തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തി. കാസർഗോട്ട് നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ രാവിലെ എകെജി സെന്ററിൽ ഇരുവരുടെയും കൂടിക്കാഴ്ച.
ജില്ലയിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചു സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനുമായി പിണറായിയും കോടിയേരിയും ഫോണിൽ സംസാരിച്ചു.
പ്രതിഷേധമുണ്ടായാലും പ്രതികരിക്കരുതെന്ന നിർദേശം പാർട്ടി പ്രവർത്തകർക്കു നൽകണമെന്നു ജില്ലാ സെക്രട്ടറിയോടു നേതാക്കൾ ആവശ്യപ്പെട്ടു. പോലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും പാർട്ടി ജില്ലാ ഘടകത്തിനു നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചു സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനുമായി പിണറായിയും കോടിയേരിയും ഫോണിൽ സംസാരിച്ചു.
പ്രതിഷേധമുണ്ടായാലും പ്രതികരിക്കരുതെന്ന നിർദേശം പാർട്ടി പ്രവർത്തകർക്കു നൽകണമെന്നു ജില്ലാ സെക്രട്ടറിയോടു നേതാക്കൾ ആവശ്യപ്പെട്ടു. പോലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും പാർട്ടി ജില്ലാ ഘടകത്തിനു നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.