കൊച്ചി: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 2018ലെ ദേശീയ ജല അവാർഡ് എറണാകുളം ജില്ലയ്ക്ക് ലഭിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജില്ലകളിൽ രണ്ടാം സ്ഥാനമാണ് ജില്ലയ്ക്ക് ലഭിച്ചത്. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം, കർണാടക, ഗോവ, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ജില്ലകൾക്കുള്ള വിഭാഗത്തിലാണ് എറണാകുളത്തെ മികച്ച രണ്ടാമത്തെ ജില്ലയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ടു വർഷത്തെ ജലസംരക്ഷണ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്. മധുര ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം.