തിരുവനന്തപുരം: ഇന്നലെ യൂത്ത് കോണ്ഗ്രസ് നടത്തിയ ഹർത്താൽ നിയമവിരുദ്ധമാണെന്നു ഹൈക്കോടതി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർ നിയമ നടപടികൾ സ്വീകരിക്കാനാണു സർക്കാർ തീരുമാനം.
പൊതുമേഖലയിലുണ്ടാകുന്ന നഷ്ടങ്ങൾക്കു പുറമേ സ്വകാര്യ നഷ്ടങ്ങൾക്കായി കേരള പ്രിവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പേയ്മെന്റ് ഓഫ് കോമ്പൻസേഷൻ ഓർഡിനൻസ് പ്രകാരം നടപടി സ്വീകരിക്കാൻ പോലീസിന് ആഭ്യന്തര വകുപ്പു നിർദേശം നൽകി. ഈ വകുപ്പുപ്രകാരം കേസെടുത്താൽ, അറസ്റ്റിലാകുന്നയാൾക്കു ജാമ്യം ലഭിക്കണമെങ്കിൽ പോലും നഷ്ടത്തിന്റെ 50 ശതമാനം തുക കോടതിയിൽ കെട്ടിവയ്ക്കണം. ഇത്തരത്തിൽ വ്യാപക നടപടി സ്വീകരിക്കാനാണു നിർദേശം.
ഇതോടൊപ്പം പ്രതിപക്ഷം നിർദേശിച്ച ഹർത്താൽ നിയന്ത്രണ നിയമം സംസ്ഥാനത്തു കൊണ്ടുവരുന്നതും പരിഗണനയിലാണ്. ഇതു സംബന്ധിച്ച പ്രാഥമിക ആലോചനകൾ പൂർത്തിയായി വരുന്നു.
പൊതുമേഖലയിലുണ്ടാകുന്ന നഷ്ടങ്ങൾക്കു പുറമേ സ്വകാര്യ നഷ്ടങ്ങൾക്കായി കേരള പ്രിവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പേയ്മെന്റ് ഓഫ് കോമ്പൻസേഷൻ ഓർഡിനൻസ് പ്രകാരം നടപടി സ്വീകരിക്കാൻ പോലീസിന് ആഭ്യന്തര വകുപ്പു നിർദേശം നൽകി. ഈ വകുപ്പുപ്രകാരം കേസെടുത്താൽ, അറസ്റ്റിലാകുന്നയാൾക്കു ജാമ്യം ലഭിക്കണമെങ്കിൽ പോലും നഷ്ടത്തിന്റെ 50 ശതമാനം തുക കോടതിയിൽ കെട്ടിവയ്ക്കണം. ഇത്തരത്തിൽ വ്യാപക നടപടി സ്വീകരിക്കാനാണു നിർദേശം.
ഇതോടൊപ്പം പ്രതിപക്ഷം നിർദേശിച്ച ഹർത്താൽ നിയന്ത്രണ നിയമം സംസ്ഥാനത്തു കൊണ്ടുവരുന്നതും പരിഗണനയിലാണ്. ഇതു സംബന്ധിച്ച പ്രാഥമിക ആലോചനകൾ പൂർത്തിയായി വരുന്നു.