കോട്ടയം: മാനവ വിഭവശേഷി വികസന മന്ത്രാലയം കേരളത്തിന് അനുവദിച്ചു നിർമാണം പൂർത്തിയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി )യുടെ കോട്ടയം സെന്ററിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3.30നു കേന്ദ്രമന്ത്രി പ്രകാശ് ജവേദ്ക്കർ വീഡിയോ കോണ്ഫറൻസിലൂടെ നിർവഹിക്കും. കെ.എം. മാണി എംഎൽഎയും ജോസ് കെ. മാണി എംപിയും ഐഐഐടി ഉദ്യോഗസ്ഥരും വിദ്യാർഥികളും പങ്കെടുക്കും. മീനച്ചിൽ താലൂക്കിലെ വലവൂരിൽ 55 ഏക്കർ സ്ഥലത്താണ് ഐഐഐടി കോട്ടയം സെന്ററിന്റെ മനോഹരമായ കാന്പസ് പൂർത്തിയായിരിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായി വേഗത്തിൽ പൂർത്തിയായ ഐഐഐടി കാന്പസാണ് വലവൂരിലേത്. അലഹബാദ്, ഗ്വാളിയാർ, ജബൽപ്പൂർ എന്നിവിടങ്ങളിലാണ് ഐഐഐടി നിലവിലുള്ളത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണു നിർമാണം പൂർത്തിയാക്കിയത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക്, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, കാന്റീൻ, മഴവെള്ളസംഭരണി തുടങ്ങിയവ ഉൾപ്പെട്ടതാണ് ഐഐഐടിയുടെ കാന്പസ്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലും തിരുവനന്തപുരം ഐസർ കാന്പസിലുമായാണ് ക്ലാസുകൾ പ്രവർത്തിച്ചിരുന്നത്. ഐഐഐടിക്ക് അഞ്ചു കോടി രൂപയുടെ അടൽ ഇൻകുബേഷൻ സെന്ററിനും അനുമതി ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നീതി ആയോഗിനുകീഴിൽ അനുവദിക്കപ്പെട്ട ഏക ഇൻകുബേഷൻ സെന്ററാണ് ഐഐഐടിയിലേത്. ഇൻകുബേഷൻ സെന്ററിനായി 10,000 ചതുരശ്ര അടിയാണ് മാറ്റിവച്ചിരിക്കുന്നത്. രാജ്യത്തെ യുവപ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുകൾ രാഷ്ട്രത്തിനു പ്രയോജനകരമാകും വിധം ഉപയോഗിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുക എന്നതാണ് ഇൻകുബേഷൻ സെന്ററിന്റെ ലക്ഷ്യം.
അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണു വിദ്യാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ് എന്നീ മൂന്ന് സ്ട്രീമുകളിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള ബിടെക് കോഴ്സുകളാണു നടത്തുന്നത്. കേന്ദ്ര റോഡ് ഫണ്ടിൽനിന്നു ജോസ് കെ. മാണി മുൻകൈയെടുത്തു പുലിയന്നൂർ - വലവൂർ ഐഐഐടിയിലേക്കുള്ള റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയർത്താൻ 17 കോടി രൂപയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായാണ് 200 കോടി രൂപയ്ക്കു മേൽ മുതൽമുടക്കുള്ള ഐഐഐടി കേരളത്തിനു ലഭിച്ചത്.
ഇന്ത്യയിൽ ആദ്യമായി വേഗത്തിൽ പൂർത്തിയായ ഐഐഐടി കാന്പസാണ് വലവൂരിലേത്. അലഹബാദ്, ഗ്വാളിയാർ, ജബൽപ്പൂർ എന്നിവിടങ്ങളിലാണ് ഐഐഐടി നിലവിലുള്ളത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണു നിർമാണം പൂർത്തിയാക്കിയത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക്, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, കാന്റീൻ, മഴവെള്ളസംഭരണി തുടങ്ങിയവ ഉൾപ്പെട്ടതാണ് ഐഐഐടിയുടെ കാന്പസ്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലും തിരുവനന്തപുരം ഐസർ കാന്പസിലുമായാണ് ക്ലാസുകൾ പ്രവർത്തിച്ചിരുന്നത്. ഐഐഐടിക്ക് അഞ്ചു കോടി രൂപയുടെ അടൽ ഇൻകുബേഷൻ സെന്ററിനും അനുമതി ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നീതി ആയോഗിനുകീഴിൽ അനുവദിക്കപ്പെട്ട ഏക ഇൻകുബേഷൻ സെന്ററാണ് ഐഐഐടിയിലേത്. ഇൻകുബേഷൻ സെന്ററിനായി 10,000 ചതുരശ്ര അടിയാണ് മാറ്റിവച്ചിരിക്കുന്നത്. രാജ്യത്തെ യുവപ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുകൾ രാഷ്ട്രത്തിനു പ്രയോജനകരമാകും വിധം ഉപയോഗിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുക എന്നതാണ് ഇൻകുബേഷൻ സെന്ററിന്റെ ലക്ഷ്യം.
അഖിലേന്ത്യ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണു വിദ്യാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ് എന്നീ മൂന്ന് സ്ട്രീമുകളിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള ബിടെക് കോഴ്സുകളാണു നടത്തുന്നത്. കേന്ദ്ര റോഡ് ഫണ്ടിൽനിന്നു ജോസ് കെ. മാണി മുൻകൈയെടുത്തു പുലിയന്നൂർ - വലവൂർ ഐഐഐടിയിലേക്കുള്ള റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയർത്താൻ 17 കോടി രൂപയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായാണ് 200 കോടി രൂപയ്ക്കു മേൽ മുതൽമുടക്കുള്ള ഐഐഐടി കേരളത്തിനു ലഭിച്ചത്.