തിരുവനന്തപുരം : കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കൊലചെയ്യപ്പെട്ട സംഭവം അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്തൊക്കെ പ്രകോപനങ്ങളുമുണ്ടായാലും ഇത്തരമൊരു സംഭവം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൊലപാതകങ്ങളും അക്രമങ്ങളും സംഘടിപ്പിക്കുന്നത് പാർടി നയമല്ല. ഏതു ഘട്ടത്തിലും സമാധാനം നിലനിർത്താൻ പാർടി പ്രവർത്തകർ മുൻകൈയെടുക്കുകയാണു വേണ്ടത്. പാർടിയുടെ ഇത്തരം നിർദേശങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരെ പാർടിയിൽ വച്ചുപൊറുപ്പിക്കില്ല. ഇത്തരക്കാർക്ക് ഒരു സഹായവും പാർടിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കൊലപാതകങ്ങളും അക്രമങ്ങളും സംഘടിപ്പിക്കുന്നത് പാർടി നയമല്ല. ഏതു ഘട്ടത്തിലും സമാധാനം നിലനിർത്താൻ പാർടി പ്രവർത്തകർ മുൻകൈയെടുക്കുകയാണു വേണ്ടത്. പാർടിയുടെ ഇത്തരം നിർദേശങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരെ പാർടിയിൽ വച്ചുപൊറുപ്പിക്കില്ല. ഇത്തരക്കാർക്ക് ഒരു സഹായവും പാർടിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.