തിരുവനന്തപുരം: ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുന്നതിൽ പ്രധാന ഘടകമാകുമെന്നിരിക്കെ പാർട്ടി അനുഭാവികളായ എൻഎസ്എസ് അംഗങ്ങളുടെ മനോഗതം അറിയാൻ സിപിഎം പ്രവർത്തനം തുടങ്ങി. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പാർട്ടിയും സർക്കാരും കൈക്കൊണ്ട നിലപാട് ശരിയല്ലെന്നു പറഞ്ഞ് അകന്നു നിൽക്കുന്ന പാർട്ടിയുമായി അനുഭാവമുള്ള എൻഎസ്എസുകാരെ അനുനയിപ്പിക്കുകയെന്നതാണ് ആദ്യത്തെ ദൗത്യം.
ഇതിനായി സിപിഎം ജില്ലാ നേതാക്കൾ ഉൾപ്പെട്ട പ്രത്യേക സ്ക്വാഡ് ബൂത്ത് തലത്തിൽ പ്രവർത്തനം ആരംഭിച്ചു. പാർട്ടി അംഗത്വമുള്ളവരും അനുഭാവികളുമായ എൻഎസ്എസ് കരയോഗം ഭാരവാഹികളെ നേതാക്കൾ പ്രത്യേകം വീട്ടിലെത്തി നിലവിലെ രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തുകയാണ്.
ലോകസ്ഭാ മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യമറിയാൻ ആർഎസ്എസ് നടത്തിയ രഹസ്യ സർവേയിൽ അവരെ തന്നെ ഞെട്ടിക്കുന്ന വിവരമാണുള്ളത്. അരാഷ്ട്രീയവാദികൾ എന്നു രേഖപ്പെടുത്തിയ കോളത്തിൽ സിപിഎമ്മിനും ബിജെപിക്കും വോട്ട് ചെയ്യില്ലെന്നാണു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ നിലപാട് യുഡിഎഫിനു ഗുണം ചെയ്യുമെന്നാണു നിഗമനം. ആർഎസ്എസിന്റെ സർവേ റിപ്പോർട്ട് പുറത്തുവന്നതും മാധ്യമങ്ങൾ നടത്തിയ സർവേ റിപ്പോർട്ടും കൂടി പരിഗണിക്കുന്പോൾ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നില പരുങ്ങലിലാകുമെന്ന ഭയപ്പാടിലാണു സിപിഎം. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ സംസ്ഥാന ജാഥയ്ക്കിടെതന്നെ തിടുക്കത്തിൽ വോട്ടർമാരെ നിരീക്ഷിക്കാനും അനുഭാവികളെ കൂടെ നിർത്താനുമുള്ള പ്രവർത്തനങ്ങൾ സിപിഎം സംഘടിപ്പിക്കുന്നത്.
ഇതിനിടെ രണ്ടു സിറ്റിംഗ് എംപിമാരോടു തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങാൻ സിപിഎം നേതൃത്വം അനൗപചാരികമായി നിർദേശം നൽകി. ആറ്റിങ്ങൽ എംപി ഡോ. എ. സന്പത്തും പാലക്കാട് എംപി എം.ബി. രാജേഷും സിറ്റിംഗ് സീറ്റുകളിൽ വീണ്ടും ജനവിധി തേടും. രണ്ടു തവണ മത്സരിച്ചവർക്കു വീണ്ടും മത്സരിക്കണമെങ്കിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇക്കാര്യത്തിൽ അടുത്തമാസം ആദ്യം ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയിലാണു തീരുമാനമെടുക്കേണ്ടതെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വം അനുവാദം നൽകിയിട്ടുണ്ട്. ആലത്തൂരിൽ പി.കെ. ബിജുവിനെ വീണ്ടും മത്സരിപ്പിക്കണമോയെന്ന കാര്യത്തിൽ സിപിഎം നേതൃതലത്തിൽ ആശയക്കുഴപ്പമുണ്ട്.
കൊല്ലത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ മത്സരിക്കും. മണ്ഡലത്തിലെ ജാതി-മത നേതാക്കളെ രഹസ്യമായി കാണുന്ന തിരക്കിലാണ് അദ്ദേഹം. നിലവിലെ എംപി എൻ.കെ. പ്രേമചന്ദ്രനെ സ്ഥാനാർഥിയായി ആർഎസ്പി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിയതുപോലെയാണു കൊല്ലത്തു പ്രേമചന്ദ്രൻ. സിപിഎമ്മും എൻ.കെ. പ്രേമചന്ദ്രനും തമ്മിൽ കടുത്ത ശത്രുതയിലാണ്. അതുകൊണ്ടു കൊല്ലത്തെ മത്സരം സിപിഎമ്മിനു രാഷ്ട്രീയ പോരാട്ടം കൂടിയാണ്.
