തിരുവനന്തപുരം: കേരള സർവകലാശാലയിൽ യുജിസി ആറാം ശമ്പള പരിഷ്കരണ കുടിശിക സർവകലാശാലയുടെ തനതു ഫണ്ടിൽ നിന്നു നൽകാൻ നീക്കം. ഇന്നു ചേരുന്ന സിൻഡിക്കറ്റ് യോഗത്തിൽ ഇതു സംബന്ധിച്ചു തീരുമാനം എടുക്കാനാണു നീക്കം. തനതു ഫണ്ടിൽ നിന്നു തുക ചെലവഴിച്ചാൽ വൻ സാമ്പത്തിക ബാധ്യത സർവകലാശാലയ്ക്കുണ്ടാകുമെന്നാണു പറയപ്പെടുന്നത്.
യുജിസി കുടിശികയുടെ മൂന്നാംഗഡുവായ ഏഴു കോടി രൂപ സർവകലാശാലയുടെ തനതു ഫണ്ടിൽ നിന്നു നൽകിയത് ഓഡിറ്റ് ഒബ്ജക്ഷന് ഇടയാക്കിയിരുന്നു. ഈ തുക യുജിസിയിൽ നിന്ന് ഇതുവരെ ലഭ്യമായിട്ടില്ല. കേരള സർവകലാശാലയിലെ അധ്യാപക വിഭാഗം ജീവനക്കാരുടെ ആറാം ശന്പള പരിഷ്കരണത്തിനലെ നാലാം കുടിശിക നൽകാനാണു നീക്കം. വിദൂര പഠന വിഭാഗത്തിലെ സിൻഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിലാണ് നീക്കം.
വൈസ് ചാൻസലർ, പ്രോ- വൈസ് ചാൻസലർ എന്നിവരടക്കമുള്ളവർ കുടിശികയുടെ ഗുണഭോക്താക്കളായതിനാൽ നീക്കത്തിന് ഏറെ പിന്തുണ ലഭിക്കുന്നുണ്ട്. സർവകലാശാല ഗ്രാന്റ്സ് കമ്മിഷൻ അനുവദിക്കുന്ന തുകയിൽ നിന്നാണു സാധാരണയായി കുടിശിക നൽകുന്നത്.
യുജിസി കുടിശികയുടെ മൂന്നാംഗഡുവായ ഏഴു കോടി രൂപ സർവകലാശാലയുടെ തനതു ഫണ്ടിൽ നിന്നു നൽകിയത് ഓഡിറ്റ് ഒബ്ജക്ഷന് ഇടയാക്കിയിരുന്നു. ഈ തുക യുജിസിയിൽ നിന്ന് ഇതുവരെ ലഭ്യമായിട്ടില്ല. കേരള സർവകലാശാലയിലെ അധ്യാപക വിഭാഗം ജീവനക്കാരുടെ ആറാം ശന്പള പരിഷ്കരണത്തിനലെ നാലാം കുടിശിക നൽകാനാണു നീക്കം. വിദൂര പഠന വിഭാഗത്തിലെ സിൻഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിലാണ് നീക്കം.
വൈസ് ചാൻസലർ, പ്രോ- വൈസ് ചാൻസലർ എന്നിവരടക്കമുള്ളവർ കുടിശികയുടെ ഗുണഭോക്താക്കളായതിനാൽ നീക്കത്തിന് ഏറെ പിന്തുണ ലഭിക്കുന്നുണ്ട്. സർവകലാശാല ഗ്രാന്റ്സ് കമ്മിഷൻ അനുവദിക്കുന്ന തുകയിൽ നിന്നാണു സാധാരണയായി കുടിശിക നൽകുന്നത്.