തിരുവനന്തപുരം: കാസർഗോഡ് പെരിയയിൽ രണ്ടു കോണ്ഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് ഇന്നലെ അങ്ങിങ്ങ് അക്രമങ്ങളുണ്ടായി. തിരുവനന്തപുരത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായി. പോലീസ് പ്രവർത്തകർക്കു നേരേ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ രണ്ടു മാധ്യമപ്രവർത്തകർക്കു പരിക്കേറ്റു.
രാവിലെ ഏഴ് വരെയുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ മുടക്കം കൂടാതെ നടന്നു. എന്നാൽ, ഏഴു മണിക്കുശേഷം തിരുവനന്തപുരം നഗരത്തിൽ പലയിടങ്ങളിലും യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ബസുകൾ തടയുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. പിന്നീട് പോലീസ് നിർദേശമനുസരിച്ചാണ് സർവീസുകൾ നടത്തിയത്. ദീർഘദൂര സർവീസുകളടക്കം നിരവധി സർവീസുകൾ മുടങ്ങി.
ആറ്റിങ്ങലിൽ ബസ്സ്റ്റാന്ഡിനു മുന്നിൽ ബസ് തടഞ്ഞ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റുകാൽ പൊങ്കാലയ്ക്കുള്ള തയാറെടുപ്പുകൾ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിലെ കടകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു.
കൊല്ലം ചിന്നക്കടയിൽ ബസുകളും സ്വകാര്യവാഹനങ്ങളും തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. എറണാകുളം ജില്ലയിൽ പള്ളുരുത്തി, പെരുന്പാവൂർ, ആലുവ എന്നിവിടങ്ങളിൽ സ്വകാര്യ വാഹനങ്ങളുൾപ്പെടെ തടഞ്ഞു. കളമശേരിയിലും അങ്കമാലിയിലും നേരിയ സംഘർഷമുണ്ടായി.
തൃശൂരിൽ കെഎസ്ആർടിസി ഭാഗികമായി സർവീസ് നടത്തി. ഉത്സവം നടക്കുന്നതിനാൽ ഗുരുവായൂർ നഗരത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.
ഇടുക്കി രാജാക്കാട് കടകൾ അടപ്പിക്കാൻ ശ്രമിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായി. കട്ടപ്പനയിൽ വാഹനം തടയാൻ ശ്രമിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് പ്രവർത്തകർക്കു നേരെ പോലീസ് ലാത്തിവീശി. പാലക്കാട് വാളയാർ മേഖലകളിൽ സർവീസ് നടത്തിയ അന്തർസംസ്ഥാന ബസുകൾക്കും കെഎസ്ആർടിസി ബസുകൾക്കും നേരെ കല്ലേറുണ്ടായി. ഹർത്താലിൽ അക്രമം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിരുന്നു.
രാവിലെ ഏഴ് വരെയുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ മുടക്കം കൂടാതെ നടന്നു. എന്നാൽ, ഏഴു മണിക്കുശേഷം തിരുവനന്തപുരം നഗരത്തിൽ പലയിടങ്ങളിലും യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ബസുകൾ തടയുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. പിന്നീട് പോലീസ് നിർദേശമനുസരിച്ചാണ് സർവീസുകൾ നടത്തിയത്. ദീർഘദൂര സർവീസുകളടക്കം നിരവധി സർവീസുകൾ മുടങ്ങി.
ആറ്റിങ്ങലിൽ ബസ്സ്റ്റാന്ഡിനു മുന്നിൽ ബസ് തടഞ്ഞ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ്റുകാൽ പൊങ്കാലയ്ക്കുള്ള തയാറെടുപ്പുകൾ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിലെ കടകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു.
കൊല്ലം ചിന്നക്കടയിൽ ബസുകളും സ്വകാര്യവാഹനങ്ങളും തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. എറണാകുളം ജില്ലയിൽ പള്ളുരുത്തി, പെരുന്പാവൂർ, ആലുവ എന്നിവിടങ്ങളിൽ സ്വകാര്യ വാഹനങ്ങളുൾപ്പെടെ തടഞ്ഞു. കളമശേരിയിലും അങ്കമാലിയിലും നേരിയ സംഘർഷമുണ്ടായി.
തൃശൂരിൽ കെഎസ്ആർടിസി ഭാഗികമായി സർവീസ് നടത്തി. ഉത്സവം നടക്കുന്നതിനാൽ ഗുരുവായൂർ നഗരത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.
ഇടുക്കി രാജാക്കാട് കടകൾ അടപ്പിക്കാൻ ശ്രമിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായി. കട്ടപ്പനയിൽ വാഹനം തടയാൻ ശ്രമിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് പ്രവർത്തകർക്കു നേരെ പോലീസ് ലാത്തിവീശി. പാലക്കാട് വാളയാർ മേഖലകളിൽ സർവീസ് നടത്തിയ അന്തർസംസ്ഥാന ബസുകൾക്കും കെഎസ്ആർടിസി ബസുകൾക്കും നേരെ കല്ലേറുണ്ടായി. ഹർത്താലിൽ അക്രമം നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിരുന്നു.