എം. പ്രേംകുമാർ
ഇതിനായി സിപിഎം ജില്ലാ നേതാക്കൾ ഉൾപ്പെട്ട പ്രത്യേക സ്ക്വാഡ് ബൂത്ത് തലത്തിൽ പ്രവർത്തനം ആരംഭിച്ചു. പാർട്ടി അംഗത്വമുള്ളവരും അനുഭാവികളുമായ എൻഎസ്എസ് കരയോഗം ഭാരവാഹികളെ നേതാക്കൾ പ്രത്യേകം വീട്ടിലെത്തി നിലവിലെ രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തുകയാണ്.
ലോകസ്ഭാ മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യമറിയാൻ ആർഎസ്എസ് നടത്തിയ രഹസ്യ സർവേയിൽ അവരെ തന്നെ ഞെട്ടിക്കുന്ന വിവരമാണുള്ളത്. അരാഷ്ട്രീയവാദികൾ എന്നു രേഖപ്പെടുത്തിയ കോളത്തിൽ സിപിഎമ്മിനും ബിജെപിക്കും വോട്ട് ചെയ്യില്ലെന്നാണു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ നിലപാട് യുഡിഎഫിനു ഗുണം ചെയ്യുമെന്നാണു നിഗമനം. ആർഎസ്എസിന്റെ സർവേ റിപ്പോർട്ട് പുറത്തുവന്നതും മാധ്യമങ്ങൾ നടത്തിയ സർവേ റിപ്പോർട്ടും കൂടി പരിഗണിക്കുന്പോൾ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നില പരുങ്ങലിലാകുമെന്ന ഭയപ്പാടിലാണു സിപിഎം. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ സംസ്ഥാന ജാഥയ്ക്കിടെതന്നെ തിടുക്കത്തിൽ വോട്ടർമാരെ നിരീക്ഷിക്കാനും അനുഭാവികളെ കൂടെ നിർത്താനുമുള്ള പ്രവർത്തനങ്ങൾ സിപിഎം സംഘടിപ്പിക്കുന്നത്.
ഇതിനിടെ രണ്ടു സിറ്റിംഗ് എംപിമാരോടു തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങാൻ സിപിഎം നേതൃത്വം അനൗപചാരികമായി നിർദേശം നൽകി. ആറ്റിങ്ങൽ എംപി ഡോ. എ. സന്പത്തും പാലക്കാട് എംപി എം.ബി. രാജേഷും സിറ്റിംഗ് സീറ്റുകളിൽ വീണ്ടും ജനവിധി തേടും. രണ്ടു തവണ മത്സരിച്ചവർക്കു വീണ്ടും മത്സരിക്കണമെങ്കിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഇക്കാര്യത്തിൽ അടുത്തമാസം ആദ്യം ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയിലാണു തീരുമാനമെടുക്കേണ്ടതെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വത്തിന് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വം അനുവാദം നൽകിയിട്ടുണ്ട്. ആലത്തൂരിൽ പി.കെ. ബിജുവിനെ വീണ്ടും മത്സരിപ്പിക്കണമോയെന്ന കാര്യത്തിൽ സിപിഎം നേതൃതലത്തിൽ ആശയക്കുഴപ്പമുണ്ട്.
കൊല്ലത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ മത്സരിക്കും. മണ്ഡലത്തിലെ ജാതി-മത നേതാക്കളെ രഹസ്യമായി കാണുന്ന തിരക്കിലാണ് അദ്ദേഹം. നിലവിലെ എംപി എൻ.കെ. പ്രേമചന്ദ്രനെ സ്ഥാനാർഥിയായി ആർഎസ്പി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിയതുപോലെയാണു കൊല്ലത്തു പ്രേമചന്ദ്രൻ. സിപിഎമ്മും എൻ.കെ. പ്രേമചന്ദ്രനും തമ്മിൽ കടുത്ത ശത്രുതയിലാണ്. അതുകൊണ്ടു കൊല്ലത്തെ മത്സരം സിപിഎമ്മിനു രാഷ്ട്രീയ പോരാട്ടം കൂടിയാണ്.
എം. പ്രേംകുമാർ