കൊച്ചി: നിയമവിരുദ്ധ മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർക്കു നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. നാശനഷ്ടങ്ങൾ സംബന്ധിച്ചു പോലീസ് റിപ്പോർട്ട് നൽകണമെന്നു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്തെന്ന വാർത്തയിൽ ഇതിനു വിരുദ്ധമായി കോടതിയുത്തരവുള്ള കാര്യം പറയുന്നില്ല. മിന്നൽ ഹർത്താൽ ആഹ്വാനം കോടതിയുത്തരവിനു വിരുദ്ധമാണെന്നു ജനങ്ങളെ മാധ്യമങ്ങൾ അറിയിക്കണം. ഹർത്താലിനു വഴങ്ങാതിരിക്കാൻ ഇതു പ്രയോജനപ്പെടും. യൂത്ത് കോണ്ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട കേസാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. മിന്നൽ ഹർത്താൽ ആഹ്വാനങ്ങൾക്കു വഴങ്ങുന്നത് അനധികൃത ഹർത്താലുകൾക്കു പിന്തുണ നൽകുന്നതിനു തുല്യമാണ്. ബസ് ഓപ്പറേറ്റർമാർ സർവീസ് നടത്താത്തതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരീക്ഷ നടത്താത്തതും ശരിയല്ല. ഇതിനവർ ചട്ടപ്രകാരം നടപടി നേരിടേണ്ടി വരും- ഉത്തരവിൽ പറയുന്നു. ഹർജികൾ 22നു ഹൈക്കോടതി വീണ്ടും പരിഗണിക്കും.
മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്തെന്ന വാർത്തയിൽ ഇതിനു വിരുദ്ധമായി കോടതിയുത്തരവുള്ള കാര്യം പറയുന്നില്ല. മിന്നൽ ഹർത്താൽ ആഹ്വാനം കോടതിയുത്തരവിനു വിരുദ്ധമാണെന്നു ജനങ്ങളെ മാധ്യമങ്ങൾ അറിയിക്കണം. ഹർത്താലിനു വഴങ്ങാതിരിക്കാൻ ഇതു പ്രയോജനപ്പെടും. യൂത്ത് കോണ്ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ട കേസാണു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. മിന്നൽ ഹർത്താൽ ആഹ്വാനങ്ങൾക്കു വഴങ്ങുന്നത് അനധികൃത ഹർത്താലുകൾക്കു പിന്തുണ നൽകുന്നതിനു തുല്യമാണ്. ബസ് ഓപ്പറേറ്റർമാർ സർവീസ് നടത്താത്തതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരീക്ഷ നടത്താത്തതും ശരിയല്ല. ഇതിനവർ ചട്ടപ്രകാരം നടപടി നേരിടേണ്ടി വരും- ഉത്തരവിൽ പറയുന്നു. ഹർജികൾ 22നു ഹൈക്കോടതി വീണ്ടും പരിഗണിക്കും.