കോട്ടയം: രാജ്യത്തിന്റെ ഭരണഘടന നൽകുന്ന അവകാശങ്ങളും നിലവിലുള്ള നിയമങ്ങളും ചർച്ച് ബില്ലിലൂടെ അട്ടിമറിച്ചു ക്രൈസ്തവ സമൂഹത്തെ വിരട്ടി വരുതിയിലാക്കാമെന്നും സഭാസ്ഥാപനങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്താമെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ ധാർഷ്ഠ്യവും അതിമോഹവും വിലപ്പോകില്ലെന്നു സിബിസിഐ ലെയ്റ്റി കൗണ്സിൽ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
സഭാവിരുദ്ധ ശക്തികൾക്കു സഭയ്ക്കുള്ളിലേക്കു കടന്നുവരാനുള്ള വാതിൽ തുറന്നു കൊടുക്കുന്നതാണ് നിർദിഷ്ട ചർച്ച് ബിൽ. ക്രൈസ്തവ സഭാവിഭാഗങ്ങളിലെ സ്വത്തുവകകൾ കൈകാര്യം ചെയ്യുന്നതു ശരിയായ രീതിയിലല്ലെന്ന ധാരണപരത്തി അവഹേളിക്കുകയെന്ന ഗൂഢ ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്.
രാജ്യത്തു നിലവിലുള്ള നിയമ വ്യവസ്ഥകൾക്കും ഇന്ത്യൻ ഭരണഘടനയുടെ 26-ാം ആർട്ടിക്കിളിനും വിധേയമായി ഭാരതത്തിലുടനീളം ക്രൈസ്തവ സ്ഥാപനങ്ങളും സഭാസംവിധാനങ്ങളും സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്പോൾ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിയമ നിർമാണത്തിന് കേരളം മുതിരുന്നത്.
2009 ൽ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ചെയർമാനായി അവതരിപ്പിച്ച കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ട്രസ്റ്റ് ബിൽ 2009ന്റ ഛായം പൂശിയുള്ള നടത്തിപ്പു പ്രക്രിയയാണ് സംസ്ഥാന സർക്കാർ പത്തു വർഷങ്ങൾക്കുശേഷം ചർച്ച് ബിൽ 2019-ലൂടെ ലക്ഷ്യമിടുന്നത്.
ചർച്ച് ബില്ലിലെ എട്ട്, ഒന്പത് വകുപ്പുകളിൽ പറഞ്ഞിരിക്കുന്ന ചർച്ച് ട്രൈബ്യൂണൽ രൂപീകരണം ഭരണഘടന ലംഘനവും ഭാവിയിൽ വൻ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്. വസ്തുവകകളെക്കുറിച്ചു തർക്കമുണ്ടായാൽ പരിഹരിക്കാൻ രാജ്യത്തു നിലവിൽ നിയമങ്ങളുണ്ടെന്നിരിക്കെ പ്രശ്നപരിഹാരത്തിനു പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുക എന്ന നിർദേശത്തിനു പിന്നിൽ ദുരുദ്ദേശ്യമുണ്ട്.
2009ലെ ഇടതുപക്ഷ സർക്കാർ അവതരിപ്പിച്ച് അവസാനം ഉപേക്ഷിക്കേണ്ടിവന്ന ചർച്ച് ബിൽ വീണ്ടും പൊടിതട്ടിയെടുത്തു പുതിയ രീതിയിൽ അവതരിപ്പിക്കുകയും സർക്കാർ വെബ്സൈറ്റിൽ ഭരണത്തിലുള്ളവരുടെ അറിവോടെ കരട് ബിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്പോൾ നിർദിഷ്ട ചർച്ച് ബില്ലിനെക്കുറിച്ച് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്പ് ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും സർക്കാരും പരസ്യമായി നിലപാടു വ്യക്തമാക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
സഭാവിരുദ്ധ ശക്തികൾക്കു സഭയ്ക്കുള്ളിലേക്കു കടന്നുവരാനുള്ള വാതിൽ തുറന്നു കൊടുക്കുന്നതാണ് നിർദിഷ്ട ചർച്ച് ബിൽ. ക്രൈസ്തവ സഭാവിഭാഗങ്ങളിലെ സ്വത്തുവകകൾ കൈകാര്യം ചെയ്യുന്നതു ശരിയായ രീതിയിലല്ലെന്ന ധാരണപരത്തി അവഹേളിക്കുകയെന്ന ഗൂഢ ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്.
രാജ്യത്തു നിലവിലുള്ള നിയമ വ്യവസ്ഥകൾക്കും ഇന്ത്യൻ ഭരണഘടനയുടെ 26-ാം ആർട്ടിക്കിളിനും വിധേയമായി ഭാരതത്തിലുടനീളം ക്രൈസ്തവ സ്ഥാപനങ്ങളും സഭാസംവിധാനങ്ങളും സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്പോൾ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിയമ നിർമാണത്തിന് കേരളം മുതിരുന്നത്.
2009 ൽ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ചെയർമാനായി അവതരിപ്പിച്ച കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ ട്രസ്റ്റ് ബിൽ 2009ന്റ ഛായം പൂശിയുള്ള നടത്തിപ്പു പ്രക്രിയയാണ് സംസ്ഥാന സർക്കാർ പത്തു വർഷങ്ങൾക്കുശേഷം ചർച്ച് ബിൽ 2019-ലൂടെ ലക്ഷ്യമിടുന്നത്.
ചർച്ച് ബില്ലിലെ എട്ട്, ഒന്പത് വകുപ്പുകളിൽ പറഞ്ഞിരിക്കുന്ന ചർച്ച് ട്രൈബ്യൂണൽ രൂപീകരണം ഭരണഘടന ലംഘനവും ഭാവിയിൽ വൻ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്. വസ്തുവകകളെക്കുറിച്ചു തർക്കമുണ്ടായാൽ പരിഹരിക്കാൻ രാജ്യത്തു നിലവിൽ നിയമങ്ങളുണ്ടെന്നിരിക്കെ പ്രശ്നപരിഹാരത്തിനു പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുക എന്ന നിർദേശത്തിനു പിന്നിൽ ദുരുദ്ദേശ്യമുണ്ട്.
2009ലെ ഇടതുപക്ഷ സർക്കാർ അവതരിപ്പിച്ച് അവസാനം ഉപേക്ഷിക്കേണ്ടിവന്ന ചർച്ച് ബിൽ വീണ്ടും പൊടിതട്ടിയെടുത്തു പുതിയ രീതിയിൽ അവതരിപ്പിക്കുകയും സർക്കാർ വെബ്സൈറ്റിൽ ഭരണത്തിലുള്ളവരുടെ അറിവോടെ കരട് ബിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്പോൾ നിർദിഷ്ട ചർച്ച് ബില്ലിനെക്കുറിച്ച് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്പ് ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും സർക്കാരും പരസ്യമായി നിലപാടു വ്യക്തമാക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.