തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിനോടു മര്യാദയില്ലാതെ പെരുമാറിയതായി ആരോപിക്കപ്പെടുന്ന ഡോക്ടർക്കെതിരേ വനിതാ കമ്മീഷനു പരാതി നൽകിയതായി കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ഉഷാദേവി പറഞ്ഞു.
കഴിഞ്ഞ 11 നാണ് കോട്ടയം മെഡിക്കൽ കോളജിൽ സംഭവമുണ്ടായത്. സർജിക്കൽ ഐസിയുവിൽ അഡ്മിറ്റായിരുന്ന രോഗികളുടെ പ്രഷറും ഷുഗറും നോക്കിക്കൊണ്ടിരിക്കുകയായിരുന്നു നഴ്സ്. ഈ സമയത്ത് അത്യാസന്ന നിലയിലായ ഒരു രോഗിയെ ഐസിയുവിലേക്കു കൊണ്ടു വന്നപ്പോൾ നഴ്സ് ഗ്ലൂക്കോമീറ്റർ ഉൾപ്പെടെയുള്ള പരിശോധനാ സാമഗ്രികൾ അടങ്ങിയ ട്രേ രോഗിയുടെ കാലിൽ വച്ച് രണ്ടാമത്തെ രോഗിയെ പരിചരിക്കാൻ പോയി. ഈ കാരണത്തിലാണു ഡോക്ടർ നഴ്സിനെ കട്ടിലിൽ കിടത്തി കാലിൽ അതേ ട്രേ വച്ചു ശിക്ഷിച്ചതെന്നും ഇതു സ്ത്രീത്വത്തെ അപമാനിച്ചതിനു തുല്യമായാണു സംഘടന കാണുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ 11 നാണ് കോട്ടയം മെഡിക്കൽ കോളജിൽ സംഭവമുണ്ടായത്. സർജിക്കൽ ഐസിയുവിൽ അഡ്മിറ്റായിരുന്ന രോഗികളുടെ പ്രഷറും ഷുഗറും നോക്കിക്കൊണ്ടിരിക്കുകയായിരുന്നു നഴ്സ്. ഈ സമയത്ത് അത്യാസന്ന നിലയിലായ ഒരു രോഗിയെ ഐസിയുവിലേക്കു കൊണ്ടു വന്നപ്പോൾ നഴ്സ് ഗ്ലൂക്കോമീറ്റർ ഉൾപ്പെടെയുള്ള പരിശോധനാ സാമഗ്രികൾ അടങ്ങിയ ട്രേ രോഗിയുടെ കാലിൽ വച്ച് രണ്ടാമത്തെ രോഗിയെ പരിചരിക്കാൻ പോയി. ഈ കാരണത്തിലാണു ഡോക്ടർ നഴ്സിനെ കട്ടിലിൽ കിടത്തി കാലിൽ അതേ ട്രേ വച്ചു ശിക്ഷിച്ചതെന്നും ഇതു സ്ത്രീത്വത്തെ അപമാനിച്ചതിനു തുല്യമായാണു സംഘടന കാണുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.