യമാകും.
സർക്കാർ ഗാരന്റിയല്ലാതെ സമാഹരിച്ച 500 കോടിയുടെയും പുതുതായി സമാഹരിക്കാൻ ഉദ്ദേശിക്കുന്ന 250 കോടിയുടെ കടപ്പത്രങ്ങൾക്ക് റിസർവ് ബാങ്കിന്റെയും സെബിയുടെയും അംഗീകരമുള്ള റേറ്റിംഗ് ഏജൻസിയായ ബ്രിക്സ് വർക്ക്, ഡബിൾ എ റേറ്റിംഗ് ആണ് നൽകിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ പിന്തുണയും നിഷ്ക്രിയ ആസ്ഥിയിലുണ്ടായിട്ടുള്ള കുറവും മൂലധനത്തിന്റെ ലഭ്യതയും കൂടാതെ സ്ഥാപനത്തിന്റെ സാന്പത്തിക ഭദ്രതയുമാണ് റേറ്റിംഗ് അടിസ്ഥാനമാക്കുന്ന ഘടകങ്ങൾ.
2011 കെഎഫ്സി മുതലാണ് കടപ്പത്രത്തിലൂടെ തുക സ്വരൂപിക്കുവാൻ തുടങ്ങിയത്. ഇതുവരെ അഞ്ചുതവണ കടപ്പത്രങ്ങൾ വിജയകരമായി പൂർത്തിയാക്കി. സർക്കാർ ഗാരന്റിയില്ലാതെ കടപ്പത്രം വഴി തുക സമാഹരിക്കുന്ന സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് കെഎഫ്സി.
ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റിൽ കെഎഫ്സി കടപ്പത്രം വഴി 500 കോടി അധിക സമാഹരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അനൂകൂല സാഹചര്യമായാൽ ഈ സാന്പത്തിക വർഷത്തിൽതന്നെ കടപ്പത്രത്തിലൂടെ തുക സമാഹരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് കെഎഫ്സിയുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കൗശിക് അറിയിച്ചു.
റേറ്റിംഗ് മെച്ചപ്പെട്ടതിനാൽ കുറഞ്ഞ നിരക്കിൽ തുക കണ്ടെത്തി, സംരംഭകർക്ക് കൂടുതൽ വായ്പകൾ അനുവദിക്കാൻ കെഎഫ്സിക്ക് സാധ്യമാകും.