തിരുവനന്തപുരം: വ്യവസായി ടി.സി. മാത്യുവിനെ കബിളിപ്പിച്ചെന്ന കേസിൽ സരിത എസ്. നായരെയും ബിജു രാധാകൃഷ്ണനെയും തെളിവുകളുടെ അഭാവത്തിൽ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേററ്റ് കോടതി വെറുതെ വിട്ടു. കേസിൽ ക്രിമിനൽ തട്ടിപ്പ് നടന്നിട്ടില്ലെന്നും കരാർ ലംഘനം മാത്രമേ നടന്നിട്ടുള്ളുവെന്നും കോടതി വ്യക്തമാക്കി.
ടീം സോളാർ എനർജി സൊല്യൂഷൻസ് കമ്പനിയുടെ കൊച്ചി മേഖല ഓഫീസിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡയറക്ടറുമാണെന്നു തെറ്റിദ്ധരിപ്പിച്ച് ടി.സി. മാത്യുവിനു സോളാർ പാനലുകളുടെയും കാറ്റാടി യന്ത്രങ്ങളുടെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിതരണാവകാശം നൽകാമെന്നു പറഞ്ഞ് 1.5 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
ടീം സോളാർ എനർജി സൊല്യൂഷൻസ് കമ്പനിയുടെ കൊച്ചി മേഖല ഓഫീസിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡയറക്ടറുമാണെന്നു തെറ്റിദ്ധരിപ്പിച്ച് ടി.സി. മാത്യുവിനു സോളാർ പാനലുകളുടെയും കാറ്റാടി യന്ത്രങ്ങളുടെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിതരണാവകാശം നൽകാമെന്നു പറഞ്ഞ് 1.5 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.